ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് ‘നിശബ്ദ പോരാളിയുടെ’ കഥ; വീഡിയോ കാണാം

ബെംഗളൂരു: അവസരങ്ങളുടെ നഗരമായ ബെംഗളൂരുവിൽ ഓരോ ദിവസവും അതിജീവനത്തിനായി പൊരുതുന്ന ആയിരക്കണക്കിന് മനുഷ്യരുണ്ട്. ആഡംബര കെട്ടിടങ്ങൾക്കും തിരക്കുപിടിച്ച റോഡുകൾക്കുമിടയിൽ, സ്വന്തമായി ഒരു വീടെന്ന സ്വപ്നം പോലുമില്ലാതെ ഓട്ടോറിക്ഷയെ അഭയസ്ഥാനമാക്കി മാറ്റിയ ഒരു ഡ്രൈവറുടെ കഥയാണ് ഇപ്പോൾ നഗരത്തിന്റെ നൊമ്പരമാകുന്നത്.

ഈ ഓട്ടോ ഡ്രൈവർക്ക് തന്റെ വാഹനം വെറുമൊരു ഉപജീവനമാർഗ്ഗം മാത്രമല്ല, രാത്രികാലങ്ങളിൽ തലചായ്ക്കാനുള്ള ഏക ഇടം കൂടിയാണ്. സ്വന്തമായി വീടില്ലാത്തതിനാൽ രാത്രി മുഴുവൻ അദ്ദേഹം തന്റെ ഓട്ടോയിലാണ് ഉറങ്ങുന്നത്. കഴിഞ്ഞ ദിവസം ഒരു യാത്രക്കാരി ഡ്രൈവറുടെ ഈ അവസ്ഥ ശ്രദ്ധിച്ചതോടെയാണ് പുറംലോകം ഈ വിവരം അറിയുന്നത്. ഡ്രൈവറുടെ ഫോണിലെ ചാർജ് തീരാറായപ്പോൾ, അത് ചാർജ് ചെയ്യാൻ തന്റെ വീട്ടിലേക്ക് വരാമെന്ന് ആ സ്ത്രീ വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം അത് മാന്യമായി നിരസിച്ചു. ഒരുപാട് സമയമെടുക്കുമെന്ന കാരണത്താലാണ് അദ്ദേഹം ആ സഹായം വേണ്ടെന്ന് വെച്ചത്.

  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ

മഴ പെയ്യുമ്പോൾ കർട്ടനുകൾ പോലുമില്ലാത്ത ഈ വാഹനത്തിൽ എങ്ങനെ ഉറങ്ങും എന്ന യാത്രക്കാരിയുടെ ചോദ്യത്തിന്, സുരക്ഷയ്ക്കായി താൻ മെട്രോ സ്റ്റേഷന് സമീപം ഓട്ടോ നിർത്താറുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ശാന്തമായ മറുപടി. ഫോൺ ചാർജ് ചെയ്യാൻ അടുത്തുള്ള കടകളെയാണ് അദ്ദേഹം ആശ്രയിക്കുന്നത്. കഠിനമായ പ്രതിസന്ധികൾക്കിടയിലും അന്തസ്സോടെയും കഠിനാധ്വാനത്തിലൂടെയും മുന്നേറുന്ന ഈ ഡ്രൈവറുടെ ജീവിതം ‘കർണാടക പോർട്ട്‌ഫോളിയോ’ എന്ന പേജാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. നഗരത്തിന്റെ തിളക്കങ്ങൾക്കിടയിൽ ആരും കാണാതെ പോകുന്ന ഇത്തരം നിശബ്ദ പോരാട്ടങ്ങൾ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

  വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ; മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി
[masterslider id="10"]

Related posts