ബെംഗളൂരുവിലെ അടിപ്പാതയില്‍ ആംബുലന്‍സ് കുടുങ്ങി; ചികിത്സ വൈകി യുവാവ് മരിച്ചു

ബെംഗളൂരു: നഗരത്തില്‍ അശാസ്ത്രീയമായി നിര്‍മ്മിച്ച അടിപ്പാത മൂലം ഒരു ജീവന്‍ കൂടി നഷ്ടമായതിന്റെ ഞെട്ടലിലാണ് നഗരവാസികള്‍.

ബൈക്ക് അപകടത്തില്‍ പരുക്കേറ്റ യുവാവിനെ കൊണ്ടുപോകാനെത്തിയ ആംബുലന്‍സ് യെലഹങ്ക ജുഡീഷ്യല്‍ ലേഔട്ടിലെ ഉയരം കുറഞ്ഞ അടിപ്പാതയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. അപകട ശേഷമുള ഗോള്‍ഡന്‍ അവറില്‍ ചികിത്സ ലഭിക്കാതെ യുവാവിന്റെ ജീവന്‍ നഷ്ടമായി. 33 കാരനായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആനന്ദ് ജി.ആർ  എന്ന യുവാവാണ് മരിച്ചത്

നഗരത്തില്‍ മിക്ക അടിപ്പാതകളും വെളളപ്പൊക്കത്തിനും ഗതാഗതക്കുരുക്കിനും കാരണമാണ്. ആംബുലന്‍സ് ഉള്‍പ്പടെയുളള വാഹനങ്ങള്‍ക്ക് പോലും കടന്ന് പോകാനാകാത്ത വിധത്തിലാണ് പലതിന്റെയും രൂപകല്‍പ്പന. ഇത്തരത്തില്‍ അശാസ്ത്രീയമായി നിര്‍മ്മിച്ച അടിപ്പാതയാണ് യുവാവിന്റെ മരണത്തിലേക്ക് നയിച്ചത്.

  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!

രാത്രി 10.20 ഓടെ ജുഡീഷ്യൽ ലേഔട്ടിന് സമീപം വെച്ച് മോട്ടോർ സൈക്കിൾ റോഡിൽ നിന്ന് തെന്നിമാറി ആനന്ദ് ജി.ആറിന് പരിക്കേറ്റു. വർത്തൂർ സ്വദേശിയും മാന്യത ടെക് പാർക്കിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരനുമായ ആനന്ദ്, നിയന്ത്രണം വിട്ട് ബെസ്കോം സ്ഥാപിച്ച റോഡരികിലെ റിംഗ് മെയിൻ യൂണിറ്റ് (ആർ.എം.യു) ബോക്സിൽ ഇടിച്ചുകയറിയാണ് അപകടത്തിൽപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആനന്ദ് അബോധാവസ്ഥയിലായി.

പിൻസീറ്റ് യാത്രക്കാരനായ ജീവൻ, വഴിയാത്രക്കാർ എന്നിവർ ഉടൻ തന്നെ അടിയന്തര സേവനങ്ങളെ വിവരമറിയിക്കുകയും ആനന്ദിനെ ആംബുലൻസിലേക്ക് മാറ്റുകയും ചെയ്തു. എന്നിരുന്നാലും, ആംബുലൻസിന്റെ മുകൾ ഭാഗം ജുഡീഷ്യൽ ലേഔട്ടിലെ മാജിക് ബോക്സിനടിയിൽ കുടുങ്ങി. ഏകദേശം 10 മിനിറ്റോളം വാഹനം മോചിപ്പിക്കാൻ ശ്രമിച്ചതിന് ശേഷവും നടക്കാതെ വന്നതോടെ, അതുവഴി കടന്നുപോയ ഒരു കാർ നിർത്തി ആനന്ദിനെ യെലഹങ്ക സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ വെച്ച് ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ

ചിക്കബല്ലാപുര ജില്ലയിലെ ചിന്താമണി സ്വദേശിയും ആറ്റൂർ ലേഔട്ടിൽ താമസിക്കുന്നതുമായ ആനന്ദ് രണ്ട് വർഷം മുമ്പ് വിവാഹിതനായിരുന്നു, അടുത്തിടെയാണ് അച്ഛനായത്.

അപകടത്തിലേക്ക് നയിച്ച സാഹചര്യവും വൈദ്യചികിത്സ വൈകുന്നതും സംബന്ധിച്ച് യെലഹങ്ക ട്രാഫിക് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts