ആനയുടെ ആക്രമണത്തിൽ സഹോദരങ്ങൾ മരിച്ചു

ബെംഗളൂരു : ചിക്കമഗളൂരുവിലെ ശൃംഗേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ സഹോദരന്മാർ മരിച്ചു. കെരക്കട്ടേ ഗ്രാമവാസികളായ ഉമേഷും (43), ഹരീഷുമാണ് (42) കൊല്ലപ്പെട്ടത്.

കന്നുകാലിത്തൊഴുത്ത് നിർമിക്കുന്നതിനുള്ള കമ്പുകളും മറ്റും ശേഖരിക്കാൻ ഉമേഷാണ് ആദ്യം വനമേഖലയിലേക്കുപോയത്. പിന്നാലെ നായ നിർത്താതെ കുരയ്ക്കുന്നത് കേട്ടതിനെത്തുടർന്നാണ് ഹരീഷ് അന്വേഷിച്ചുപോയത്. വിരണ്ടെത്തിയ ആന ഇരുവരെയും ആക്രമിക്കുകയായിരുന്നു.

  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: നെലമംഗലയിൽ വിതരണം ചെയ്യുന്നത് 9 ലക്ഷം ലഡ്ഡു

ഇവരുടെ മരണത്തോടെ ശൃംഗേരിയിൽ ഒരുവർഷത്തിനിടെ ആനയുടെ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതി വയനാട്ടിൽ നിന്ന് പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts