ബെംഗളൂരു : ബന്ദിപ്പൂർ റോഡിൽ കാട്ടാനയോടൊപ്പം സെൽഫി എടുക്കുന്നതിനിടെ ആക്രമിക്കപ്പെട്ടയാളെ തിരിച്ചറിഞ്ഞു. തുടക്കത്തിൽ ഇയാൾ മലയാളി ആണെന്നാണ് കരുതിയിരുന്നു. എന്നാൽ, ആ വ്യക്തി നഞ്ചൻഗുഡ് സ്വദേശിയായ ബസവരാജു ആണെന്ന് തെളിഞ്ഞിട്ടുണ്ട്. ആർ. ബസവരാജിനെ നഞ്ചൻഗുഡിലെ വസതിയിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അറിവില്ലായ്മ മൂലമാണ് താൻ ഈ പ്രവൃത്തി ചെയ്തതെന്ന് അയാൾ സമ്മതിച്ചതായി ബന്ദിപ്പൂർ സബ് ഡിവിഷനിലെ അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പറഞ്ഞു. സംഭവത്തിന് ശേഷം വനം വകുപ്പിനെ കാപാലിപ്പിക്കാൻ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കേരളത്തിലേക്ക് നീങുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ,…
Read MoreMonth: August 2025
റോഡ് പണി വൈകുന്നു; നഗരത്തിലെകുട്ടികള്‍ സ്‌കൂളില്‍ എത്തുന്നത് സ്ഥിരമായി ഒരു മണിക്കൂർ വൈകി
ബെംഗളൂരു,: ബെംഗളൂരുവിൽ ഗതാഗത പ്രശ്നങ്ങൾ ഒരു പ്രശ്നമാണെങ്കിലും , റോഡ് പണികളിലെ കാലതാമസം സ്കൂൾ കുട്ടികളെ ബാധിക്കുന്നു. ഔട്ടർ റിംഗ് റോഡിലെ ബാലഗെരെ ടി-ജംഗ്ഷന് സമീപം ഒരു മണിക്കൂറിലധികം നിരവധി സ്കൂൾ ബസുകൾ കുടുങ്ങിക്കിടക്കുന്നത് രക്ഷിതാക്കളെയും കുട്ടികളെയും ഒരുപോലെ നിരാശരാക്കി. ഇത് കുട്ടികൾ ഒരു മണിക്കൂർ വൈകിയാണ് സ്കൂളിൽ എത്താൻ കാരണമായത്. ഇതിൽ മാതാപിതാക്കൾ രോഷം പ്രകടിപ്പിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ബിബിഎംപി ബാലഗെരെ ടി-ക്രോസ് ജംഗ്ഷനും പാണത്തൂർ റെയിൽവേ അണ്ടർപാസിനും ഇടയിലുള്ള പാണത്തൂർ എസ്-ക്രോസ് റോഡ് കോൺക്രീറ്റ് ചെയ്തുവരികയാണ്. ഓഗസ്റ്റ്…
Read Moreബന്ദിപ്പൂരില്‍ കാട്ടാനയുടെ ഫോട്ടോയെടുക്കാന്‍ നോക്കിയ മലയാളി സഞ്ചാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; നടപടിയെടുക്കാൻ ഒരുങ്ങി വനം വകുപ്പ്
ബന്ദിപ്പൂര്‍ കടുവ സംരക്ഷണ കേന്ദ്രം കടന്നുപോകുന്ന ദേശീയ പാതയില്‍ വിനോദ സഞ്ചാരിയെ ആക്രമിച്ച് കാട്ടാന. കാട്ടാനയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച മലയാളി വിനോദ സഞ്ചാരി തലനാരിഴക്കാണ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇയാള്‍ക്കെതിരെ കേസെടുക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. ലോറിയില്‍ നിന്ന് എടുത്ത ക്യാരറ്റ് ശാന്തമായി കഴിച്ചുകൊണ്ട് റോഡില്‍ നില്‍ക്കുകയായിരുന്നു കാട്ടാന. വാഹനങ്ങളുടെ നീണ്ട നിര കാത്തിരിക്കുമ്പോള്‍, ഒരാള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി ആനയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു. ഇതോടെ പേടിച്ചരണ്ടകാട്ടാന സഞ്ചാരിയെ ആക്രമിക്കുകയായിരുന്നു. ആനയുടെ കാല്‍ കീഴില്‍ നിന്ന് അത്ഭുതകരമായാണ് ഇയാള്‍ രക്ഷപ്പെട്ടത്. വനം…
Read Moreകേരളത്തിൽ ഓണ്‍ലൈന്‍ മദ്യ വില്‍പന: സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ സ്ഥാപനങ്ങള്‍ സമീപിച്ചു; ആപ്പ് 10 ദിവസത്തിനുള്ളിൽ നടപടികളുമായി ബെവ്‌കോ മുന്നോട്ട്
തിരുവനന്തപുരം: കേരളത്തിൽ ഓണ്‍ലൈന്‍ മദ്യ വില്‍പനയുമായി ബന്ധപ്പെട്ട് നടപടികളുമായി ബെവ്‌കോ മുന്നോട്ട്. ഓണ്‍ലൈന്‍ മദ്യവില്‍പ്പന സര്‍ക്കാരിന്റെ അജണ്ടയില്‍ ഇല്ലെന്ന് എക്‌സൈസ് മന്ത്രിയുള്‍പ്പെടെ വ്യക്തമാക്കുന്നതിനിടെയാണ് നടപടികള്‍ പുരോഗമിക്കുന്നു എന്ന് ബെവ്‌കോ എംഡി ഹര്‍ഷിത അട്ടല്ലൂരി തന്നെ വ്യക്തമാക്കുന്നത്. സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചു കഴിഞ്ഞാല്‍ ഓണ്‍ലൈന്‍ മദ്യവില്‍പനയ്ക്ക് ഡെലിവറി പാട്ണറെ കണ്ടെത്തും എന്നും ബെവ്‌കോ എംഡി മാധ്യമങ്ങളോട് പ്രതികരിച്ചു. ഓണ്‍ലൈന്‍ വില്‍പനയ്ക്കായി പ്രത്യേക ആപ്പ് ബെവ്കോ തയ്യാറാക്കുന്നുണ്ട്. ആപ്ലിക്കേഷന്‍ പത്ത് ദിവസത്തിനകം തയ്യാറാകും. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ ഓണ്‍ലൈന്‍ ഡെലിവറിയുമായി മുന്നോട്ട് പോകും. അല്ലാത്തപക്ഷം ആപ്പിലൂടെ മുന്‍കൂട്ടി…
Read Moreപൊതുശ്മശാനം ഇല്ല; മൃതദേഹം തോളിലേറ്റി ഗ്രാമവാസികൾ; കരകവിഞ്ഞൊഴുകുന്ന നദിയിൽ സംസ്കാരം
ബെംഗളൂരു: കരകവിഞ്ഞൊഴുകുന്ന തുംഗഭദ്ര നദി മുറിച്ചുകടന്ന് ഒരു മൃതദേഹം തോളിലേറ്റി ഗ്രാമവാസികൾ. സിന്ദനൂർ താലൂക്കിലെ മുക്കുണ്ട ഗ്രാമത്തിലാണ് സംഭവം നടന്നത്. മാരേമ്മ (84) എന്ന വൃദ്ധയുടെ മൃതദേഹവും ചുമന്നാണ് ഗ്രാമവാസികൾ നദി മുറിച്ച കടന്നത്. ഈ ഗ്രാമത്തിലെ ഒരാളുടെ ശവസംസ്കാരത്തിനായി ആളുകൾ പാടുപെടുകയാണ് . മുക്കുണ്ട ഗ്രാമത്തിൽ പൊതുശ്മശാനം ഇല്ലാത്തതിനാൽ, ഗ്രാമവാസികൾ തുംഗഭദ്ര നദിയുടെ നടുവിലായാണ് മരിച്ചയാളെ സംസ്കരിക്കുന്നത്.
Read Moreബെംഗളൂരുവിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ആൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് പോലീസ് വൃത്തങ്ങൾ
ബെംഗളൂരു: ബെംഗളൂരുവിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ 13 വയസ്സുകാരൻ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് പോലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ലൈംഗിക പീഡനത്തിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഓഗസ്റ്റ് 1 ന് പോലീസ് കാലിൽ വെടിവച്ച് ഗുരുമൂർത്തി (27), ഗോപി (25) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ അരക്കെരെയിൽ നിന്ന് തട്ടിക്കൊണ്ടുപോയതിന് ഒരു ദിവസത്തിന് ശേഷം, ജൂലൈ 31 ന് കഗ്ഗലിപുരയിലെ വിജനമായ പ്രദേശത്ത് നിഷ്ചിത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സാമ്പത്തിക കാരണമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും, വിട്ടയച്ചാൽ ഗുരുമൂർത്തി തങ്ങളെ തിരിച്ചറിയുമെന്ന്…
Read Moreഗർഭിണിയായ യുവതി ഇടിമിന്നലേറ്റ് മരിച്ചു
ബെംഗളൂരു : റായ്ച്ചൂർ താലൂക്കിലെ യാരഗേര ഗ്രാമത്തിൽ ഇടിമിന്നലേറ്റ് ഗർഭിണി മരിച്ചു. വയലിൽ ജോലി ചെയ്യുന്നതിനിടെയാണ് ഭവാനി (26)യ്ക്ക് ഇടിമിന്നലേറ്റ്ത്. യാരഗേര പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
Read Moreബലാത്സംഗ കേസ്; റാപ്പർ വേടനായി ലുക്ക് ഔട്ട് നോട്ടീസുമായി പോലീസ്
ബലാത്സംഗ കേസിൽ റാപ്പർ വേടനായി ലുക്ക് ഔട്ട് സർക്കുലർ. വിദേശത്തേയ്ക്ക് കടക്കാൻ സാധ്യതയുള്ളതിനാലാണ് സർക്കുലർ. വേടനായി ലുക്ക് ഔട്ട് സർക്കുലർ. കേസ് രജിസ്റ്റർ ചെയ്ത് രണ്ടാഴ്ച പിന്നിട്ടിട്ടും വേടനെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇതിനിടെ മുൻകൂർ ജാമ്യാപേക്ഷയുമായി വേടൻ ഹൈക്കോടതിയിൽ സമീപിച്ചിരുന്നു. വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 18നാണ് കോടതി പരിഗണിക്കുക. വേടനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വേടൻ വിദേശത്തേക്ക് കടന്നാൽ പിടികൂടുക എന്നത് ശ്രമകരമായ ദൗത്യമാണ്. അതിനാലാണ് വിമാനത്താവളങ്ങളിലേക്ക് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇന്നലെയാണ് ലുക്ക്ഔട്ട് സർക്കുലർ…
Read Moreഗാസയിൽ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ അനസ് അൽ ഷെരീഫ് അടക്കം അഞ്ച് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു
ജറുസലേം: ഗാസ സിറ്റിയിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ അഞ്ച് മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു. അൽജസീറ ചാനലിലെ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. അൽ ഷിഫ ആശുപത്രിക്ക് മുന്നിൽ വെച്ചാണ് ഇവർ ആക്രമിക്കപ്പെട്ടതെന്നാണ് വിവരം. റിപ്പോർട്ടർമാരായ അനസ് അൽ ഷെരീഫ്, മുഹമ്മദ് ക്വറീഹ്, കാമറമാൻമാരായ ഇബ്രാഹിം സഹർ, മുഹമ്മദ് നൗഫൽ, മൊയേമൻ അലിവ എന്നിവരാണ് കൊല്ലപ്പെട്ടത്.
Read More17 വർഷത്തിനുശേഷം അച്ഛനെ കൊന്നയാളെ വെട്ടിക്കൊന്ന 19-കാരനും സുഹൃത്തുക്കളും പോലീസില്‍ കീഴടങ്ങി
അച്ഛനെ കൊന്ന കേസിലെ പ്രതിയെ 17 വര്‍ഷത്തിനുശേഷം മകനും കൂട്ടുകാരുംചേര്‍ന്ന് വെട്ടിക്കൊന്നു. ചെന്നൈയ്ക്കടുത്ത് ടി.പി. ചത്രത്തിലാണ് സംഭവം. അറിയപ്പെടുന്ന കുറ്റവാളിയായിരുന്ന രാജ്കുമാര്‍ (47) കൊല്ലപ്പെട്ട കേസില്‍ കോളേജ് വിദ്യാര്‍ഥിയായ യുവനേഷും (19) രണ്ടുസുഹൃത്തുക്കളും കീഴടങ്ങുകയായിരുന്നു. യുവനേഷിന്റെ അച്ഛന്‍ സെന്തില്‍കുമാര്‍ അമിഞ്ചിക്കരയില്‍വെച്ച് 2008-ലാണ് കൊല്ലപ്പെട്ടത്. യുവനേഷിന് അപ്പോള്‍ രണ്ടു വയസ്സാണ് പ്രായം. രാജ്കുമാര്‍ ഉള്‍പ്പെടെ അഞ്ചു പേരായിരുന്നു കേസിലെ പ്രതികള്‍. അതില്‍ മൂന്നുപേര്‍ മരിച്ചു. സെന്തില്‍കുമാറും രാജ്കുമാറുമെല്ലാം അമിഞ്ചിക്കരയിലെ കുറ്റവാളിസംഘത്തില്‍ പെട്ടവരായിരുന്നെന്ന് പോലീസ് പറയുന്നു. മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് അഞ്ചംഗസംഘം സെന്തില്‍കുമാറിനെ കൊന്നത്. കേസില്‍…
Read More