ബെംഗളൂരു: ഈ മാസം 22-ന് പഹൽഗാമിൽ 26 വിനോദസഞ്ചാരികളുടെ ജീവൻ അപഹരിച്ച ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിൽ സുരക്ഷ ശക്തമാക്കി.
ഇതനുസരിച്ച്, സംസ്ഥാന പോലീസ് ലോഡ്ജുകൾ, ഗസ്റ്റ് ഹൗസുകൾ, മറ്റ് അനൗപചാരിക താമസസ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ചുള്ള പ്രദേശങ്ങളിൽ പ്രത്യേക പരിശോധനാ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
കൂടാതെ, നഗരത്തിലുടനീളമുള്ള പ്രാദേശിക പോലീസ് സ്റ്റേഷനുകളിൽ സി.ബി.ഐ, ഐ.ബി ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
2019-ലെ പുൽവാമ ആക്രമണത്തിന് ശേഷം രാജ്യത്തുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണങ്ങളിൽ ഒന്നാണിത്.
സ്ലീപ്പർ സെല്ലുകളുടെ സാന്നിധ്യവും പാകിസ്ഥാനിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ ഒളിത്താവളങ്ങളും കണ്ടെത്തുന്നതിനായി കർണാടക ആഭ്യന്തര സുരക്ഷാ സംവിധാനം കൂടുതൽ ജാഗ്രത പുലർത്തുകയാണ്.
സാർക്ക് വിസ ഇളവ് പദ്ധതി (എസ്.വി.ഇ.എസ്) പ്രകാരം പാകിസ്ഥാൻ പൗരന്മാർക്ക് ഇന്ത്യയിലേക്ക് പ്രവേശനം നിഷേധിച്ച കേന്ദ്ര സർക്കാരിൻ്റെ നിർദ്ദേശത്തെ തുടർന്ന്, സംസ്ഥാനത്ത് മതിയായ രേഖകളില്ലാതെ താമസിക്കുന്നവരെ കണ്ടെത്തി നാടുകടത്തുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര വ്യക്തമാക്കി.
അനധികൃത താമസക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. പാകിസ്ഥാൻ പാസ്‌പോർട്ട് ഉടമകൾക്കുള്ള എസ്.വി.ഇ.എസ് ആനുകൂല്യങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ന്യൂഡൽഹി തീരുമാനിച്ചതിന് പിന്നാലെയാണ്, ശരിയായ രേഖകളില്ലാത്ത ഏതൊരാൾക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് പരമേശ്വര പറഞ്ഞത്.
ഞങ്ങൾ കേന്ദ്ര ഇന്റലിജൻസ് ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുകയാണ്. കർണാടകയിൽ, പ്രത്യേകിച്ച് ബെംഗളൂരുവിൽ, നിയമവിരുദ്ധമായി താമസിക്കുന്ന ഏതൊരു പാകിസ്ഥാൻ പൗരനെയും കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയും നാടുകടത്തുന്നതിനായി അവരുടെ ഹൈക്കമ്മീഷണർക്ക് കൈമാറുകയും ചെയ്യും, അദ്ദേഹം വാർത്താ ഏജൻസിയോട് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.