വിഷുപ്പുലരിയെ വരവേറ്റ് മറുനാടൻ മലയാളികൾ

ബെംഗളൂരു : കൊന്നപ്പൂവിന്റെ പൊന്നണിഞ്ഞെത്തുന്ന വിഷുപ്പുലരിയെ വരവേറ്റ് നഗരത്തിലെ മലയാളികൾ.

വിപണിയിലെത്തുന്ന കൊന്നപ്പൂവും കണിവെള്ളരിയും ചക്കയും മാങ്ങയും പഴങ്ങളും മറ്റ് കാർഷിക വിഭവങ്ങളുംകൊണ്ട് വിഷുക്കണിയൊരുക്കാനുള്ള തിരക്കിലായിരുന്നു മലയാളികൾ.

നാട്ടിലെ കൊന്നപ്പൂവില്ലാതെ കണിയൊരുക്കാനാവില്ല മലയാളികൾക്ക് നാട്ടിൽനിന്ന് കൊന്നപ്പൂവെത്തിച്ച് അംഗങ്ങൾക്ക് നൽകി മലയാളിസംഘടനകൾ .

നഗരത്തിലെ മലയാളികളുടെ ക്ഷേത്രങ്ങളിൽ വിഷുപ്പുലരിയിൽ വിപുലമായി കണിയൊരുക്കാനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നു. വിഷുപ്പുലരിയിൽ കണികാണാൻ ഭക്തർ ക്ഷേത്രങ്ങളിത്തി.

  മലയാളി പെൺകുട്ടി ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത

പല മലയാളി സമാജങ്ങളുടെയും നേതൃത്വത്തിൽ കണിയൊരുക്കാനുള്ള വിഭവങ്ങൾ സംഘടിപ്പിച്ച് അംഗങ്ങളുടെ വീടുകളിലെത്തിച്ചു നൽകി.

ദൊഡ്ഡബല്ലാപുരയിൽനിന്നാണ് കൊന്നപ്പൂക്കൾ ശേഖരിച്ചത്. ചക്ക, മാങ്ങ മുതൽ പറങ്കിമാങ്ങപ്പഴം വരെ വിഭവങ്ങളിൽ ഈ വർഷത്തെ വിഷു വിപണിയിൽ ഇടം പിടിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ മാലിന്യക്കൂമ്പാരങ്ങൾ നീക്കാൻ 'നമ്മകസ'; ബെംഗളൂരുവിൽ തരംഗമായി മലയാളി യുവാവിന്റെ വെബ് ആപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us