ബസ് ആക്രമിച്ച് ഡ്രൈവറുടെ മുഖത്ത് കുങ്കുമം തേച്ചു 

ബെംഗളൂരു: ബെലഗാവിയിലെ പന്ത് ബാലേകുന്ദ്രിയില്‍ നോർത്ത് വെസ്റ്റേണ്‍ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ് ഡ്രൈവറും കണ്ടക്ടറും മറാത്തി സംസാരിക്കുന്ന യാത്രക്കാരും തമ്മിലുള്ള ഭാഷാ തർക്കത്തെ തുടർന്ന് മഹാരാഷ്ട്രയും കർണാടകയും തമ്മിലുള്ള സംഘർഷം രൂക്ഷമായി.

തിങ്കളാഴ്ച, ശിവസേനയുടെ (ഉദ്ധവ് ബാലാസാഹേബ് താക്കറെ) പാർട്ടി പ്രവർത്തകരെന്ന് കരുതുന്ന 15-20 പേരടങ്ങുന്ന ഒരു ജനക്കൂട്ടം സോലാപൂരിലെ സാത്ത് റോഡില്‍ ബസ് നിർത്തിപ്പിച്ച്‌ ബഹളം സൃഷ്ടിച്ചു.

  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം

ബസ് ഡ്രൈവറെ നിർബന്ധിച്ച ശേഷം ആള്‍ക്കൂട്ടം അയാളുടെ മുഖത്ത് കുങ്കുമം തേച്ചു.

ബസില്‍ 35 യാത്രക്കാരുണ്ടായിരുന്നു. വലിയ സമരത്തിനൊടുവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത് സദർ ബസാർ പോലീസിൻ്റെ ഇടപെടലിനെ തുടർന്നാണ്.

തുടർന്നാണ് ബസ് ട്രിപ്പ് പൂർത്തിയാക്കാൻ അനുവദിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രെയിനുകളിൽ അധിക ലഗേജ് കൈവശമുണ്ടോ? ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസവുമായി റെയിൽവേയുടെ പുതിയ പ്രഖ്യാപനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts