ബെംഗളൂരു : ആംബുലൻസിന് വഴി നൽകുമ്പോൾ ട്രാഫിക് നിയമം ലംഘിച്ചാൽ ചലാൻ നൽകുമെന്നും എന്നാൽ ട്രാഫിക് പിഴ ഒഴിവാക്കുമെന്നും ഗതാഗത വകുപ്പ് ജോയിൻ്റ് കമ്മീഷണർ എം.എൻ.
നഗരത്തിലെ ഗതാഗത സംവിധാനം നിയന്ത്രിക്കാൻ എ ഐ ഉപയോഗിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ്, ജോയിൻ്റ് ട്രാഫിക് കമ്മീഷണർ എം.എൻ. അനുചേത് പത്രസമ്മേളനം നടത്തി സംസാരിക്കവെയാണ് പറഞ്ഞത്.
പത്രസമ്മേളനത്തിൽ സംസാരിച്ച എം.എൻ. അനുചേട്ടേ, ആരെങ്കിലും ആംബുലൻസിന് വഴി നൽകുമ്പോൾ ട്രാഫിക് നിയമം ലംഘിച്ചാൽ പിഴയില്ല. അഥവാ പിഴ വീണാൽ അതിനെ ചോദ്യം ചെയ്യുക. അപ്പോൾ പിഴ ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നഗരത്തിലെ ഗതാഗത സംവിധാനം നിയന്ത്രിക്കാൻ എ ഐയാണ് ഉപയോഗിക്കുന്നത്. അടുത്തിടെ നഗരത്തിൽ എ ഐ അടിസ്ഥാനമാക്കിയുള്ള ക്യാമറകൾ സ്ഥാപിച്ചു, ഈ സാങ്കേതികവിദ്യ നഗരത്തിലെ 60 ജംഗ്ഷനുകളിൽ വിജയിച്ചു. എഐ സാങ്കേതികവിദ്യയിലൂടെയാണ് നഗരത്തിലെ നിലവിലെ ഗതാഗത നിയന്ത്രണം.
ഇതിനിടെയാണ് ആംബുലൻസുകൾക്ക് വഴി നൽകുമ്പോൾ എ ഐ ക്യാമെറകളിൽ പിഴ വീഴുന്നതായി കണ്ടത്. ഇതിന് മറുപടിയായാണ് നിലവിലെ തീരുമാനം
ഇന്ത്യയിലെ 30 നഗരങ്ങളിൽ ഈ സാങ്കേതികവിദ്യ നടപ്പാക്കിയിട്ടുണ്ട്. ഗതാഗത നിയന്ത്രണത്തിന് എഐ സാങ്കേതിക സംവിധാനമാണ് പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]