1000 തൊഴിലാളികൾക്ക് ഉച്ചഭക്ഷണത്തിന് വിളമ്പിയ കാന്റീനിലെ പരിപ്പ് കറിയിൽ ചത്ത പാമ്പിനെ കണ്ടെത്തി

ഹൈദരാബാദ്: ഹൈദരാബാദിലെ ഒരു കമ്പനിയുടെ കാന്റീനിൽ വെള്ളിയാഴ്ച വിളമ്പിയ ഉച്ചഭക്ഷണത്തിൽ നിന്ന് ചത്ത പാമ്പിനെ കണ്ടെടുത്തു.

കമ്പനിയിലെ 1,000-ത്തിലധികം ജീവനക്കാർക്കാണ് പ്രസ്തുത ഭക്ഷണം തയ്യാറാക്കിയതെന്നാണ് റിപ്പോർട്ടുകൾ.

ഹൈദരാബാദിലെ ഇലക്‌ട്രോണിക്‌സ് സിസ്റ്റം ഡിസൈൻ ആൻഡ് മാനുഫാക്‌ചറിംഗ് (ഇഎസ്‌ഡിഎം) കമ്പനിയായ ഇസിഐഎല്ലിന്റെ കാന്റീനിൽ ഭക്ഷണത്തിന്റെ ഭാഗമായി വിളമ്പിയ ദാലിൽ നിന്നുമാണ് ജീവനക്കാരൻ ചത്ത പാമ്പിനെ കണ്ടെത്തിയത്.

  മുഖ്യമന്ത്രിയുടെ ആഭ്യന്തര ഓഫീസിലേക്കുള്ള പ്രവേശന കവാടം മാറ്റി; മുറിയിലെ സജ്ജീകരണങ്ങൾ അറിയാൻ വായിക്കാം

https://twitter.com/mysteriousavhi/status/1682386343597572096?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1682386343597572096%7Ctwgr%5E5a085145de6de10a76bc67e0e7eb6dd86bca5c60%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.timesnownews.com%2Fhyderabad%2Fhyderabad-dead-snake-found-in-dal-served-with-lunch-to-over-1000-ecil-workers-at-canteen-article-102057396

താമസിയാതെ, പ്ലേറ്റിനുള്ളിൽ ചത്ത പാമ്പിന്റെ ചിത്രം ഓൺലൈനിൽ പ്രത്യക്ഷപ്പെടുകയും പൊതുജന പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു.

കമ്പനി ജീവനക്കാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴിയും ഇത് വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവം മാനേജ്‌മെന്റിനെതിരെ പരസ്യമായ പ്രതിഷേധത്തിന് ഇടയാക്കി,

ജീവനക്കാരെ പിന്തുണച്ച് പ്രദേശവാസികൾ എത്തിയതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ടിൽ പറഞ്ഞു. ധാരാളം തൊഴിലാളികൾ പരിപ്പ് കഴിച്ചെങ്കിലും ആർക്കും വൈദ്യസഹായം ആവശ്യമില്ലെന്ന് റിപ്പോർട്ട് കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ
[masterslider id="10"]

Related posts