വ്യാജ ഫോൺ വിളിയിലൂടെ യുവതിയ്ക്ക് നഷ്ടമായത് 9 ലക്ഷം

ചെന്നൈ : തമിഴ്നാട്ടിലെ ട്രിച്ചിയില്‍ സൈബര്‍ തട്ടിപ്പില്‍ അനീഷ അമല്‍ എന്ന യുവതിക്ക് നഷ്ടമായത് ഒന്‍പത് ലക്ഷം രൂപ.

മാസങ്ങള്‍ക്ക് മുന്‍പ് യുവതിക്ക് 35 ലക്ഷവും, ബിഎംഡബ്ല്യു ആഡംബര കാറും വാഗ്ദ്ധാനം ചെയ്തുകൊണ്ട് അഞ്ജാതന്‍ സന്ദേശമയച്ചിരുന്നു. കോന്‍ ബനേഗ കോര്‍പതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും, വന്‍ തുകയും കാറും യുവതിക്ക് ലഭിച്ചു എന്നുമായിരുന്നു സന്ദേശം. ഈ നമ്പരിലേക്ക് അനീഷ വിളിച്ചപ്പോള്‍ നികുതി ആവശ്യങ്ങള്‍ക്കായി 9,39,500 രൂപ അടയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

  മഴയത്ത് നമ്മ മെട്രോയിൽ യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക; കൺമുന്നിൽ എപ്പോൾ വേണമെങ്കിലും ആ അപകടം സംഭവിക്കാം!

ആവശ്യപ്പെട്ട തുക ആദ്യം കൈമാറാന്‍ യുവതി മടിച്ചെങ്കിലും അജ്ഞാതന്റെ പ്രലേഭനത്തില്‍ വീണ് ബാങ്ക് അക്കൗണ്ടിലേക്ക് തുക ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ തുക നല്‍കിയിട്ടും സമ്മാനം ലഭിക്കാതെ വന്നതോടെ അനീഷ പോലീസില്‍ പരാതിപ്പെട്ടു. സൈബര്‍ തട്ടിപ്പില്‍ വീഴരുതെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ നിരവധി മുന്നറിയിപ്പ് നല്‍കിയിട്ടും ആളുകള്‍ ഇപ്പോഴും അജ്ഞതയാല്‍ തട്ടിപ്പിനിരയാകുകയാണെന്ന് പോലീസ് പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആണി വിതറി 'പഞ്ചർ മാഫിയ'; ബെംഗളൂരുവിൽ പൊതുജനങ്ങൾ കടുത്ത ആശങ്കയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'സോണിയ ഗാന്ധി എന്നിൽ വിശ്വാസമർപ്പിച്ചു, രാഹുൽ നിരന്തര മാർഗ്ഗദർശിയാണ്'; രാഷ്ട്രീയ യാത്രയെക്കുറിച്ച് നിയുക്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts