സംസ്ഥാനത്തെ സ്കൂളുകളിൽ മൊബൈൽ ഫോണുകൾക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിദ്യാഭ്യാസ വകുപ്പ് നിരോധിച്ചു. സ്കൂൾ കാമ്പസിലും ക്ലാസ് മുറിയിലും വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദ്യാർത്ഥികൾ അമിതമായി ഫോൺ ഉപയോഗിക്കുന്നത് അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

മൊബൈൽ ഫോൺ നിരോധനം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറത്തിറക്കിക്കഴിഞ്ഞു. എന്നാൽ, കൊവിഡ് കാലത്ത് സ്കൂളുകൾ പ്രവർത്തിക്കാതിരുന്നപ്പോൾ ഓൺലൈൻ പഠനത്തിനായി വിദ്യാർത്ഥികൾ മൊബൈൽ ഫോണുകളെ ആശ്രയിച്ചിരുന്നു. അധ്യാപകരുമായും വിദ്യാർത്ഥികളുമായും ആശയവിനിമയം നടത്താനും ക്ലാസുകൾക്കും ഇത് അത്യാവശ്യമായിരുന്നു. വിദ്യാർത്ഥികൾക്കിടയിൽ മൊബൈൽ ഫോണുകളുടെ വ്യാപകമായ ഉപയോഗം നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും പഠനത്തിനപ്പുറമുള്ള പെരുമാറ്റ ക്രമക്കേടുകൾക്കും കാരണമായിട്ടുണ്ടെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദ്യാർത്ഥികൾക്കിടയിൽ അനാരോഗ്യകരമായ പ്രവണതകൾ വളർത്തുന്നതിൽ മൊബൈൽ ഫോണുകളുടെ പങ്കും മന്ത്രി എടുത്തുപറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ എ.ഇ.മാരുടെയും മറ്റും മേഖലാ യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു. ഓഗസ്റ്റ് നാലിന് തിരുവനന്തപുരത്തും 9ന് തൃശൂരിലും യോഗം ചേരും.

സംസ്ഥാനത്തെ സ്കൂളുകളിൽ ജെൻഡർ ന്യൂട്രല്യൂണിഫോം ഏർപ്പെടുത്തില്ലെന്നും മന്ത്രി പറഞ്ഞു. യൂണിഫോം പൊതുവെ സ്വീകാര്യവും കുട്ടികൾക്ക് സൗകര്യപ്രദവുമായിരിക്കണം. സ്കൂളിലെ പി.ടി.എ ഉൾപ്പെടെ എല്ലാവർക്കും ഇത് സ്വീകാര്യമാണെങ്കിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കാമെന്നും മന്ത്രി പറഞ്ഞു. സൗകര്യമുള്ള സ്കൂളുകൾ അപേക്ഷിച്ചാൽ മിക്സഡ് സ്കൂളുകളാക്കി മാറ്റുമെന്നും പിടിഎ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സമീപ സ്കൂളുകൾ എന്നിവയുടെ താൽപ്പര്യം മുന്നിർത്തി ഇതും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us