സ്വത്ത് തർക്കം: സഹോദരനെ കുത്തി,  നാലാം നിലയിൽ നിന്ന് തള്ളിയിട്ടു കൊലപെടുത്തി 

CRIME

ബെംഗളൂരു: സ്വത്ത് തർക്കത്തിന്റെ പേരിൽ 37 കാരനായ യുവാവ് അനുജനെ കൊലപ്പെടുത്തി. നാലാം നിലയിൽ നിന്ന് സഹോദരനെ തള്ളിയിടുന്നതിന് മുമ്പ് ഇയാൾ കത്തികൊണ്ട് കുത്തിയിരുന്നതായും പോലീസ് പറഞ്ഞു. ലാബ് ടെക്‌നീഷ്യനായ വിനയ് കുമാറിനെ സെയിൽസ് എക്‌സിക്യൂട്ടീവായി ജോലി ചെയ്തിരുന്ന സതീഷ് കുമാറാണ് കൊലപ്പെടുത്തിയത്. രണ്ട് മാസം മുമ്പ് വിവാഹ നിശ്ചയം കഴിഞ്ഞ വിനയുടെ വിവാഹം ആഗസ്റ്റിലാണ് തീരുമാനിച്ചിരുന്നത്.

പ്രാഥമിക അന്വേഷണത്തിൽ, കെട്ടിടത്തിന്റെ നാല് നിലയിലുള്ള ടെറസിലെ മുറിയിൽ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. വിരമിച്ച ബിഎംടിസി ഡ്രൈവറും വിനയ്, സതീഷ് എന്നിവരുടെ പിതാവുമായ അരസയ്യയ്ക്ക് സ്വന്തമായി രണ്ട് കെട്ടിടങ്ങളുണ്ട്. ഒരു കെട്ടിടത്തിന്റെ രണ്ട് നിലകളിലായി ഒരു ഭാഗവും മറ്റൊരു കെട്ടിടവും വാടകയ്‌ക്കെടുത്താണ് കുടുംബം താമസിച്ചിരുന്നത്. പ്രതിമാസം ഒരു ലക്ഷം രൂപ വാടകയിനത്തിൽ ലഭിച്ചിരുന്നു. വിനയ്, അരശയ്യ, ഭാര്യ ജയമ്മ എന്നിവർ താഴത്തെ നിലയിലും സതീഷ് ഒന്നാം നിലയിൽ ഭാര്യ സുശീലയ്‌ക്കൊപ്പവുമാണ് താമസിക്കുന്നത്. കുടുംബം ടെറസിൽ ഒരു പെന്റ് ഹൗസ് നിർമ്മിച്ചിട്ടുണ്ട്, അവർ അത് അതിഥി മുറിയായി ഉപയോഗിക്കുന്നു.

  ജാതി അധിക്ഷേപ കേസ്: ബി.ജെ.പി എം.എൽ.എ മുനിരത്‌നയെ കോടതി വെറുതെ വിട്ടു

കുടുംബം ഏതാനും സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും മാസ പലിശയ്ക്ക് കൈ കടം വാങ്ങിയതിനാൽ കടം തീർക്കാൻ കഴിഞ്ഞില്ല. കടം തീർക്കാൻ കെട്ടിടങ്ങളിലൊന്ന് വിൽക്കാൻ സതീഷ് നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ മാതാപിതാക്കളും വിനയ്‌യും ഇതിനെ എതിർക്കുകയും മൂന്ന് മാസം മുമ്പ് ജയമ്മയുടെയും സുശീലയുടെയും സ്വർണാഭരണങ്ങൾ പണയപ്പെടുത്തുകയും കടത്തിന്റെ ഒരു ഭാഗം തീർക്കുകയും ചെയ്തു. ഈ പ്രശ്നം സതീഷും കുടുംബത്തിലെ മറ്റ് അംഗങ്ങളും തമ്മിൽ അഭിപ്രായവ്യത്യാസത്തിന് കാരണമായി.

  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!

സ്വത്ത് പ്രശ്‌നത്തിന്റെ പേരിൽ സതീഷ് വിനയ്‌യെ കുത്തുകയും നാലാം നിലയിൽ നിന്ന് തള്ളിയിടുകയും ചെയ്തതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (വെസ്റ്റ്) ലക്ഷ്മൺ ബി നിംബർഗി പറഞ്ഞു. സാരമായ പരിക്കുകളോടെ ഒന്നാം നിലയുടെ പടിക്കെട്ടിലാണ് വിനയനെ കണ്ടെത്തിയത്. വീട്ടുകാർ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.

കൃത്യം നടത്തിയ ശേഷം സതീഷ് ഓടി രക്ഷപ്പെടുകയായിരുന്നു. ജയമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇൻസ്‌പെക്ടർ പ്രശാന്ത് എം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച ഇയാളെ അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-കേരള റൂട്ടുകളിൽ ഇനി 'പല്ലക്കി' യാത്ര; പ്രതിദിന നോൺ എസി സ്ലീപ്പർ സർവീസുകളുമായി കർണാടക ആർടിസി; റൂട്ടും നിരക്കും അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts