ബന്ദിപ്പൂർ വനത്തിന്റെ പച്ചപ്പ് വീണ്ടെടുത്ത് മഴ 

ബെംഗളൂരു: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്ത മഴയെ തുടർന്ന് ബന്ദിപ്പൂർ വനം പച്ചപ്പ് വീണ്ടെടുത്തു. വേനലവധിക്കാലത്ത് കാട്ടുതീ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ആശങ്കയിലായ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഇത് വലിയ ആശ്വാസമായിരിക്കുകയാണ്.

ഉണങ്ങിയ ചെടികളിലും മരങ്ങളിലും കൊണ്ട് അഗ്നിരേഖകൾ വരച്ച സ്ഥലങ്ങൾ പോലും ഇപ്പോൾ പച്ചയായി മാറിയിരിക്കുകയാണ്.

ഹെഡിയാല സബ് ഡിവിഷനു കീഴിലുള്ള ബന്ദിപ്പൂർ, കുണ്ടുകെരെ, ഗോപാലസ്വാമി ബേട്ട, മദ്ദൂർ, മൂലേഹോളെ തുടങ്ങിയ റേഞ്ചുകളിലാണ് മഴ ലഭിച്ചത്. കാട്ടുതീ ഭീതിയിൽ കഴിഞ്ഞ നാലഞ്ചു മാസമായി വനംവകുപ്പ് സൂപ്പർവൈസർമാരും ജീവനക്കാരും അവധിയെടുക്കുന്നില്ല.

  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍

കുണ്ടുകെരെ, ബന്ദിപ്പൂർ റേഞ്ചുകളിൽ മനുഷ്യനിർമിതമെന്ന് പറയപ്പെടുന്ന ചില ചെറിയ തീപിടിത്തങ്ങൾ ഒഴികെ, ഈ മേഖലയിൽ വലിയ തീപിടിത്തം റിപ്പോർട്ട് ചെയ്തിട്ടിലായിരുന്നു.

2021 ഡിസംബർ 28 മുതൽ 2022 ഫെബ്രുവരി 21 വരെ ബന്ദിപ്പൂർ വനത്തിന് കൺസർവേറ്റർ ഉണ്ടായിരുന്നില്ല എന്നത് എടുത്തുപറയേണ്ടതാണ്.

ഒരു മേധാവിയെ വേണമെന്ന് നിരവധി പരാതികൾ ഉയർന്നതിനെത്തുടർന്ന്, വേനൽക്കാലത്ത് വനത്തിന്റെ ചീഫ് കൺസർവേറ്ററായി രമേശ് കുമാറിനെ നിയമിച്ചു.

ചുറ്റുപാടുമുള്ള ഗ്രാമങ്ങളിലെ ജനങ്ങളെയും ചെക്ക് പോസ്റ്റുകളിലും ബോധവൽക്കരണം നടത്തുക, വനമേഖലയിൽ പട്രോളിംഗ് ശക്തമാക്കുക തുടങ്ങി വിവിധ നടപടികൾ വകുപ്പ് ഉദ്യോഗസ്ഥർ സ്വീകരിച്ചിരുന്നു. മാർച്ച് രണ്ടാം വാരം മുതൽ പെയ്ത മഴ ഉണങ്ങിയ സസ്യജാലങ്ങൾക്ക് ജീവൻ തിരികെ കൊണ്ടുവരാൻ ആശ്വാസം നൽകിയതായും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!
[masterslider id="10"]

Related posts