സ്വർണവായ്പാതട്ടിപ്പ്; സഹകരണബാങ്ക് സെക്രട്ടറി ജീവനൊടുക്കി.

ചെന്നൈ: കീരനൂർ സഹകരണ ബാങ്കിൽ നിന്ന് 1.8 കോടി രൂപയുടെ സ്വർണവായ്പാ തട്ടിപ്പിന്റെ പരാതിയെ തുടർന്ന് പുറത്താക്കപ്പെട്ട ബാങ്ക് സെക്രട്ടറി നീലകണ്ഠനെ വീട്ടിലെ ശുചിമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പുതുക്കോട്ട കീരനൂർ പ്രാഥമിക സഹകരണ ബാങ്കിൽ സെക്രട്ടറിയായിരുന്ന പി. നീലകണ്ഠനാണ് (53) മരിച്ചത്.

അടുത്തിടെ ബാങ്കിന്റെ ലോക്കർ പരിശോധിച്ചപ്പോഴാണ് പണയവായ്പയിൽ തട്ടിപ്പ് നടത്തിയത് പുറത്തായത്. 1.08 കോടി രൂപ മതിപ്പുവരുന്ന സ്വർണമാണ് കാണാതായത്.  ബാങ്ക് സെക്രട്ടറി നീലകണ്ഠൻ, സൂപ്പർവൈസർ ശക്തിവേൽ, ഗോൾഡ് അപ്രൈസർ കനഗവേലു എന്നിവർ ചേർന്നാണ് തട്ടിപ്പ് നടത്തിയതായി പറയപ്പെടുന്നത്.

  ഓഫീസുകൾ ഒഴിഞ്ഞുകിടക്കുന്നു, കാരണം മടിയല്ല!; ജോലി ചെയ്യാനുള്ള ശേഷി ഇല്ലാതാക്കി ബെംഗളൂരുവിലെ കില്ലർ ട്രാഫിക്

സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ബുധനാഴ്ച രാവിലെ നീലകണ്ഠനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സസ്പെൻഷനിലായ ബാങ്ക് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തത് പ്രദേശത്ത് വന് കോളിളക്കം സൃഷ്ടിച്ചട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൈവേയിലെ 'മുട്ടാക്രമണം? കെഎസ്ആർടിസി ബസ് അപകടത്തിന് കാരണം മുട്ടയേറെന്ന് സംശയം; കർണാടക സർക്കാരിന് കത്തയച്ച് മന്ത്രി സിപി ജോൺ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ മാലിന്യ വണ്ടികളുടെ പോക്ക് ഇനി ക്യാമറയിൽ മാത്രമല്ല, ഉപഗ്രഹത്തിലും!
[masterslider id="10"]

Related posts