നഗരത്തിൽ വ്യാപകമായി കോവിഡ് രോഗികളിൽ അപൂർവവും ഗുരുതരവുമായ രോഗം കണ്ടെത്തുന്നു

ബെംഗളൂരു: കോവിഡ് -19 രോഗികളിൽ മ്യൂക്കോമൈക്കോസിസ് അഥവാ ‘ബ്ലാക്ക് ഫംഗസ്’ കണ്ടെത്തുന്ന സംഭവങ്ങൾ നഗരത്തിൽ വർധിച്ചു വരുന്നു. ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങൾ കാണിച്ച രോഗികളിൽ നിന്ന് ശേഖരിച്ച എട്ട് സാമ്പിളുകൾ നിലവിൽ ബാംഗ്ലൂർ മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ബിഎംസിആർഐ) പഠനവിധേയമാക്കുന്നുണ്ട്.

കോവിഡ് -19 രോഗികളിൽ അപൂർവവും ഗുരുതരവുമായ മ്യൂക്കോർമൈക്കോസിസ് അല്ലെങ്കിൽ ‘കറുത്ത ഫംഗസ്’ എന്ന ഈ ഫംഗസ് അണുബാധ വലിയ രീതിയിൽ കണ്ടെത്തുന്നുണ്ട്. പലപ്പോഴും ചർമ്മത്തിൽ പ്രത്യക്ഷപ്പെടുകയും ശ്വാസകോശത്തെയും തലച്ചോറിനെയും ബാധിക്കുകയും ചെയ്യുന്ന തരത്തിലാണ് ഈ രോഗം. “എട്ട് സാമ്പിളുകളിൽ ആറ് പേർ മ്യൂക്കോമൈക്കോസിസ് ബാധിതരാണ്. രണ്ട് പേർക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടു,” ബി‌എം‌സി‌ആർ‌ഐയിലെ ഒരു ഡോക്ടർ വ്യക്തമാക്കി.

  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: നെലമംഗലയിൽ വിതരണം ചെയ്യുന്നത് 9 ലക്ഷം ലഡ്ഡു

നഗരത്തിലെ മറ്റ് ആശുപത്രികൾക്ക് പുറമെ നാരായണ നേത്രാലയ, പീപ്പിൾ ട്രീ ഹോസ്പിറ്റൽസ്, ട്രസ്റ്റ് വെൽ ഹോസ്പിറ്റൽ, ഡോക്ടർ അഗർവാൾസ് ഐ ഹോസ്പിറ്റൽ തുടങ്ങിയ നേത്രരോഗാശുപത്രികളിലും ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ട്രസ്റ്റ് വെൽ ഹോസ്പിറ്റലിന്റെ കണക്കനുസരിച്ച്, അവർ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 38 പേർക്ക് ബെംഗളൂരുവിൽ കറുത്ത ഫംഗസ് അണുബാധയ്ക്ക് ചികിത്സ നൽകിയിട്ടുണ്ട്. രോഗബാധിതർക്ക് പ്രത്യേക പരിചരണം നൽകുന്നതിനായി ആശുപത്രിയിൽ ഒരു പ്രത്യേക യൂണിറ്റ് ആരംഭിച്ചിട്ടുണ്ട്.

പ്രമേഹമുള്ള കോവിഡ് രോഗികളിൽ പഞ്ചസാരയുടെ അളവ് കൂടുതലായതും സ്റ്റിറോയിഡ് ഉപയോഗത്തിലെ വർധനവും കാരണം ഫംഗസ് ബാധ വർധിക്കുമെന്ന് ട്രസ്റ്റ് വെൽ ആശുപത്രിയിലെ പ്രത്യേക ചികിത്സാ വിഭാഗം മേധാവി ഡോ. ദീപക് ഹൽദിപൂർ പറഞ്ഞു. കൂടാതെ, ചില സന്ദർഭങ്ങളിൽ, സ്റ്റിറോയിഡ്, ഉയർന്ന ശേഷിയുള്ള ആൻറിബയോട്ടിക്കുകൾ എന്നിവ നൽകുന്നു. ഈ രോഗികളിൽ ചിലരിൽ അതിന്റെ പ്രതികൂല ഫലങ്ങൾ കാരണം പ്രതിരോധശേഷി കുറഞ്ഞിട്ടുമുണ്ട്.

  തിയതി തീരുമാനിച്ചു: ഈ ദിവസം സത്യപ്രതിജ്ഞ ചെയ്ത് കർണാടക മുഖ്യമന്ത്രിയായി ഡികെ ശിവകുമാർ അധികാരമേൽക്കും

“കോവിഡ് -19 കേസുകളിൽ ഡോക്ടറുടെ ഉപദേശമില്ലാതെ ജീവൻ രക്ഷിക്കുന്ന സ്റ്റിറോയിഡുകൾ തെറ്റായി ഉപയോഗിക്കുന്നത് പ്രമേഹ രോഗികളിൽ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. പ്രതിരോധശേഷി കുറയുമ്പോൾ ഈ ഫംഗസ് തീവ്രത വർദ്ധിപ്പിക്കുന്നു. ഓക്സിജൻ ഹ്യുമിഡിഫയറിൽ ഉപയോഗിക്കുന്ന വെള്ളം അണുവിമുക്തമാക്കാത്ത സാഹചര്യങ്ങളിലും ഈ ഫംഗസ് ഉണ്ടാകാം, ”ഡോ. ദീപക് ഹൽദിപൂർ വെളിപ്പെടുത്തി.

കണ്ണിലെ നീർവീക്കം / വേദന, കാഴ്ചശക്തിയിൽ മാറ്റം, മുഖത്തിന്റെ ഒരു വശത്ത് വേദന, ഓക്കാനം, മൂക്കിൽ രക്തസ്രാവം, പല്ലുകൾ അയവുള്ളതാക്കൽ, വായയുടെ മുകളിൽ കറുപ്പ് അല്ലെങ്കിൽ തവിട്ട് പാടുകൾ തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ഉടൻ ഒരു ഡോക്ടറെ ബന്ധപ്പെടണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts