ആക്റ്റീവ് കോവിഡ് കേസുകൾ 4 ലക്ഷം കടന്നു; കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 40990 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.18341 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 23.03%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 18341 ആകെ ഡിസ്ചാര്‍ജ് : 1143250 ഇന്നത്തെ കേസുകള്‍ : 40990 ആകെ ആക്റ്റീവ് കേസുകള്‍ : 405068 ഇന്ന് കോവിഡ് മരണം : 271 ആകെ കോവിഡ് മരണം : 15794 ആകെ പോസിറ്റീവ് കേസുകള്‍ : 1564132 ഇന്നത്തെ പരിശോധനകൾ :…

Read More

സാമ്പിളുകൾ ശേഖരിക്കാതെ നെഗറ്റീവ് ആർടി-പിസിആർ പരിശോധനാ റിപ്പോർട്ടുകൾ നൽകി; നാല് പേരെ സിസിബി പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരു: സാമ്പിളുകൾ ശേഖരിക്കാതെ നെഗറ്റീവ് ആർടി–പിസിആർ പരിശോധനാ റിപ്പോർട്ടുകൾ നൽകിയ നാല് പേരെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ഹൊസഹള്ളിയിലെ നാഗരാജ് (39), ചോടദേവനഹള്ളിയിലെ മുകേഷ് സിംഗ് (25), ഭാഗ്യ, അനിൽകുമാർ എന്നിവരിൽ നിന്ന് അഞ്ച് നെഗറ്റീവ് റിപ്പോർട്ടുകളും രണ്ട് മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു. രാജസ്ഥാൻ സ്വദേശിയായ സിംഗ് നാഗരാജുമായി ചേർന്ന് തെറ്റായ റിപ്പോർട്ടുകൾ സൃഷ്ടിച്ചു. ലാബ് ടെക്നീഷ്യൻമാരായ അനിൽ കുമാർ, ഭാഗ്യ എന്നിവരെ അവർ നിയമിച്ചു. “പ്രതിക്ക് ദോമ്മസാന്ദ്ര പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ നിന്ന് ഒരു സാമ്പിളും ലഭിച്ചില്ല, പക്ഷേ നെഗറ്റീവ് റിപ്പോർട്ടുകൾ നൽകി. വിവരം ലഭിച്ചതിന്…

Read More

സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം ഒക്ടോബറിൽ; കൂടുതലും ബാധിക്കുന്നത് കൗമാര പ്രായക്കാർക്ക്!!

ബെംഗളൂരു: രാജ്യം കൊവിഡ് രണ്ടാം തരംഗത്തിലൂടെ കടന്ന് പോകുന്നതിനിടെ സംസ്ഥാനത്ത് മൂന്നാം തരംഗവും ഉണ്ടായേക്കാമെന്ന് ടെക്‌നിക്കൽ അഡ്വൈസറി കമ്മിറ്റി (TAC) മേധാവി ഡോ. എം കെ സുദർശൻ. സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം മെയ് മാസത്തിൽ മൂർധന്യാവസ്ഥയിൽ എത്തുകയും ജൂലൈ മാസത്തിൽ അത് ക്രമാതീതമായി കുറയുകയും, 2021 ഒക്ടോബർ-നവംബർ മാസത്തിൽ കോവിഡ് മൂന്നാം തരംഗം നേരിടേണ്ടി വരുമെന്നും  അദ്ദേഹം വെളിപ്പെടുത്തി. കേവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ മുതിർന്ന പൗരൻമാർ സുരക്ഷിതരായിരിക്കുമ്പോൾ, വാക്സിനേഷൻ പൂർത്തിയായിട്ടില്ലാത്ത പതിനെട്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്കാണ് കോവിഡിന്റെ മൂന്നാം തരംഗം കൂടുതൽ അപകടകാരിയെന്ന് അദ്ദേഹം…

Read More

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.33%;കേരളത്തില്‍ ഇന്ന് 35,636 പേര്‍ക്ക് കോവിഡ്.

കേരളത്തില്‍ ഇന്ന് 35,636 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 5554, എറണാകുളം 5002, തൃശൂര്‍ 4070, മലപ്പുറം 3354, തിരുവനന്തപുരം 3111, ആലപ്പുഴ 2536, കോട്ടയം 2515, പാലക്കാട് 2499, കൊല്ലം 1648, കണ്ണൂര്‍ 1484, പത്തനംതിട്ട 1065, കാസര്‍ഗോഡ് 1006, ഇടുക്കി 978, വയനാട് 814 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,474 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.33 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,…

Read More

അപ്പാർട്ടുമെന്റുകൾക്കും കമ്പനികൾക്കും കോവിഡ് കെയർ സെന്ററുകൾ സ്ഥാപിക്കാൻ ബി ബി എം പി യുടെ അനുമതി.

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ സംസ്ഥാനത്ത് പ്രതിദിനം 50,000 ന് അടുത്ത് കോവിഡ് കോവിഡ്  റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, ബിബിഎംപി, റസിഡന്റ് വെൽഫെയർ അസോസിയേഷനുകൾ, അപ്പാർട്ടുമെന്റുകൾ, കമ്പനികൾ, എൻ‌ജി‌ഒകൾ എന്നിവയ്ക്ക് അവരുടെ പരിസരത്ത് കോവിഡ് കെയർ സെന്ററുകൾ സ്ഥാപിക്കാനുള്ള  അനുമതി നൽകി. നഗരത്തിലെ  ആശുപത്രികൾ രോഗികളാൽ നിറഞ്ഞിരിക്കുന്നതിനാൽ താൽക്കാലിക മെഡിക്കൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ പൗരസംഘങ്ങളെ അനുവദിക്കണമെന്ന്, 2020 ജൂലൈയിൽ ആദ്യ തരംഗത്തിൽ ആരോഗ്യ–കുടുംബക്ഷേമ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് ചൂണ്ടിക്കാട്ടി ബി ബി എം പി അഭ്യർത്ഥിച്ചു. രോഗലക്ഷണങ്ങളില്ലാത്തതും നേരിയ തോതിലുള്ള രോഗലക്ഷണങ്ങൾ ഉള്ളതുമായ രോഗികളെ ചികിത്സിക്കുന്നതിനായി അപ്പാർട്മെൻറ് അസോസിയേഷനുകളും ആർ‌ഡബ്ല്യുഎകളും മറ്റ് സംഘടനകളും തങ്ങളുടെ പരിസരത്ത് കോവിഡ് കെയർ സെന്ററുകൾ സ്ഥാപിക്കാൻ അനുമതി…

Read More

ബി.ബി.എം.പി വാക്‌സിൻ തിരിച്ചെടുത്തു,സ്വകാര്യ ആശുപത്രികളിലെ വാക്‌സിനേഷൻ മുടങ്ങി.

ബെംഗളൂരു: നഗരത്തിലെ സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള എല്ലാ കോവിഡ് 19 വാക്സിൻ സ്റ്റോക്കുകളും ബൃഹത്‌ ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) വെള്ളിയാഴ്ച തിരിച്ചെടുത്തു. “പുതിയ കേന്ദ്ര സർക്കാർ നയം” എന്ന് ചൂണ്ടിക്കാട്ടിയാണ്  ബി‌ ബി‌ എം‌ പി അധികൃതർ വാക്‌സിൻ തിരിച്ചെടുത്തത്. ഇന്ന് മുതൽ സ്വകാര്യ ആശുപത്രികൾക്ക് വാക്‌സിൻ നിർമ്മാതാവിൽ നിന്ന് നേരിട്ട് ഡോസുകൾ വാങ്ങേണ്ടിവരുമെന്ന് ബി ബി എം പി വ്യക്തമാക്കി. വെള്ളിയാഴ്ച സ്വകാര്യ ആശുപത്രികളിൽ നിന്നും വാക്‌സിന്റെ രണ്ടാം ഡോസ് എടുക്കേണ്ടിയിരുന്ന  പല മുതിർന്ന പൗരന്മാർക്കും വാക്സിൻ സ്റ്റോക്കുകൾ ബി ബി എം പി അധികൃതർ…

Read More

ആരോഗ്യകരമായ ജീവിതം നയിക്കുന്നവരെയും ചെറുപ്പക്കാരെയും വിടാതെ കോവിഡ്

ബെംഗളൂരു: സ്വന്തം ആരോഗ്യത്തെക്കുറിച്ച് അമിത ആത്മവിശ്വാസമുള്ള ചെറുപ്പക്കാർ ചെറിയ ലക്ഷണങ്ങൾ പോലും അവഗണിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുന്നു. പ്രായം കുറവാണെന്ന് കരുതി പ്രതിരോധശക്തി ഉണ്ടാകണമെന്നില്ലെന്ന് വിദഗ്ധർ പറയുന്നു. ഓക്സിജൻനില കുറവാണെങ്കിലും ശ്വാസമെടുക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടാത്തവരുണ്ട്. ഇത്തരം ആളുകളുടെ ആരോഗ്യനിലയും ഏതുനിമിഷവും വഷളാകാവുന്നതാണെന്ന് ഡോക്ടർമാർ വെളിപ്പെടുത്തി. സംസ്ഥാനത്ത് ആരോഗ്യനില വേഗത്തിൽ വഷളായി മരിച്ചവരിൽ പലരും 25-നും 30-നും ഇടയിൽ പ്രായമുള്ളവരാണ്. ഏപ്രിൽ 21-ന് സംസ്ഥാനത്ത് 123 പേർ മരിച്ചതിൽ 38 പേർക്കും 22-ന് മരിച്ച 190 പേരിൽ 44 പേർക്കും 23-ന് 208 പേർ മരിച്ചതിൽ…

Read More

18-45 വയസുകാരുടെ വാക്സിനേഷൻ ഇന്നു തുടങ്ങില്ല.

ബെംഗളൂരു : 18-45 വയസു പ്രായപരിധിയുള്ളവർക്കായി ഇന്നാരംഭിക്കേണ്ട വാക്സിനേഷൻ മാറ്റിവച്ചു. ആവശ്യമായ മരുന്ന് ലഭിക്കുന്നതിനനുസരിച്ച് കുത്തിവെപ്പ് തീയതി പ്രഖ്യാപിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ: കെ.സുധാകർ അറിയിച്ചു. ജനങ്ങൾ വാക്സിൻ കേന്ദ്രങ്ങളിലോ ,ആശുപത്രികളിലോ തിരക്ക് കൂട്ടരുത്.കോവിൻ പോർട്ടലിൽ റജിസ്റ്റർ ചെയ്ത് കാത്തിരിക്കുക, വാക്സിൻ ലഭ്യമാകുമ്പോൾ അർഹരായവരെ അറിയിക്കും. 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകാൻ സർക്കാർ പ്രതിജ്ഞാബന്ധമാണ് ,പൂണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഒരു കോടി കോവി ഷീൽഡിൻ്റെ ഓർഡർ നൽകിയിട്ടുണ്ട് ,400 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൃത്യ സമയത്ത് ഓർഡർ നൽകിയിട്ടും കമ്പനിക്ക് സമയത്ത്…

Read More

1,000 ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ വിതരണം തുടങ്ങി ജെ.എസ്.ഡബ്ല്യൂ പ്ലാൻ്റ്.

ബെംഗളൂരു: വിജയനഗറിലെ ജെ‌എസ്‌ഡബ്ല്യു സ്റ്റീൽ പ്ലാന്റ് കമ്പനി 1,000 ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽ‌എം‌ഒ) സംസ്ഥാനത്ത് വിതരണം ആരംഭിച്ചു. ജെ.എസ്.ഡബ്ല്യു സ്റ്റീൽ കർണാടകക്ക്  പുറമെ മഹാരാഷ്ട്ര, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങളിലെ  മൂന്ന് നിർമാണകേന്ദ്രങ്ങളിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് ദ്രാവക ഓക്സിജൻ വിതരണം ചെയ്യുന്നുണ്ട്. നിലവിലെ ദേശീയ ആരോഗ്യ അടിയന്തരാവസ്ഥയുടെ ഫലമായി എൽ‌എം‌ഒയുടെ ആവശ്യം പല മടങ്ങ് വർധിച്ചതായി ജെ‌എസ്‌ഡബ്ല്യു സ്റ്റീൽ വിജയനഗർ വർക്കേഴ്സ് പ്രസിഡന്റ് രാജശേഖർ പട്ടനസെട്ടി ഒരുമാധ്യമക്കുറിപ്പിൽ പറഞ്ഞു. “ജെ‌എസ്‌ഡബ്ല്യു സ്റ്റീൽ ഇതുവരെ ബെല്ലാരി പ്ലാന്റിൽ നിന്ന് 11,500 ടണ്ണിലധികം ദ്രാവക മെഡിക്കൽ ഓക്സിജൻ വിതരണം ചെയ്തിട്ടുണ്ട്. ജെ‌എസ്‌ഡബ്ല്യു വിജയനഗർ…

Read More

കോവിഡ് സർക്കുലറുകൾ കന്നടയിലും വേണം.

ബെംഗളൂരു: കന്നഡയിലും കോവിഡ് 19 അനുബന്ധ ഉത്തരവുകളും മാർഗനിർദേശങ്ങളും പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് കന്നഡ വികസന അതോറിറ്റി (കെഡിഎ) ചെയർമാൻ ടി എസ് നാഗഭാരണം കർണാടക ചീഫ് സെക്രട്ടറിക്ക് കത്തെഴുതി. ചീഫ് സെക്രട്ടറി പി രവി കുമാർ പുറത്തിറക്കിയ 14 ദിവസത്തെ അടച്ചിടൽ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ഇംഗ്ലീഷിൽ മാത്രം വന്ന ശേഷമാണ് കത്ത്. കന്നഡ സംസ്ഥാന ഭാഷയായതിനാൽ നാഗഭരണയുടെ അഭിപ്രായത്തിൽ സംസ്ഥാന സർക്കാർ കന്നടയിൽ ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് നിർബന്ധമാണ്, അതിനാൽ വിവരങ്ങൾ സംസ്ഥാനത്തെ ഓരോ വ്യക്തിയിലും എത്തിച്ചേരും. “മുമ്പ് നിരവധി അഭ്യർത്ഥനകൾ ഉണ്ടായിരുന്നിട്ടും സർക്കാർ ഔദ്യോഗിക സർക്കുലറുകളിലും ഉത്തരവുകളിലുംമാർഗ്ഗനിർദ്ദേശങ്ങളിലും ഇംഗ്ലീഷ് ഉപയോഗിക്കുന്നു.…

Read More
Click Here to Follow Us