പാവപ്പെട്ട വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പാ ലഭ്യമാക്കാനുള്ള നടപടി എടുക്കണം: കർണാടക ഹൈക്കോടതി.

ബെംഗളൂരു : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് തുടർ പഠന ആവശ്യങ്ങൾക്കായി 2018 ൽ കേന്ദ്ര സർക്കാർ നടപ്പിൽ വരുത്തിയ പലിശ സബ്സിഡി പദ്ധതിപ്രകാരം വായ്പാ സൗകര്യം ലഭ്യമാക്കാൻ ബന്ധപ്പെട്ട സ്ഥാപനങ്ങൾ നടപടിയെടുക്കണമെന്ന് കർണാടക ഹൈക്കോടതി.

സാമ്പത്തിക പരിമിതികൾ മൂലം ഒരു വിദ്യാർത്ഥിക്കും തുടർവിദ്യാഭ്യാസം നഷ്ടമാകുന്നില്ല എന്ന് ഉറപ്പു വരുത്തണമെന്നും കോടതി അഭിപ്രായപ്പെട്ടു.

  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ

ഡോക്ടർ റാം മനോഹർ ലോഹിയ ചിന്തന സമിതി സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവേയാണ് കോടതി ഡിവിഷൻബെഞ്ച് ഇത് വ്യക്തമാക്കിയത്.

എല്ലാ സർക്കാർ അർദ്ധസർക്കാർ ബാങ്കുകളും ഈ ആനുകൂല്യം നടപ്പിലാക്കിയിട്ടുള്ളതാണെന്നും മാതാപിതാക്കളുടെ വാർഷികവരുമാനം നാലരലക്ഷമോ അതിൽ കുറവോ ആണെങ്കിൽ ആൾ ജാമ്യമോ വസ്തു ഈഡോ ഇല്ലാതെ ഏഴര ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ ഉറപ്പുവരുത്തേണ്ടതാണ് എന്നും കോടതി അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി
[masterslider id="10"]

Related posts