കോവിഡ് പ്രതിസന്ധികൾക്കിടയിൽ പൊതുപ്രവേശന പരീക്ഷ നടന്നു; ഈ വർഷം കുറഞ്ഞ ഹാജർ നില.

ബെംഗളൂരു: കോവിഡ് പ്രതിസന്ധികൾക്കിടയിൽ ഏറെ ആശങ്കകൾക്കൊടുവിൽ ഇന്നലെ കർണാടക പൊതു പ്രവേശന പരീക്ഷയുടെ ഒന്നാം ദിവസത്ത പരീക്ഷ നടന്നു. കോവിഡ് രോഗത്തിനെതിരെ ഉള്ള സുരക്ഷ സംവിധാനങ്ങൾ കൈക്കൊണ്ടുകൊണ്ടാണ് പരീക്ഷ എല്ലാ കേന്ദ്രങ്ങളിലും ഇന്ന് നടത്തിയത്. പരീക്ഷയുടെ ആദ്യ ദിവസമായ ഇന്ന് കഴിഞ്ഞ വർഷത്തെ അപേക്ഷിച് ഹാജർ നില കുറവാണ്.

1.9 ലക്ഷം പേരാണ് ഈ വർഷത്തെ കർണാടക പൊതു പ്രവേശന പരീക്ഷക്കായി രജിസ്റ്റർ ചെയ്തിരുന്നത്.    76 ശതമാനം പേരാണ് വ്യഴാഴ്ച രാവിലെ നടന്ന ബയോളജി പരീക്ഷ എഴുതിയത്. വ്യഴാഴ്ച ഉചക്ക് നടന്ന കണക്ക് പരീക്ഷ എഴുതിയത് 89 ശതമാനം പേരാണ്. കഴിഞ്ഞ വർഷം ഇത് യഥാക്രമം 80 ഉം 91 ശതമാനമായിരുന്നു.

  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍

ഓഗസ്റ്റ് ഒന്നിനാണ് പൊതു പ്രവേശന പരീക്ഷ ഔദ്യൊഗികമായി അവസാനിക്കുന്നത്. പരീക്ഷ കഴിഞ്ഞു 15 – 20 ദിവസത്തിനുള്ളിൽ പരീക്ഷാ ഫലം പുറത്ത് വരും 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് തടവ് ശിക്ഷ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐപിഎൽ കിരീടം; വിരാട് കോഹ്‌ലിയുടെയും അനുഷ്കയുടെയും നൃത്താഘോഷം, വീഡിയോ വൈറൽ
[masterslider id="10"]

Related posts