മഴക്കാലത്തെ നേരിടാൻ നഗരം തയ്യാറെന്ന് അധികൃതർ; വെള്ളപ്പൊക്ക ഭീഷണിയുള്ള പ്രദേശങ്ങളിൽ അതീവശ്ര​ദ്ധ നൽകും

ബെം​ഗളുരു; മഴക്കാലത്തെ നേരിടാൻ സ‍‍ജ്ജമായി ബെം​ഗളുരു നഗരം, കാലവർഷത്തോടനുബന്ധിച്ചുള്ള മഴയെ തുടർന്നുള്ള ബുദ്ധിമുട്ടുകൾ നേരിടാൻ സജ്ജമാണെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) അധികൃതർ അറിയിച്ചു.

ഇതിനായി ബെം​ഗളുരു നഗരത്തിലെ എട്ടു സോണുകളിലും ബി.ബി.എം.പി., ട്രാഫിക് പോലീസ്, വനംവകുപ്പ്, അഗ്നിശമനസേന, വൈദ്യുതിവകുപ്പ്, ജലവിതരണവകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം തയ്യാറാക്കി.

  ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകാൻ കാരണം അവൾ; ഡി.കെക്ക് മുന്നിൽ കടുത്ത വെല്ലുവിളികൾ

ന​ഗരത്തിൽ അതി ശക്തമായി ശക്തമായി മഴ പെയ്താൽ നഗരത്തിലെ 210 പ്രദേശങ്ങൾ വെള്ളത്തിൽമുങ്ങാൻ സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുംമെന്നും വ്യക്തമാക്കി.

കൂടാതെ വെള്ളപ്പൊക്കത്തിന്റെ കൃത്യവിവരങ്ങൾ അറിയാൻ 21 കനാലുകളിൽ സെൻസറുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ബി.ബി.എം.പി. അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിങ്ക് ലൈന് വേഗത സർട്ടിഫിക്കറ്റ് ലഭിച്ചു; ആഗസ്റ്റ് 15-ന് ബെന്നാർഘട്ട വഴി ട്രെയിൻ പായുമ്പോൾ മുംബൈ പിന്നിലാകും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts