ഇപ്പോള്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്നാല്‍ ജെ.ഡി.എസ്-കോണ്‍ഗ്രസ്‌ സഖ്യം പെട്ടുപോകും;ലോകസഭ തെരഞ്ഞെടുപ്പില്‍ 224 നിയമസഭ മണ്ഡലങ്ങളില്‍ 177 സ്ഥലത്തും ബി.ജെ.പി മുന്നില്‍.

ബെംഗളൂരു: ഇപ്പോള്‍ തെരഞ്ഞെടുപ്പു നടക്കുകയാണ് എങ്കില്‍ കര്‍ണാടക ബി ജെ പി തൂത്തുവാരും , ലോക്‌സഭ തിരഞ്ഞെടുപ്പിൽ സീറ്റുകൾ തൂത്തുവാരിയ ബി.ജെ.പി. സംസ്ഥാനത്തെ 224 നിയമസഭ മണ്ഡലങ്ങളിൽ 177 എണ്ണത്തിലും മുന്നിൽ.

മൂന്നിൽ രണ്ട് സീറ്റിലും ബി. ജെ.പി. ആധിപത്യം നേടി. കോൺഗ്രസ്- ജനതാദൾ എസ് സഖ്യത്തിലെ ഭിന്നതകാരണം സർക്കാർ വീണാൽ തിരഞ്ഞെടുപ്പിനെ നേരിടമെന്ന വാദം ബി.ജെ.പി.യിൽ ശക്തമായി.

ചരിത്രത്തിലെ ഏറ്റവുംവലിയ വിജയം നേടിയതിന്റെ സന്തോഷം പങ്കിടുന്ന ബി.ജെ.പി.ക്ക്‌ എല്ലാ മേഖലകളിലും വൻ വിജയം കാഴ്ചവെക്കാൻ കഴിഞ്ഞു. തോൽവിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാജിവെക്കണമെന്ന ആവശ്യവും ബി. ജെ.പി. ശക്തമാക്കി. ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസിന് 35 സീറ്റിലും ജനതാദൾ എസിന് 12 സീറ്റിലുമാണ് മേധാവിത്വമുള്ളത്.

എന്നാൽ ലോക്‌സഭ തിരഞ്ഞെടുപ്പിൽനിന്ന്‌ വ്യത്യസ്തമായ ഫലമാണ് നിയമസഭ തിരഞ്ഞെടുപ്പിൽ ഉണ്ടാകാറുള്ളത്. 2004-മുതൽ ലോക്‌സഭ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ബി.ജെ.പി.യാണ് നേടാറുള്ളത്. 2013-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ജനതാദൾ എസും ചേർന്ന് കൂടുതൽ സീറ്റുകൾ നേടി.

ബി.ജെ.പി.ക്ക് 104 സീറ്റും കോൺഗ്രസ്, ദൾ പാർട്ടികൾക്കായി 118 സീറ്റുമാണ് ലഭിച്ചത്. എന്നാൽ തൊട്ടടുത്തവർഷം നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 28 സീറ്റിൽ ബി.ജെ.പി. 17 എണ്ണത്തിൽ വിജയിച്ചു. കോൺഗ്രസിന് ഒമ്പതും ജനതാദൾ എസിന് രണ്ട് സീറ്റുമാണ് ലഭിച്ചത്. ഇപ്പോഴത്തെ തിരഞ്ഞെടുപ്പിൽ 25 25 സീറ്റും നേടിയപ്പോൾ ഒമ്പത് ലോക്‌സഭ മണ്ഡലങ്ങളിലെ മുഴുവൻ നിയമസഭ മണ്ഡലങ്ങളിലും ബി.ജെ. പി. മുന്നിലെത്തി.

6 ലോക്‌സഭ മണ്ഡലങ്ങളിൽ കോൺഗ്രസ്- ദൾ സഖ്യത്തിന് ഒരു നിയമസഭ മണ്ഡലത്തിലാണ് മുന്നിലെത്താനായത്. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിച്ച മൈസൂരുവിലെ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ ബി.ജെ.പി. സ്ഥാനാർഥി പ്രതാപ് സിംഹയ്ക്ക് ലഭിച്ചത് 20000 വോട്ടിന്റെ ലീഡാണ്. സിദ്ധരാമയ്യ വിജയിച്ച ബാദാമി മണ്ഡലത്തിൽ ബി.ജെ.പി.ക്ക് 9000 വോട്ടിന്റെ ലീഡും ലഭിച്ചു.

ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ച കുന്ദ്‌ഗോൾ നിയമസഭാ മണ്ഡലത്തിൽ ബി.ജെ.പി.ക്ക് ലഭിച്ചത്‌ 5000 വോട്ടാണ്. ഇതിൽനിന്ന്‌ ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ കാഴ്ചപ്പാട് വ്യത്യസ്തമാണെന്ന് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്‌.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us