2013ൽ കർണാടക ഭവനു വേണ്ടി നിലയ്ക്കലിൽ നാലര ഏക്കർ ഭൂമി അനുവദിച്ചതിന്റെ പശ്ചാത്തലത്തിൽ ഭൂമിപൂജയും തറക്കല്ലിടലും വരെ നടത്തിയിരുന്നു. തുടർന്നു നടന്ന നിയമവ്യവഹാരങ്ങൾ നിർമാണപ്രവർത്തനങ്ങൾക്കു തടയിടുകയായിരുന്നു. നിയമക്കുരുക്കുകൾ അഴിത്തതോടെയാണു മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കൊപ്പം കർണാടകയും ഈ ആവശ്യം മുന്നോട്ടുവച്ചിരിക്കുന്നത്. തീർഥാടകർക്കായുള്ള താമസസൗകര്യം, എമർജൻസി മെഡിക്കൽ സെന്റർ, ദുരന്തനിവാരണ കേന്ദ്രം, ഹെൽപ് ലൈൻ സൗകര്യം തുടങ്ങിയവ ഉൾപ്പെടുന്നതാണു കർണാടക ഭവൻ. ഇതിന്റെ പ്രാഥമിക ഘട്ട നിർമാണങ്ങൾക്കായി 10 കോടി രൂപ കർണാടക സർക്കാർ നീക്കിവച്ചിട്ടുമുണ്ട്.
Related posts
-
പ്രജ്വല്‍ രേവണ്ണയുടെ വിഷയം വനിത കമീഷൻ അറിഞ്ഞില്ലേയെന്ന് ഡികെ ശിവകുമാർ
ബെംഗളൂരു: ഉഡുപ്പിയിലെ കോളജില്‍ ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ കാമറ വെച്ചു എന്നറിഞ്ഞപ്പോള്‍... -
പ്രജ്വല്‍ രേവണ്ണക്കെതിരെയുള്ള കേസിൽ പോലീസിന്റെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോപണം
ബെംഗളൂരു: പോലീസിന്റെ ഭാഗത്തുനിന്ന് അന്വേഷണത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്നാരോപിച്ച് ഒരുകൂട്ടം സാമൂഹിക പ്രവർത്തകർ.... -
വെള്ളത്തിലും കരയിലും ചൂട് ദുരിതം വിതയ്ക്കുന്നു; മത്സ്യങ്ങൾ ചത്ത് പൊങ്ങുന്ന കാഴ്ച പതിവാകുന്നു
ബെംഗളൂരു : വേനലിൽ കുടിവെള്ളം പോലും ദുരിതമാകുന്നു. അതിനിടയിലാണ് തുംകൂർ ജില്ലയിലെ...