തമിഴ്നാട് രാജ്ഭവന് നേരെ പെട്രോൾ ബോംബെറിഞ്ഞു: എൻഐഎ അന്വേഷണം തുടങ്ങി

ചെന്നൈ: തമിഴ്‌നാട് രാജ്ഭവനിൽ പെട്രോൾ ബോംബ് സ്‌ഫോടനം നടത്തിയ കേസിൽ എൻഐഎയുടെ (ദേശീയ അന്വേഷണ ഏജൻസി) അന്വേഷണം ആരംഭിച്ചു. ഈ വർഷം ഒക്ടോബർ 25ന് കറുക വിനോദ് പെട്രോൾ ബോംബ് എറിഞ്ഞ സ്ഥലത്ത് എൻഐഎ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഡൽഹി എൻഐഎ ഉദ്യോഗസ്ഥർ അടുത്തിടെയാണ് ചെന്നൈ പോലീസിൽ നിന്ന് അന്വേഷണം ഏറ്റെടുത്തത്. രാജ്ഭവന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വസ്തുക്കളും എൻഐഎയ്ക്ക് കൈമാറാൻ തന്റെ പരിധിയിലുള്ള ഗിണ്ടി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടറോട് നിർദേശിക്കാൻ ചെന്നൈ സിറ്റി പോലീസ് കമ്മീഷണർ…

Read More

തമിഴ്നാട്ടിൽ ഇന്ന് മുതൽ ഒരാഴ്ചത്തേക്ക് കനത്ത മഴയ്ക്ക് ശമനം; ആർഎംസി

ചെന്നൈ: തമിഴ്നാട്ടിൽ ഇന്ന് മുതൽ ഒരാഴ്ചയോളം കനത്ത മഴയിൽ നിന്നും വലിയൊരു ഇടവേള ലഭിക്കാൻ സാധ്യത. എന്നിരുന്നാലും, ചെന്നൈയിലെ പ്രാദേശിക കാലാവസ്ഥാ കേന്ദ്രം (ആർഎംസി) പറയുന്നതനുസരിച്ച് സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ മഴ തുടരും. എന്നാൽ കാഴ്‌ച അഴയിലേതുപോലെ ശക്തമാകാൻ സാധ്യതയില്ലെന്നും പ്രാദേശിക കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. തെക്കുകിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് ഞായറാഴ്ചയോടെ ന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്നാണ് ആർഎംസി പ്രവചിക്കുന്നത്. പശ്ചിമഘട്ടത്തിലെയും തെക്കൻ തമിഴ്‌നാട്ടിലെയും ജില്ലകളിൽ ഇത് സ്വാധീനം ചെലുത്തും. ഡിസംബർ 15 വരെ മഴ കുറയുമെന്നും ചെന്നൈയിലെ പ്രാദേശിക കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി…

Read More

ചെന്നൈ, തിരുവള്ളൂർ, കാഞ്ചി, ചെങ്കൽപട്ട് എന്നിവിടങ്ങളിലെ പ്രളയബാധിത കുടുംബങ്ങൾക്ക് 6000 രൂപ: മുഖ്യമന്ത്രി സ്റ്റാലിൻ

ചെന്നൈ: മൈചോങ്  വെള്ളപ്പൊക്കത്തിൽ ഉപജീവനമാർഗം നഷ്ടപ്പെട്ടവർക്ക് 6,000 രൂപയും മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നൽകാൻ മുഖ്യമന്ത്രി സ്റ്റാലിൻ ഉത്തരവിട്ടു. ഇത് സംബന്ധിച്ച് തമിഴ്നാട് സർക്കാർ ഇന്നലെ വാർത്താക്കുറിപ്പ് ഇറക്കി. ഡിസംബർ 3, 4 തീയതികളിൽ തമിഴ്‌നാട്ടിൽ വീശിയടിച്ച “മൈചോങ് ” ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈ ജില്ലയിൽ കനത്ത മഴയാണ് അനുഭവപ്പെട്ടത്. ചെങ്കൽപട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലെ ചില പ്രദേശങ്ങളിൽ അഭൂതപൂർവമായ മഴയും വൻ നാശനഷ്ടവും ഉണ്ടായി. നേരത്തെ തമിഴ്നാട് സർക്കാർ വിവിധ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു. ദേശീയ ദുരന്ത…

Read More

പന്നികളെ മോഷ്ടിച്ചതായി സംശയിച്ച് 17കാരനെ തല്ലിക്കൊന്നു

ചെന്നൈ: തങ്ങളുടെ ഫാമിൽ നിന്ന് പന്നികളെ മോഷ്ടിച്ചെന്ന സംശയിത്തിൽ മണാലിയിൽ കൗമാരക്കാരനെ ചിലർ അടിച്ചുകൊന്നു . വെള്ളിയാഴ്ച വൈകീട്ട് ആണ് സംഭവം സ്‌കൂൾ പഠനം ഉപേക്ഷിച്ച് ഉപജീവനത്തിനായി തുച്ഛമായ ജോലികൾ ചെയ്തിരുന്ന സഞ്ജയ് (17)യെ വെള്ളിയാഴ്ച രാവിലെ മണാലിക്കടുത്ത് എട്ടിയപ്പൻ സ്ട്രീറ്റിൽ പന്നി ഫാം ഉടമകളായ ധർമ്മ (27), ബാബു (24) എന്നിവർ ചിന്ന മാത്തൂരിലെ ജയലക്ഷ്മി ശാലയിലെ വീട്ടിൽ നിന്ന് പിടിച്ചോണ്ടുപോയി. സഞ്ജയ്‌യുടെ പിതാവ് ശങ്കറുമായുള്ള തർക്കത്തിന് ശേഷം സഹോദരങ്ങൾ സഞ്ജയിനെയും സുഹൃത്ത് ഡില്ലിയെയും ഒരു ഓട്ടോറിക്ഷയിൽ കയറ്റി വേഗത്തിൽ കൊണ്ടുപോകുകയായിരുന്നു. സഞ്ജയ്‌യുടെ…

Read More

മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും പ്രത്യാഘാതങ്ങൾ പഠിക്കാൻ കേന്ദ്ര കമ്മിറ്റി നാളെ സന്ദർശിക്കും

ചെന്നൈ: ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപട്ട്, കാഞ്ചീപുരം ജില്ലകളിലെ മഴക്കെടുതിയുടെയും വെള്ളപ്പൊക്കത്തിന്റെയും പ്രത്യാഘാതങ്ങൾ പഠിക്കാൻ കേന്ദ്രസംഘം 11ന് (നാളെ) ചെന്നൈയിലെത്തും.ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപട്ട്, കാഞ്ചീപുരം ജില്ലകളിൽ 2 ദിവസം പര്യടനം നടത്തി പ്രത്യാഘാതങ്ങൾ പഠിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം.. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപട്ട്, കാഞ്ചീപുരം ജില്ലകളെയാണ് മൈചോങ്  കൊടുങ്കാറ്റ് സാരമായി ബാധിച്ചത്. 7ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ചെന്നൈയിലെത്തി ഹെലികോപ്റ്ററിൽ 4 ദുരിതബാധിത ജില്ലകൾ സന്ദർശിച്ചിരുന്നു. തുടർന്ന് ചീഫ് സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി എംകെ സ്റ്റാലുമായി അദ്ദേഹം കൂടിയാലോചന നടത്തി. പ്രളയക്കെടുതി പരിഹരിക്കാൻ 5,060 കോടി രൂപ ഇടക്കാലാശ്വാസമായി…

Read More

ചെന്നൈ, തിരുവള്ളൂർ, കാഞ്ചി, ചെങ്കൽപട്ട് എന്നിവിടങ്ങളിലെ പ്രളയബാധിത കുടുംബങ്ങൾക്ക് 6000 രൂപ: മുഖ്യമന്ത്രി സ്റ്റാലിൻ

ചെന്നൈ: മൈചോങ്  വെള്ളപ്പൊക്കത്തിൽ ഉപജീവനമാർഗം നഷ്ടപ്പെട്ടവർക്ക് 6,000 രൂപയും മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നൽകാൻ മുഖ്യമന്ത്രി സ്റ്റാലിൻ ഉത്തരവിട്ടു. ഇത് സംബന്ധിച്ച് തമിഴ്നാട് സർക്കാർ ഇന്നലെ വാർത്താക്കുറിപ്പ് ഇറക്കി. ഡിസംബർ 3, 4 തീയതികളിൽ തമിഴ്‌നാട്ടിൽ വീശിയടിച്ച “മൈചോങ് ” ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈ ജില്ലയിൽ കനത്ത മഴയാണ് അനുഭവപ്പെട്ടത്. ചെങ്കൽപട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലെ ചില പ്രദേശങ്ങളിൽ അഭൂതപൂർവമായ മഴയും വൻ നാശനഷ്ടവും ഉണ്ടായി. നേരത്തെ തമിഴ്നാട് സർക്കാർ വിവിധ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു. ദേശീയ ദുരന്ത…

Read More

കൊടുങ്കാറ്റിനെ തുടർന്ന് ട്രെയിനുകൾ റദ്ദാക്കി; ദക്ഷിണ റെയിൽവേയ്ക്ക് 35 കോടിയുടെ നഷ്ടം

ചെന്നൈ: മൈചോങ് കൊടുങ്കാറ്റിനെ തുടർന്ന് ചെന്നൈയിൽ പലയിടത്തും മഴവെള്ളത്തിൽ ട്രെയിൻ ട്രാക്കുകൾ മുങ്ങിയത് ട്രെയിൻ ഗതാഗതത്തെ സാരമായി ബാധിച്ചിരുന്നു . കൊടുങ്കാറ്റിനെ തുടർന്ന് ദക്ഷിണ റെയിൽവേയിലെ 605 മെയിൽ, എക്‌സ്പ്രസ് ട്രെയിനുകളുടെ ഗതാഗതത്തെ 4 ദിവസത്തേക്ക് സാരമായി ബാധിച്ചതായി ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിൽ 449 ട്രെയിനുകൾ പൂർണമായും റദ്ദാക്കി. കൂടാതെ 51 ട്രെയിനുകൾ പകുതിദൂരം  ഓടിക്കുകയോ  റദ്ദാക്കുകയോ ചെയ്തു. 40 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. കൂടാതെ 60 ട്രെയിനുകളുടെ പുറപ്പെടൽ പോയിന്റുകൾ മാറ്റി. ഇതുകൂടാതെ ചെന്നൈ സബർബൻ ഇലക്ട്രിക് ട്രെയിനുകളും താൽക്കാലികമായി നിർത്തിവച്ചു.…

Read More

കോയമ്പത്തൂരിന് സമീപം അഞ്ച് ടാങ്കർ ട്രക്കുകളിൽ നിന്ന് എൽപിജി ചോർന്നു

ചെന്നൈ: : തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ലയിലെ തിരുമലയംപാളയം പിരിവിലെ സ്വകാര്യ പാർക്കിംഗ് യാർഡിൽ പാർക്ക് ചെയ്തിരുന്ന അഞ്ച് ടാങ്കർ ട്രക്കുകളിൽ നിന്ന് ദ്രവീകൃത പെട്രോളിയം വാതകം ( എൽപിജി ) ചോർന്നതിനെത്തുടർന്ന് സംഘർഷാവസ്ഥ ഉണ്ടായി. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ഭാരത് പെട്രോളിയത്തിലെ സാങ്കേതിക വിദഗ്ധർ രാവിലെ 8 മണിയോടെ ചോർച്ച അടച്ചു. തിരുമലയംപാളയം പിരിവിലെ രണ്ടേക്കർ സ്ഥലത്ത് ഓം ശക്തി പാർക്കിങ് യാർഡ് നടത്തുന്നയാളാണ് തിരുമലയാംപാളയത്തെ സുബ്രമണി. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ എൽപിജി നിറച്ച 30 ലധികം ടാങ്കർ ട്രക്കുകൾ തുറന്ന പാർക്കിംഗ്…

Read More

അമിത അളവിൽ മയക്കുമരുന്ന് കുത്തിവെച്ച് 20 കാരൻ മരിച്ചു

ചെന്നൈ: അമിതമായ അളവില്‍ മയക്കുമരുന്ന് കുത്തിവെച്ച യുവാവ് മരിച്ചു. നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയായ ബേസിന്‍ ബ്രിഡ്ജ് ഖാജാ സാഹിബ് സ്ട്രീറ്റിലെ രാജ എന്ന ഡേവിഡ്(20) ആണ് മരിച്ചത്. വീട്ടില്‍വെച്ച്‌ സ്വയം മയക്കുമരുന്ന് കുത്തിവെച്ച ഡേവിഡിനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലഹരിക്കടിമയായ ഇരുപതുകാരന്‍ അമിതമായ അളവില്‍ മയക്കുമരുന്ന് കുത്തിവെച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികനിഗമനം. വിവിധ സ്റ്റേഷനുകളിലായി 20-കാരന്‍ മരിച്ചു ഏഴ് ക്രിമിനല്‍കേസുകളുണ്ട്. പുലിയന്‍തോപ്പ് സ്റ്റേഷനിലെ ഗുണ്ടാപട്ടികയിലും ഇയാളുടെ പേര് ഉള്‍പ്പെട്ടിട്ടുണ്ട്. വിവാഹിതനായ ഡേവിഡ്, ഒരുവയസ്സുള്ള കുഞ്ഞിന്റെ…

Read More

നഗരത്തിലെ വെള്ളക്കെട്ട്: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

ചെന്നൈ ∙ നഗരത്തിലെ വെള്ളക്കെട്ടിനെ തുടർന്ന് പകർച്ചവ്യാധികൾക്കും മറ്റു രോഗങ്ങൾക്കും സാധ്യതയുള്ളതിനാൽ കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.  ആരോഗ്യ പരിചരണം, ശുചിത്വം, കൊതുകു നശീകരണം, വാക്സിനേഷൻ തുടങ്ങിയ കാര്യങ്ങളിൽ‌ അതീവശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പരുക്കേറ്റവർ ആശുപത്രിയിലെത്തി പ്രതിരോധ കുത്തിവയ്പ് സ്വീകരിക്കണം, സംപ്, ടാങ്ക് എന്നിവ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് അണുവിമുക്തമാക്കുകയും, വെള്ളം തിളപ്പിച്ച ശേഷം മാത്രം കുടിക്കുകയും, പാകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുകയും ചെയ്യണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു . ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടുന്നവർ മെഡിക്കൽ ക്യാംപുകളിലോ ആരോഗ്യ കേന്ദ്രങ്ങളിലോ എത്തി ചികിത്സ…

Read More
Click Here to Follow Us