എച്ച്എസ്ആർ ലേഔട്ട് അപകടക്കേസ്: മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു: എച്ച്എസ്ആർ ലേഔട്ട് ഏരിയയിൽ നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ വാട്ടർ ടാങ്കർ ഉടമയെയും മറ്റ് രണ്ട് പേരെയും സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ടുപേരിൽ വാഹനത്തിന്റെ ഡ്രൈവറും യഥാർത്ഥ ഡ്രൈവറുടെ പ്രതിനിധി ആയിരുന്ന മറ്റൊരാളുമാണ് ഉൾപ്പെടുന്നത്.

ടാങ്കർ ഉടമ കസവനഹള്ളിയിലെ ആർ ആനന്ദ് (47), യഥാർത്ഥ വാട്ടർ ടാങ്കർ ഡ്രൈവർ ബൊമ്മനഹള്ളിയിലെ എം ഡി റക്കീബ് (23), പ്രതിനിധി ആയ കസവനഹള്ളിയിലെ എൻ രമേഷ് ബാബു (36) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പെൺകുട്ടിയുടെ വീടിന് 100 മീറ്റർ അകലെയുള്ള ശ്വേത റെസിഡൻസി അപ്പാർട്ട്‌മെന്റിൽ ഉച്ചയ്ക്ക് 12.10 ഓടെയുണ്ടായ അപകടത്തിലാണ് സെറിനിറ്റി ലേഔട്ടിലെ ഖേം രാജ് ഭട്ടിന്റെ മകൾ പ്രതീക്ഷാ ഭട്ട് മരിച്ചത്.

  ജയനഗറിൽ തീരാത്ത 'വൈറ്റ് ടോപ്പിങ്' ദുരിതം; ആറുമാസം പറഞ്ഞിട്ട് ഒരു വർഷമായി, കച്ചവടം പകുതിയായി കുറഞ്ഞെന്ന് വ്യാപാരികൾ

ശ്വേത റെസിഡൻസി അപ്പാർട്ട്‌മെന്റിന് സമീപം വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്നു അപകടത്തിൽ പെട്ട പെൺകുട്ടി. അവിടെ വെള്ളം നിറയ്ക്കാൻ എത്തിയ ടാങ്കർ ഡ്രൈവർ വാഹനം പിന്നോട്ടെടുക്കുകയും പെൺകുട്ടിയെ ഇടിക്കുകയും ചെയ്തു.  വാഹനത്തിന്റെ വലത് പിൻ ചക്രം പെൺകുട്ടിയുടെ തലയിലൂടെയാണ് കയറിയിറങ്ങിത്. സംഭവത്തിന് ശേഷം പ്രതിയായ ഡ്രൈവർ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതീക്ഷാ ഭട്ടിന്റെ അച്ഛൻ നേരത്തെ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്നു അമ്മ വീട്ടുജോലിക്കാരിയാണ്. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വിനോദയാത്രയ്ക്കെത്തിയ മലയാളി സഹോദരങ്ങൾ മരിച്ചു; 7 പേർക്ക് പരുക്ക്;അപകടം നിർത്തിയിട്ട കാറിൽ കണ്ടെയ്നർ ലോറി ഇടിച്ച്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിനോദസഞ്ചാരികൾ ജാഗ്രതൈ! ഇവിടെയുളളത് രണ്ടായിരത്തോളം അനധികൃത ഹോംസ്റ്റേകൾ; കർശന നടപടിക്ക് ആവശ്യം
[masterslider id="10"]

Related posts

Click Here to Follow Us