റെജിലിന്റെ മരണം ഫോട്ടോഷൂട്ടിനിടയിൽ അല്ലെന്ന് പോലീസ്

കോഴിക്കോട്: ഇക്കോ ടൂറിസം കേന്ദ്രമായ കുറ്റ്യാടി ജാനകിക്കാട്ടിലെ പുഴയില്‍ നവവരന്‍ മുങ്ങിമരിച്ച ദാരുണ സംഭവം ഫോട്ടോഷൂട്ടിനിടെ അല്ലെന്ന് പൊലീസും ബന്ധുക്കളും.

തിങ്കളാഴ്ച രാവിലെ 11 മണിയോടെ സ്ഥലം സന്ദര്‍ശിക്കാന്‍ കുടുംബസമേതം എത്തിയപ്പോഴായിരുന്നു അപകടം. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് ഇവർ ഫോട്ടോ ഷൂട്ടിനായി എത്തിയിരുന്നു. പാലേരി സ്വദേശിയായ റെജില്‍ലാല്‍ ആണ് മുങ്ങിമരിച്ചത്. ഭാര്യ കനികയും ഒഴുക്കില്‍പ്പെട്ടെങ്കിലും രക്ഷപ്പെടുത്തി. ഇവര്‍ മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

  ഓഫീസിലെ ഡെഡ്‌ലൈനുകൾക്ക് പിന്നാലെ ഓടുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ ബെംഗളൂരു യുവതി പറയുന്നത് കേൾക്കണം.

ഫോട്ടോഷൂട്ടിനിടെയാണ് അപകടമുണ്ടായത് എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍, ജാനകിക്കാട് സന്ദര്‍ശിക്കാനെത്തിയതിനിടെ അപകടത്തില്‍ പെടുകയായിരുന്നു. ബന്ധുക്കളുടെ കരച്ചിൽ കേട്ട് എത്തിയ ഒരു ലോറി ഡ്രൈവർ ആണ് കനികയെ രക്ഷിച്ചത്. റെജിലിനെയും രക്ഷപ്പെടുത്താൻ നോക്കിയെങ്കിലും അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡരികിൽ പാർക്ക് ചെയ്താൽ ഇനി ഡമ്പ് യാർഡിലേക്ക്'; ബെംഗളൂരുവിൽ വീണ്ടും 'ടോവിംഗ്'; കർശന മുന്നറിയിപ്പുമായി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തൃശൂര്‍ പൂരത്തിന് ഇന്ന് കൊടികയറും
[masterslider id="10"]

Related posts

Click Here to Follow Us