പശുക്കളെ മോഷ്ടിച്ച് ഇറച്ചിക്കടയില്‍ വിറ്റ മുന്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ബെംഗളൂരു: പശുക്കളെ മോഷ്ടിച്ച് ഇറച്ചിക്കടയില്‍ വിറ്റ മുന്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. പശുക്കളെ കടത്തുകയും ഇറച്ചിക്കായി വില്‍പ്പന നടത്തുകയും ചെയ്ത അനില്‍ പ്രഭു എന്ന മുന്‍ ബ​ഗ്റം​ഗ്ദള്‍ പ്രവര്‍ത്തകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മുഹമ്മദ് യാസീന്‍ എന്നയാളെയും പൊലീസ് ഇതേ കേസില്‍ പിടികൂടിയിരുന്നു. ആദ്യം പിടിയിലായ യാസീന്‍ ആണ് സംഭവത്തില്‍ അനിലിന്റെ പങ്ക് വ്യക്തമാക്കിയത്. ഇരുവരും ചേര്‍ന്നാണ് പുല്‍മേടുകളില്‍ നിന്ന് പശുക്കളെ മോഷ്ടിച്ച്‌ ഇറച്ചിക്കായി കശാപ്പുശാലകളില്‍ വില്‍പ്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

  24 കോടി തട്ടിയെടുത്തിട്ടും കൊതിതീരാതെ തട്ടിപ്പുകാർ; സ്വർണ്ണപ്പണയ ശ്രമത്തിനിടെ ബെംഗളൂരുവിൽ വൻ 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പ് പുറത്ത്

ഉടുപ്പിയിലെ ഹുഡ്കോ കോളനി സ്വദേശിയാണ് യാസീന്‍. അനധികൃതമായി കന്നുകാലിയെ വാങ്ങിയ കച്ചവടക്കാര്‍ ഇവര്‍ക്ക് പണം നല്‍കിയിരുന്നു. അതേസമയം നിലവില്‍‌ ബജ്റം​ഗ്ദള്‍ പ്രവര്‍ത്തകനല്ലെന്ന് കര്‍ണാടക ബജ്റം​ഗ്ദള്‍ പറഞ്ഞു. അനില്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഉള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രഭാതസവാരിക്കിറങ്ങിയ പെൺകുട്ടി നിമിഷങ്ങൾക്കകം അപ്രത്യക്ഷയായി; മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിൽ ചാക്കിനുളളിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts