കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനമായി കുറഞ്ഞു;ആകെ മരണം 12000 ന് മുകളിൽ…

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1152 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2147 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.0%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 2147 ആകെ ഡിസ്ചാര്‍ജ് : 881882 ഇന്നത്തെ കേസുകള്‍ : 1152 ആകെ ആക്റ്റീവ് കേസുകള്‍ : 14370 ഇന്ന് കോവിഡ് മരണം : 15 ആകെ കോവിഡ് മരണം : 12004 ആകെ പോസിറ്റീവ് കേസുകള്‍ : 908275 തീവ്ര പരിചരണ…

Read More

ക്ലാസുകൾ ജനുവരി ഒന്നു മുതൽ ആരംഭിക്കും;കൂടുതൽ വിവരങ്ങൾ…

ബെംഗളൂരു : പത്താം ക്ലാസു മുതൽ 12 ക്ലാസുവരെയുള്ള കുട്ടികൾക്ക് ക്ലാസുകൾ ജനുവരി ഒന്നു മുതൽ ആരംഭിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എസ്.സുരേഷ് കുമാർ അറിയിച്ചു. വിദ്യാർത്ഥികൾ അവരുടെ രക്ഷിതാക്കളിൽ നിന്ന് വാങ്ങിയ അനുമതിപത്രവും ഹാജരാക്കേണ്ടതുണ്ട്. 6 ക്ലാസ് മുതൽ 9 ക്ലാസുവരെ ഉള്ള കുട്ടികൾക്കായുള്ള വിദ്യാഗമ പദ്ധതിയും ജനുവരി ഒന്നു മുതൽ പുന:രാരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പൊതു പരീക്ഷ ഉളളതിനാൽ 10-12 ക്ലാസ് വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോകാം അനുമതി നൽകാമെന്ന് സാങ്കേതിക ഉപദേശക സമിതി അറിയിച്ചതായി ആരോഗ്യ മന്ത്രി ഡോ: കെ.സുധാകർ അറിയിച്ചു.…

Read More

തൊഴിലാളികള്‍ക്ക് ശമ്പളം കൊടുത്തില്ലന്ന് വിസ്‌ട്രോണ്‍ സമ്മതിച്ചു; കര്‍ശന നടപടിയുമായി ആപ്പിള്‍

ബെംഗളൂരു: തൊഴിലാളികള്‍ക്ക് ശമ്പളം കൊടുത്തില്ലന്ന് വിസ്‌ട്രോണ്‍ സമ്മതിച്ചു; കര്‍ശന നടപടിയുമായി ആപ്പിള്‍. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് തൊഴിലാളികള്‍ ആപ്പിള്‍ നിര്‍മ്മാണ ഫാക്ടറി ആക്രമിച്ച പശ്ചാത്തലത്തിലാണ് ഫാക്ടറിക്കതിരെ കര്‍ശന നടപടിയുമായി ആപ്പിള്‍ മുന്നോട്ടു വന്നത്‌. ആക്രമണം നടന്ന സംസ്ഥാനത്തെ വിസ്‌ട്രോണ്‍ കമ്പനി സപ്ലൈയര്‍ കോഡ് ഓഫ് കണ്ടക്ട് ലംഘിച്ചെന്നാണ് ആപ്പിള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. ജോലിസമയം കൃത്യമായ രീതിയില്‍ ക്രമീകരിക്കുന്നതില്‍ വിസ്‌ട്രോണിന് വീഴ്ച പറ്റിയെന്നും ആപ്പിള്‍ പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി വിസ്‌ട്രോണിന് പുതിയ നിര്‍മ്മാണ കരാറുകള്‍ നല്‍കില്ലെന്നും ആപ്പിള്‍ അറിയിച്ചു. കണ്ടെത്തിയ പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം മാത്രമേ…

Read More

കുട്ടിയെ തട്ടിക്കൊണ്ടുപോയി ഭീഷണി; മോചന ദ്രവ്യമായി ആവശ്യപ്പെട്ടത് 10 കോടി രൂപ വില വരുന്ന 60 ബിറ്റ് കോയിനുകള്‍!!

ബെംഗളൂരു: കുട്ടിയെ തട്ടിക്കൊണ്ടുപോയി ഭീഷണി; മോചന ദ്രവ്യമായി ആവശ്യപ്പെട്ടത് 10 കോടി രൂപ വില വരുന്ന 60 ബിറ്റ് കോയിനുകള്‍!! ദക്ഷിണ കന്നടയിലാണ് സംഭവം. എട്ട് വയസുള്ള കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയ ശേഷം തടങ്കലിലാക്കിയവര്‍ മോചന ദ്രവ്യമായി  പത്തു കോടി രൂപ വില വരുന്ന 60 ബിറ്റ് കോയിനുകള്‍ ആവശ്യപ്പെട്ടത്. ബെല്‍ത്തങ്ങാടയില്‍നിന്നാണ്, വീടിനു സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അനുഭവ് എന്ന കുട്ടിയെ റാഞ്ചിയത്. കുട്ടിയുടെ പിതാവിന് നേരത്തെ ബിറ്റ് കോയിന്‍ ഇടപാട് ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മേഖലയിലെ പ്രധാന ബിസിനസുകാരനാണ് മുത്തച്ഛന്‍. വാട്ട്‌സ്ആപ്പ് കോളുകളിലൂടെയാണ് റാഞ്ചികള്‍ കുടുംബവുമായി ബന്ധപ്പെടുന്നത്. ഇവര്‍ നിരന്തരമായി സ്ഥലം മാറിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം.…

Read More

പശുക്കളെ മോഷ്ടിച്ച് ഇറച്ചിക്കടയില്‍ വിറ്റ മുന്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ബെംഗളൂരു: പശുക്കളെ മോഷ്ടിച്ച് ഇറച്ചിക്കടയില്‍ വിറ്റ മുന്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. പശുക്കളെ കടത്തുകയും ഇറച്ചിക്കായി വില്‍പ്പന നടത്തുകയും ചെയ്ത അനില്‍ പ്രഭു എന്ന മുന്‍ ബ​ഗ്റം​ഗ്ദള്‍ പ്രവര്‍ത്തകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് യാസീന്‍ എന്നയാളെയും പൊലീസ് ഇതേ കേസില്‍ പിടികൂടിയിരുന്നു. ആദ്യം പിടിയിലായ യാസീന്‍ ആണ് സംഭവത്തില്‍ അനിലിന്റെ പങ്ക് വ്യക്തമാക്കിയത്. ഇരുവരും ചേര്‍ന്നാണ് പുല്‍മേടുകളില്‍ നിന്ന് പശുക്കളെ മോഷ്ടിച്ച്‌ ഇറച്ചിക്കായി കശാപ്പുശാലകളില്‍ വില്‍പ്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഉടുപ്പിയിലെ ഹുഡ്കോ കോളനി സ്വദേശിയാണ് യാസീന്‍. അനധികൃതമായി കന്നുകാലിയെ വാങ്ങിയ കച്ചവടക്കാര്‍ ഇവര്‍ക്ക് പണം…

Read More

ജനരോഷം ഫലംകണ്ടു: മാലിന്യ സംസ്കരണ ചാർജിൽ മലക്കം മറിഞ്ഞ് ബിബിഎംപി.

ബെംഗളൂരു: നഗരത്തിലെ മാലിന്യ സംസ്കരണം ഫലപ്രദമായി നടപ്പിലാക്കുന്നതിലേക്കായി വീട് ഒന്നിന് പ്രതിമാസം 200 രൂപ അധിക ചാർജ് ഈടാക്കാൻ ബിബിഎംപി തീരുമാനിച്ചിരുന്നു. ഇത് കറണ്ട് ചാർജിനൊപ്പം ബില്ലു നൽകി വീടുകളിൽനിന്ന് പിരിക്കാനായി ബസ്കോമിനെ ചുമതലപ്പെടുത്താനും തീരുമാനിച്ചിരുന്നു. ബിബിഎംപി കമ്മീഷണർ മഞ്ജുനാഥ പ്രസാദ് ഇതുസംബന്ധിച്ച് ബസ്കോം മാനേജിംഗ് ഡയറക്ടർക്കും നഗരവികസന വിഭാഗം അഡീഷണൽ ചീഫ് സെക്രട്ടറിക്കും കത്തയച്ചിരുന്നു. വിവിധ രാഷ്ട്രീയ കക്ഷികളും നഗരവാസികളും ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. എന്നാൽ ചാർജ് ഈടാക്കാനുള്ള നടപടികൾ നിർത്തിവെച്ചു എന്നും ഇത് സംബന്ധിച്ച് പുതിയ പദ്ധതികളൊന്നും നിലവിൽ പരിഗണനയിൽ ഇല്ലെന്നും ബിബിഎംപി…

Read More

ആർ.എസ്.എസ്. പ്രവർത്തകൻ എന്ന വ്യാജേന നൂറുകണക്കിന് സ്ഥാന മോഹികളെ കബളിപ്പിച്ച 52 കാരൻ പിടിയിൽ.

ബെംഗളൂരു : നഗരത്തിലെ ഒരു വ്യവസായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബെംഗളൂരു നാഗർഭാവി നിവാസിയായ യുവരാജ് സ്വാമിയാണ് സിറ്റി ക്രൈംബ്രാഞ്ച് പോലീസിന്റെ പിടിയിലായത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിൽ തെരച്ചിൽ നടത്തിയ സിറ്റി ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ടെത്തിയത് വൻ തട്ടിപ്പുകളുടെ രേഖകളാണ്. 26 ലക്ഷം രൂപ പണമായും ഇയാളുടെ വീട്ടിൽനിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതുകൂടാതെ ഇയാളുടെ പേരിലേക്ക് പലരായി നൽകിയിട്ടുള്ള 91 കോടിയോളം രൂപയ്ക്കുള്ള ചെക്കുകളും പൊലീസിനു ലഭിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രിസഭയുമായി അടുത്ത ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ സ്ഥാന മോഹികളെ കബളിപ്പിച്ചിരുന്നത്. പാർട്ടിയിലെ ഉന്നത…

Read More

ബി.ബി.എം.പി തെരഞ്ഞെടുപ്പ് നടത്തണമെന്ന ഹൈക്കോടതിയുടെ ഉത്തരവിൽ സുപ്രീംകോടതി ഇടപെടൽ.

ബെംഗളൂരു : ബി.ബി.എം.പി യിലേക്കുള്ള തെരഞ്ഞെടുപ്പുകൾ എത്രയുംവേഗം നടത്തണമെന്ന് ഹൈ കോടതിയുടെ വിധിക്കെതിരെ കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതു പരിഗണിച്ച സുപ്രീംകോടതി വെള്ളിയാഴ്ചയാണ് ഹൈക്കോടതി ഉത്തരവിന് താൽക്കാലികവിരാമ ഉത്തരവ് നൽകിയത്. 2020 ലെ ഭേദഗതി പ്രകാരം 243 സീറ്റുകൾ നിർബന്ധിതമാക്കി 198 വാർഡുകളിലേക്ക് തെരഞ്ഞെടുപ്പ് എത്രയും വേഗം നടത്താനാണ് ഡിസംബർ നാലിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ഈ ഉത്തരവാണ് താൽക്കാലികമായി സുപ്രീം കോടതി മരവിപ്പിച്ചിരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉത്തരവുണ്ടാകുന്നതു വരെ ഹൈക്കോടതി വിധിയെ നടപ്പാക്കരുതെന്ന് സുപ്രീം ചീഫ് ജസ്റ്റിസ്…

Read More

നമ്മ മെട്രോ; നിർമ്മാണത്തിനിടയിൽ അപകടത്തിൽ പെട്ട് ഒരു തൊഴിലാളി മരിച്ചു.

ബെംഗളൂരു : നമ്മ മെട്രോ സ്റ്റേഷനിൽ നിർമാണ പ്രവർത്തനങ്ങൾക്കിടയിൽ അപകടത്തിൽ പെട്ട് ഒരു തൊഴിലാളി മരിച്ചു. ജയനഗർ മെട്രോ സ്റ്റേഷനിൽ യന്ത്രസഹായത്തോടെ കേബിൾ സ്ഥാപിക്കുന്നതിനിടയിലാണ് സന്തോഷ് ഹൻസ് (26) മരിച്ചത്. വേണ്ടത്ര സുരക്ഷാ മുൻകരുതലുകൾ എടുത്തില്ലാ എന്ന് കണ്ടെത്തിയതിനെ തുടർന്ന് കേബിൾ ട്രേസിംഗ് മെഷീൻ ഓപ്പറേറ്റർ, 2 എഞ്ചിനീയർമാർ, കരാർ കമ്പനി എന്നിവക്കെതിരെ പോലീസ് കേസെടുത്തു. മെട്രോ നിർമാണത്തിനിടക്ക് ഈ വർഷം വിവിധ അപകടങ്ങളിൽ പെട്ട് 4 തൊഴിലാളികളാണ് ഇതു വരെ മരിച്ചത്. (ചിത്രം യഥാർത്ഥ സംഭവത്തിൻ്റേത് അല്ല )

Read More
Click Here to Follow Us