‘വർക് ഫ്രം ഹോം’ സംവിധാനം ഏതാനും മാസങ്ങൾ കൂടി തുടർന്നേക്കും

ബെംഗളൂരു: കോവിഡ് 19 സാഹചര്യത്തിൽ സംസ്ഥാനത്തെ വിവര സാങ്കേതിക സ്ഥാപനങ്ങൾ പൊതുവായി സ്വീകരിച്ച് വന്നിട്ടുള്ള വീട്ടിൽ നിന്നും ജോലി ചെയ്യുന്ന (വർക് ഫ്രം ഹോം) സംവിധാനം ഏതാനും മാസങ്ങൾ കൂടി തുടർന്നേക്കും. നിലവിലുള്ള സാഹചര്യത്തിൽ ഓഫീസ് തുറന്ന് പ്രവർത്തിക്കാൻ ഐ.ടി. കമ്പനികളോട് ആവശ്യപ്പെടുകയില്ലെന്ന് സർക്കാർ അറിയിച്ചു.

ഐ.ടി.കമ്പനികൾ ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നതും തൊഴിലാളികൾ ഓഫീസിൽ വന്ന് ജോലി ചെയ്യുന്നതും നിർബന്ധമാക്കുവാൻ സർക്കാർ ആലോചിക്കുന്നില്ലെന്ന് ഉപ മുഖ്യമന്ത്രിയും വിവര സാങ്കേതിക വിഭാഗത്തിന്റെ ചുമതലയുമുള്ള സി.എൻ.അശ്വത് നാരായൺ നിയമസഭയിൽ വ്യക്തമാക്കി.

  'ലവ് ജിഹാദ്': കോർപ്പറേറ്റ് ലോകത്തെ 'പ്രേമരോഗം' മാറ്റാൻ വിഎച്ച്പി.; വ്യവസായ സംഘടനകളുമായി ചർച്ച നടത്താൻ വിശ്വഹിന്ദു പരിഷത്ത്

കമ്പനികളാണ് ഈ വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് എന്നും സമയോചിതമായി അത് അവർ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

അതേ സമയം ടി.സി.എസ്, ഇൻഫോസിസ്, വിപ്രോ തുടങ്ങിയ പ്രധാന ഐ.ടി. കമ്പനികളിലെ 98 ശതമാനത്തോളം വരുന്ന തൊഴിലാളികൾ 2021 മാർച്ച് മാസം വരെ വീട്ടിൽ നിന്നും ജോലി ചെയ്യുന്നത് തുടർന്നേക്കുമെന്ന് നേരത്തേ വാർത്ത പുറത്ത് വന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴ് കവി വൈരമുത്തുവിന് ജ്ഞാനപീഠം;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വര്‍ണവിലയില്‍ വര്‍ധന
[masterslider id="10"]

Related posts

Click Here to Follow Us