റോഷൻ ബേയ്ഗിനെ പിൻതുണച്ച് ജെ.ഡി.എസ് സംസ്ഥാന അദ്ധ്യക്ഷൻ;ഭരണം നിലനിർത്താൻ വേണ്ടി എല്ലാം സഹിച്ച് കോൺഗ്രസ് കർണാടക നേതൃത്വം.

ബെംഗളൂരു : കഴിഞ്ഞ ദിവസങ്ങളിൽ റോഷൻ ബേയ്ഗിന്റെ പേരിൽ പുറത്തു വന്ന കോൺഗ്രസ് നേതൃത്വത്തിന് എതിരെയുള്ള നിശിത വിമർശനങ്ങളെ ” സത്യവും യാഥാർത്ഥ്യത്തിന് നിരക്കുന്നതാണ് ” എന്നും അഭിപ്രായപ്പെട്ട് ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ എ എച്ച് വിശ്വനാഥ് മുന്നോട്ട് വന്നു.

“റോഷൻ പറഞ്ഞതിൽ തെറ്റൊന്നുമില്ല, റംസാൻ മാസത്തിൽ, മുസ്ലീം സമുദായത്തിലെ പ്രമുഖ നേതാവായ അദ്ദേഹം നടത്തിയ ആരോപണം സത്യത്തിലധിഷ്ഠിതമാണ്, കോൺഗ്രസിന്റെ ഉള്ളിലെ കളികൾ അദ്ദേഹത്തിന് നന്നായറിയാം, എനിക്കും ഇത്തരം ദുരനുഭവം ഉണ്ടായിട്ടുണ്ട് “വിശ്വനാഥ് പറഞ്ഞു.

  വധുവിനെ ആവശ്യമുണ്ട് ;സ്വന്തം ഓട്ടോയിൽ വിവാഹ പരസ്യവുമായി ഓട്ടോ ഡ്രൈവർ :ബ്രോക്കർക്ക് 10000 രൂപ ഓഫറും

പ്രധാന സിദ്ധരാമയ്യ വിരുദ്ധ നേതാവാണ് വിശ്വനാഥ്.

സിദ്ധരാമയ്യയെ വിമർശിച്ചതിനാലാണോ റോഷനെ പിൻതുണക്കുന്നത് എന്ന ചോദ്യത്തിന്, ആരോപണങ്ങൾക്ക്  മുഴുവനും നന്ദി അറിയിക്കുകയാണ് എന്നദ്ദേഹം പറഞ്ഞു.

2017ൽ സിദ്ധരാമയ്യയോട് പിണങ്ങി കോൺഗ്രസ് വിട്ട നേതാവാണ് വിശ്വനാഥ്, ജെഡിഎസ് കുടുംബ പാർട്ടിയല്ല എന്നു കാണിക്കുന്നതിനായാണ് സംസ്ഥാന അധ്യക്ഷ പദവിയിൽ വിശ്വനാഥിനെ ദേവഗൗഡ ഇരുത്തിയിരിക്കുന്നത്, ദേശീയ അദ്ധ്യക്ഷൻ ദേവഗൗഡ തന്നെയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ദിര ഗ്യാരന്റി വ്യാജ ഗ്യാരന്റി; രാജീവ് ചന്ദ്രശേഖർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രതിപക്ഷ നേതാവ് വോട്ട് ചെയ്‌തു; ജനാധിപത്യത്തെ വിജയിപ്പിക്കണമെന്ന് വിഡി സതീശന്‍
[masterslider id="10"]

Related posts

Click Here to Follow Us