അന്തിമ വിജയം സിദ്ധരാമയ്യക്ക്; ഹൈക്കമാന്റ് ഇടപെടലിൽ ജി പരമേശ്വരക്ക് പ്രധാന വകുപ്പായ ആഭ്യന്തരം നഷ്ടമായി;ലഭിച്ചത് സിദ്ധരാമയ്യയുടെ വിശ്വസ്ഥൻ എം.ബി.പാട്ടീലിന്.

ബെംഗളൂരു: രാഷ്ട്രീയത്തിലെ സിദ്ധരാമയ്യയുടെ മെയ് വഴക്കത്തെ നേരിടാൻ ഇന്ന് കർണാടകയിൽ ആരുമില്ല എന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്.ജനതാദളിൽ നിന്ന് രാജിവച്ച് കോൺഗ്രസ് പാർട്ടിയിൽ 4 വർഷത്തിനുള്ളിൽ മുഖ്യമന്ത്രിയായപ്പോൾ തന്നെ ആ കഴിവ് നമ്മൾ കണ്ടതാണ്. അന്നും നഷ്ടം കെപിസിസി പ്രസിഡന്റ് ആയിരുന്ന ജി.പരമേശ്വരക്ക് ആയിരുന്നു.

വീണ്ടും അതേ രീതിയിൽ ഒരു പണി കൊടുത്തിരിക്കുകയാണ് സിദ്ധരാമയ്യ, പ്രധാന വകുപ്പ് ആയ ആഭ്യന്തരം ഉപമുഖ്യമന്ത്രി ജി പരമേശ്വരയിൽ നിന്ന് ഹൈക്കമാന്റിനെ ഇടപെടുവിച്ചു കൊണ്ട് തന്റെ വിശ്വസ്ഥനായ എം ബി പാട്ടീലിന് നൽകിയിരിക്കുകയാണ് സിദ്ധു. സിദ്ധരാമയ്യയുടെ നിർബന്ധത്തിന് മുന്നിൽ രാഹുൽ ഗാന്ധി വഴങ്ങുകയായിരുന്നു എന്നാണ് വാർത്തകൾ.

  കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!

നഷ്ടപ്പെട്ട ആഭ്യന്തര വകുപ്പിന് പകരം നിയമ പാർലമെൻററി കാര്യം, ഐടി – ബി ടി ,ശാസ്ത്ര സാങ്കേതിക വകുപ്പുകൾ കൂടി നിലവിൽ ബെംഗളൂരു വികസന മന്ത്രിയായ പരമേശ്വരക്ക് നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്ലാറ്റുകളിലെ മലിനജലം ഇനി വ്യവസായശാലകൾക്ക് ജീവനീര്; ബെംഗളൂരുവിൽ പുതിയ 'ജല വിപ്ലവം'
[masterslider id="10"]

Related posts