വൈസ് ചാൻസലറുടെ മകളുടെ ഡെബിറ്റ് കാർഡ് വിവരങ്ങൾ ചോർത്തി 70,000 രൂപ കവർന്നു.

ബെംഗളൂരു : വൈസ് ചാൻസലറുടെ മകളുടെ ഡെബിറ്റ് കാർഡ് വിവരങ്ങൾ ചോർത്തി 70,000 രൂപ കവർന്നു. ഗദകിലെ കർണാടക റൂറൽ ഡവലപ്മെന്റ് ആൻഡ് പഞ്ചായത്ത് രാജ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ തിമ്മെഗൗഡയുടെ മകളുടെ അക്കൗണ്ടിൽനിന്നാണു പണം കവർന്നത്.

വെള്ളിയാഴ്ച രാത്രിയാണ് എസ്ബിഐയിൽനിന്നാണെന്നു പറഞ്ഞ് തിമ്മെഗൗഡയുടെ ഫോണിലേക്കു കോൾ വന്നത്. മകളുടെ ഡെബിറ്റ് കാർഡ് സാങ്കേതിക തകരാറിനെ തുടർന്നു ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും ഇതു ശരിയാക്കാൻ മൊബൈലിലേക്കു വന്ന ഒടിപി നമ്പർ പറഞ്ഞുതരണമെന്നും ഇയാൾ ആവശ്യപ്പെട്ടു.

  ബെംഗളൂരുവിൽ 18 ഡിഗ്രിയിലേക്ക് താഴ്ന്ന് താപനില

ആദ്യം നമ്പർ നൽകാൻ മടിച്ചെങ്കിലും താൻ ബാങ്ക് പ്രതിനിധിതന്നെയാണെന്ന് ഇയാൾ വിശ്വസിപ്പിച്ചതോടെ നമ്പർ നൽകുകയായിരുന്നു. അരമണിക്കൂറിനുള്ളിൽ പണം പിൻവലിച്ചതായുള്ള സന്ദേശവും ലഭിച്ചു. തിമ്മെഗൗഡയുടെ പരാതിയിൽ സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് ഫണ്ട് ശേഖരണം; ആപ്പിൽ ഒരു തുക, അക്കൗണ്ടിൽ മറ്റൊരു തുക; കോണ്‍ഗ്രസ് 'മുക്കിയ' ആപ്പിലെ വിവരങ്ങള്‍ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ‘മത്സരിക്കാന്‍ അര്‍ഹതയുള്ളവര്‍ മത്സരിക്കണ്ടെ. ആവശ്യപ്പെട്ടാല്‍ കൊടുക്കണ്ടെ? അതൊക്കെ അവകാശമല്ലേ? കണ്ണൂരില്‍ മത്സരിക്കുമെന്ന് ഞാന്‍ നേരത്തെ എത്രതവണ പറഞ്ഞു. ഞാന്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അക്കാര്യം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി വേദിയൊരുക്കണം. ഞാന്‍ മത്സരിക്കുന്നതില്‍ പാര്‍ട്ടിക്ക് എന്താണ് ദോഷം. ആവശ്യം ആരും നിഷേധിക്കില്ലെന്നാണ് ഞങ്ങളുടെ വിശ്വാസം. മത്സരിക്കുകയെന്നത് എംപിയുടെ അവകാശമാണ്. സഹപ്രവര്‍ത്തകര്‍ നമ്മളോട് മത്സരിക്കാന്‍ ആവശ്യപ്പെടുകയാണ്. അങ്ങനെയൊരു നാട്ടില്‍ എന്തൊക്കെയാ…?’ കെ സുധാകരന്‍ പറഞ്ഞു.
[masterslider id="10"]

Related posts

Click Here to Follow Us