ബെംഗളൂരുവിനെ ഞെട്ടിച്ച് ‘മരണപ്പാച്ചിൽ’; ഒരു സ്കൂട്ടറിൽ ആറ് കുട്ടികൾ, വാഹനം ഓടിച്ചത് പത്ത് വയസ്സുകാരൻ

ബെംഗളൂരു: നഗരത്തിലെ റോഡ് സുരക്ഷാ നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഒരു സ്കൂട്ടറിൽ ആറ് കുട്ടികൾ അപകടകരമായ രീതിയിൽ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്. പദരായണപുര മെയിൻ റോഡിലെ ഗോരിപാളയയ്ക്ക് സമീപമാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. പത്ത് വയസ്സിന് താഴെ പ്രായം തോന്നിക്കുന്ന ഒരു ആൺകുട്ടിയാണ് സ്കൂട്ടർ ഓടിച്ചിരുന്നത് എന്നതും സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

തിങ്കളാഴ്ച രാവിലെ 10:45-ഓടെയാണ് ദൃക്‌സാക്ഷികളെ മുൾമുനയിലാക്കിയ ഈ രംഗം അരങ്ങേറിയത്. KA05 JZ9065 എന്ന രജിസ്ട്രേഷൻ നമ്പറുള്ള സ്കൂട്ടറിൽ പത്തിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള ആറ് കുട്ടികളാണ് ഉണ്ടായിരുന്നത്. ഹെൽമെറ്റ് പോലും ധരിക്കാതെയാണ് തിരക്കേറിയ റോഡിലൂടെ കുട്ടികൾ യാത്ര ചെയ്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.

  ബെംഗളൂരുവിൽ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനവ്; രണ്ടര മണിക്കൂറിൽ ഒന്ന് വീതം കേസ്, മുന്നറിയിപ്പുമായി എൻ.സി.ആർ.ബി

ബെംഗളൂരു ട്രാഫിക് പോലീസിനെയും സിറ്റി പോലീസിനെയും ടാഗ് ചെയ്തുകൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തിരക്കേറിയ സിലിക്കൺ സിറ്റിയിലെ റോഡുകളിൽ ഇത്തരം നിയമലംഘനങ്ങൾ അനുവദിക്കാനാവില്ലെന്നും കുട്ടികളുടെ മാതാപിതാക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സോഷ്യൽ മീഡിയയിൽ ആവശ്യമുയർന്നു. മുൻ ബെംഗളൂരു പോലീസ് കമ്മീഷണർ ഭാസ്‌കർ റാവു സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ചു. മോട്ടോർ വാഹന നിയമപ്രകാരവും ബി.എൻ.എസ് (BNS) പ്രകാരവും മാതാപിതാക്കൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം അധികാരികളോട് ആവശ്യപ്പെട്ടു.

  ബൈക്ക് വാഹനാപകടം: ബെംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിങ് വിദ്യാർത്ഥികൾ മരിച്ചു

ഇരുചക്ര വാഹനങ്ങൾ മൂലമുള്ള അപകടങ്ങൾ നഗരത്തിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, പ്രായപൂർത്തിയാകാത്ത കുട്ടികൾ ഇത്തരത്തിൽ അഞ്ച് പേരെ പിന്നിലിരുത്തി വാഹനം ഓടിക്കുന്നത് വലിയ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് റോഡ് സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിരോധിച്ചിട്ടും വിടാതെ നഗരത്തിലെ ഹോട്ടലുകൾ; രാത്രിയായാൽ ഭക്ഷണത്തിൽ കലർത്തുന്നത് കുട്ടികളുടെ മസ്തിഷ്കത്തെ ബാധിക്കുന്ന രാസവസ്തുക്കൾ
[masterslider id="10"]

Related posts