സ്വിസ് ബാങ്കില്‍ വര്‍ധിച്ചത് ഇന്ത്യക്കാരുടെ ‘വെള്ള’പ്പണ൦: മോദിയെ പരിഹസിച്ച് രാഹുല്‍

ന്യൂഡല്‍ഹി: കള്ളപ്പണം തിരികെക്കൊണ്ടുവരുമെന്ന പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ നിക്ഷേപസമ്പാദ്യം 50% ഉയര്‍ന്ന് 7,000 കോടി രൂപയായി വര്‍ധിച്ചുവെന്ന് അടുത്തിടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ഇതാണ് രാഹുല്‍ ഗാന്ധി ആയുധമാക്കിയത്.

‘ സ്വിസ് ബാങ്കിലെ കള്ളപ്പണമെല്ലാം തിരികെ കൊണ്ടുവരും, ശേഷം ഓരോ ഇന്ത്യക്കാരുടേയും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം നിക്ഷേപിക്കുമെന്നും 2014 ല്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അദ്ദേഹം (പ്രധാനമന്ത്രി) പറഞ്ഞു. 2016 ല്‍ അദ്ദേഹം പറഞ്ഞു, നോട്ട് നിരോധനം കൊണ്ട് കള്ളപ്പണം അവസാനിപ്പിക്കും. 2018 ല്‍ ഇപ്പോ ഇതാ അദ്ദേഹം പറയുന്നു സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടേതായി വര്‍ധിച്ച 50% നിക്ഷേപം കള്ളപ്പണമല്ല, അത് വെള്ളപ്പണമാണെന്ന്’ – രാഹുല്‍ ട്വീറ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ന് മുതൽ സാധാരണക്കാരുടെ പോക്കറ്റ് ചോരുമോ? പാചകവാതക വിതരണം മുതൽ ബാങ്ക് ഇടപാടുകൾ വരെ; അറിഞ്ഞിരിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ
  വനിതാ സംവരണം സഭയിലേക്ക്; പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഇന്ന് തുടങ്ങും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമ്മയെ രക്ഷിക്കാൻ ചെരുപ്പില്ലാതെ ഓടുന്ന 5 വയസുകാരന്റെ ദൃശ്യം കരളലിയിപ്പിക്കുന്നത്; കാഴ്ച്ചക്കാരായി മനുഷ്യർ; വിഡിയോ കാണാം
[masterslider id="10"]

Related posts

Click Here to Follow Us