ഫ്രേസർ ടൗണിലെ റംസാൻ തിരക്കിന് മങ്ങൽ ഏകി നിർമ്മാണ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളും

ബെംഗളൂരു: നഗരത്തിലെ റംസാൻ ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായ ഫ്രേസർ ടൗണിൽ ഇത്തവണ ആവേശം കുറയുന്നു. റോഡ് നിർമ്മാണ പ്രവർത്തനങ്ങളും തിരക്ക് നിയന്ത്രിക്കുന്നതിനായി ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളുമാണ് ഉത്സവ വിപണിയെ ബാധിച്ചിരിക്കുന്നത്. 2025-നെ അപേക്ഷിച്ച് കടകളുടെ എണ്ണത്തിൽ 20 ശതമാനത്തോളം കുറവുണ്ടായതായി പ്രാദേശിക വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.

ഫ്രേസർ ടൗണിലെ മസ്ജിദ് റോഡ്, എം.എം. റോഡ് എന്നിവിടങ്ങളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളാണ് കച്ചവടത്തിന് വിനയായത്. വൈറ്റ് ടോപ്പിംഗ്, ഫുട്പാത്ത് നവീകരണം, ഭൂഗർഭ പൈപ്പ് ലൈൻ ജോലികൾ എന്നിവ ഒരു വർഷത്തിലേറെയായി തുടരുകയാണ്. നിർമ്മാണ സാമഗ്രികളും അവശിഷ്ടങ്ങളും റോഡരികിൽ കുന്നുകൂട്ടിയിരിക്കുന്നത് പാർക്കിംഗിനെയും കാൽനടയാത്രയെയും തടസ്സപ്പെടുത്തുന്നു.

  മുഖ്യമന്ത്രി പിണറായി വിജയൻ ആഡംബര ജീവിതം നയിക്കുന്ന ആള്; ട്വന്റി-ട്വന്റി അദ്ധ്യക്ഷൻ സാബു എം ജേക്കബ്

കൂടാതെ മുൻവർഷങ്ങളിലെ അമിതമായ തിരക്കും മാലിന്യപ്രശ്നവും കണക്കിലെടുത്ത്, നിലവിലുള്ള ഹോട്ടലുകൾക്ക് മാത്രമേ പുറത്ത് സ്റ്റാളുകൾ ഇടാൻ അനുമതിയുള്ളൂ. പുറത്തുനിന്നുള്ളവർക്ക് കച്ചവടം നടത്താൻ പോലീസ് അനുമതി നിഷേധിച്ചു. 2024-നെ അപേക്ഷിച്ച് ഇത്തവണ എത്തുന്ന ജനങ്ങളുടെ എണ്ണത്തിലും കുറവുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മരണം; ബെംഗളുരു ബിടിഎല്‍ നഴ്‌സിംഗ് കോളജില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊടും ചൂട്: ഓൺലൈൻ ക്ലാസുകളിലേക്ക്; ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസുകൾ നിർത്തി വെക്കാൻ നിർദേശം; 
[masterslider id="10"]

Related posts

Click Here to Follow Us