തണുപ്പും ഇരുട്ടും കൂടുമ്പോൾ സങ്കടം വരാറുണ്ടോ? ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ ഇതാ

ശൈത്യകാലത്ത് സൂര്യപ്രകാശം കുറയുന്നതുമായി ബന്ധപ്പെട്ട് ചിലരിൽ ഉണ്ടാകുന്ന വിഷാദമാണ് സീസണൽ അഫക്റ്റീവ് ഡിസോർഡർ. തണുപ്പും ഇരുട്ടും കൂടുമ്പോൾ ഇത് കൂടുതൽ പ്രകടമാവാം. നമ്മുടെ ശരീരത്തിലെ മെലടോണിൻ, സെറടോണിൻ ഹോർമോണുകളുടെ സന്തുലിതാവസ്ഥയിൽ സൂര്യപ്രകാശത്തിന് പങ്കുണ്ട്. ഇതിലെ മാറ്റങ്ങൾ മാനസികാവസ്ഥയെ ബാധിക്കുമ്പോഴാണ് SAD ഉണ്ടാകുന്നത്.

സൈക്കോളജിസ്റ്റ് നിർദ്ദേശങ്ങൾ
ഇതൊരു യഥാർത്ഥ മെഡിക്കൽ അവസ്ഥയാണ്. ലക്ഷണങ്ങളെ തിരിച്ചറിയുന്നത് ചികിത്സ തേടാൻ സഹായിക്കും.

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ
ഊർജ്ജക്കുറവ്: സ്ഥിരമായ ക്ഷീണവും ഉണർവില്ലായ്മയും അനുഭവപ്പെടുക.
അമിത ഉറക്കം: സാധാരണയേക്കാൾ കൂടുതൽ സമയം ഉറങ്ങാൻ തോന്നുക (Hypersomnia).
വിശപ്പിൽ മാറ്റം: അമിതമായി കാർബോഹൈഡ്രേറ്റുകളും മധുരപലഹാരങ്ങളും കഴിക്കാനുള്ള ആസക്തി (Cravings).
സാമൂഹിക അകലം: ആളുകളിൽ നിന്ന് അകന്നുനിൽക്കാനും ഒറ്റയ്ക്കിരിക്കാനും ആഗ്രഹിക്കുക.
വിഷാദം: പതിവായി സങ്കടം, പ്രതീക്ഷയില്ലായ്മ എന്നിവ അനുഭവപ്പെടുക.

  അമ്മയോട് സംസാരിച്ചിരിക്കെ കുഴഞ്ഞുവീണു; 25-കാരിയായ ടെക്കി മസ്തിഷ്കാഘാതം മൂലം മരിച്ചു; അവയവദാനത്തിന് തയ്യാറായി മാതാപിതാക്കൾ

എങ്ങനെ നേരിടാം?
വെളിച്ചം : പകൽ സമയങ്ങളിൽ വീടിനകത്ത് പരമാവധി പ്രകാശം കടത്തിവിടുക. സാധിക്കുമെങ്കിൽ പുറത്ത് നടക്കാൻ പോകുക.
വ്യായാമം : ദിവസവും കൃത്യമായി വ്യായാമം ചെയ്യുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കും.
ഭക്ഷണക്രമം : വൈറ്റമിൻ ഡി, ഒമേഗ-3 എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക (ഇതിന് ഡയറ്റീഷ്യന്റെ സഹായം തേടാം).
തെറാപ്പി : ലക്ഷണങ്ങൾ തീവ്രമാണെങ്കിൽ, ലൈറ്റ് തെറാപ്പി (Light Therapy) പോലെയുള്ള ചികിത്സകൾക്ക് സൈക്യാട്രിസ്റ്റിന്റെ സഹായം തേടുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്കൂൾ പരിപാടികളിൽ അശ്ലീല ഗാനങ്ങൾ വേണ്ട; മാന്യമായ വസ്ത്രധാരണം; വിദ്യാലയങ്ങൾക്കായി പുതിയ മാർഗ്ഗരേഖ പുറത്തിറക്കി സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മരിച്ചതറിയാതെ ഭാര്യ ഭർത്താവിൻ്റെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് പത്ത് ദിവസം; ചിക്കമഗളൂരുവിനെ നടുക്കിയ സംഭവം
[masterslider id="10"]

Related posts

Click Here to Follow Us