മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകനായ രോഹിത് ഷെട്ടിയുടെ വീടിന് മുൻപിൽ വെടിവെയ്പ്പ്. ശനിയാഴ്ച രാത്രിയോടെയായിരുന്നു വെടിവെയ്പ്പുണ്ടായത്. അക്രമികൾ നാല് തവണ വെടിയുതിർത്തതായി പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ രോഹിത് ഷെട്ടിയുടെ വീടിന് മുൻപിൽ കനത്ത പൊലീസ് സുരക്ഷയേർപ്പെടുത്തി. ജൂഹുവിലുള്ള സംവിധായകന്റെ വീടിന് മുൻപിലാണ് വെടിവെയ്പ്പുണ്ടായത്. ബൈക്കിൽ എത്തിയ സംഘമാണ് വെടിവെച്ചത് എന്നാണ് നിഗമനം. ആർക്കും പരിക്കേറ്റിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ സുരക്ഷാ സേന സ്ഥലം വളഞ്ഞിരിക്കുകയാണ്. സിറ്റി പൊലീസ്, ക്രൈംബ്രാഞ്ച്, ഫോറൻസിക് സംഘം തുടങ്ങിയവർ വെടിവെയ്പ്പ് നടന്നയുടൻ തന്നെ സ്ഥലത്തെത്തിയിരുന്നു.
Read MoreDay: 1 February 2026
ബൈക്ക് ടാക്സികൾക്ക് ‘ബ്രേക്ക്’ ഇടാൻ ഓട്ടോ തൊഴിലാളികൾ; പോരാട്ടം സുപ്രീം കോടതിയിലേക്ക്
ബെംഗളൂരു: സംസ്ഥാനത്ത് ബൈക്ക് ടാക്‌സി സർവീസുകൾക്കുള്ള നിരോധനം നീക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ. ഹൈക്കോടതി ഉത്തരവിനെതിരേ അഡ്വക്കേറ്റ് ജനറലിൽനിന്ന് നിയമോപദേശം തേടാനും സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കാനും ഫെഡറേഷൻ ഓഫ് കർണാടക സ്റ്റേറ്റ് പ്രൈവറ്റ് ട്രാൻസ്പോർട്ട് അസോസിയേഷൻസ് സംസ്ഥാന സർക്കാരിനോട് അഭ്യർഥിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിഭു ബഖ്രു അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് സംസ്ഥാനത്ത് കഴിഞ്ഞ ആഴ്ച ബൈക്ക് ടാക്‌സി സർവീസുകൾക്കുള്ള സമ്പൂർണ നിരോധനം നീക്കിയത്. ബൈക്ക് ടാക്‌സി സർവീസുകൾ അനുവദിക്കുന്നത് റോഡപകടങ്ങൾ വർധിക്കാനിടയാകുമെന്നും ഓട്ടോ, ടാക്‌സി…
Read Moreബസുകളിൽ ഇനി പുകയരുത്! പുകയില ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾക്ക് പൂട്ടിട്ട് സർക്കാർ
ബെംഗളൂരു: എല്ലാ സർക്കാർ ബസുകളിലും ഉള്ള പുകയില പരസ്യങ്ങൾ നീക്കം ചെയ്യാൻ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി നാല് കോർപ്പറേഷനുകൾക്കും ഉത്തരവ് പുറപ്പെടുവിച്ചു. സർക്കാർ ബസുകളിലെ വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ സംസ്ഥാന ഗതാഗത ബസുകളിലും പരസ്യങ്ങൾ സ്ഥാപിച്ചത്. അവയിൽ ചിലത് പുകയില ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങളായിരുന്നു. ഇത് പൊതുജനങ്ങളിൽ നിന്ന് ശക്തമായ എതിർപ്പിന് കാരണമായി. തൽഫലമായി, പലയിടത്തും ബസുകളിലെ പരസ്യങ്ങൾ ആളുകൾ കീറിമുറിച്ച സംഭവങ്ങൾ ഉണ്ടായി. കന്നഡ സംഘടനകൾ ഉൾപ്പെടെയുള്ളവർ ഇതിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. തുടർന്ന്, ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി…
Read Moreതണുപ്പും ഇരുട്ടും കൂടുമ്പോൾ സങ്കടം വരാറുണ്ടോ? ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ ഇതാ
ശൈത്യകാലത്ത് സൂര്യപ്രകാശം കുറയുന്നതുമായി ബന്ധപ്പെട്ട് ചിലരിൽ ഉണ്ടാകുന്ന വിഷാദമാണ് സീസണൽ അഫക്റ്റീവ് ഡിസോർഡർ. തണുപ്പും ഇരുട്ടും കൂടുമ്പോൾ ഇത് കൂടുതൽ പ്രകടമാവാം. നമ്മുടെ ശരീരത്തിലെ മെലടോണിൻ, സെറടോണിൻ ഹോർമോണുകളുടെ സന്തുലിതാവസ്ഥയിൽ സൂര്യപ്രകാശത്തിന് പങ്കുണ്ട്. ഇതിലെ മാറ്റങ്ങൾ മാനസികാവസ്ഥയെ ബാധിക്കുമ്പോഴാണ് SAD ഉണ്ടാകുന്നത്. സൈക്കോളജിസ്റ്റ് നിർദ്ദേശങ്ങൾ ഇതൊരു യഥാർത്ഥ മെഡിക്കൽ അവസ്ഥയാണ്. ലക്ഷണങ്ങളെ തിരിച്ചറിയുന്നത് ചികിത്സ തേടാൻ സഹായിക്കും. ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ ഊർജ്ജക്കുറവ്: സ്ഥിരമായ ക്ഷീണവും ഉണർവില്ലായ്മയും അനുഭവപ്പെടുക. അമിത ഉറക്കം: സാധാരണയേക്കാൾ കൂടുതൽ സമയം ഉറങ്ങാൻ തോന്നുക (Hypersomnia). വിശപ്പിൽ മാറ്റം: അമിതമായി കാർബോഹൈഡ്രേറ്റുകളും…
Read Moreചികിത്സാപ്പിഴവിൽ കൈ നഷ്ടമായ വിനോദിനിക്ക് കൃത്രിമ കൈ ഘടിപ്പിച്ചു
കൊച്ചി: ചികിത്സാപ്പിഴവ് മൂലം കൈ മുറിച്ചുമാറ്റേണ്ടിവന്ന പാലക്കാട് പല്ലശ്ശന സ്വദേശിയായ ഒന്‍പതുവയസുകാരിയെ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പുതിയ കൃത്രിമ കൈ കൊണ്ട് വി ഡി സതീശന് പൂച്ചെണ്ട് നല്‍കിയാണ് വിനോദിനി സ്വീകരിച്ചത്. കൊച്ചിയിലെ സ്വകാര്യ ക്ലിനിക്കില്‍വെച്ചാണ് വിനോദിനിയ്ക്ക് കൃത്രിമ കൈ ഘടിപ്പിച്ചത്. കുട്ടിയുടെ ചികിത്സയ്ക്കും കൃത്രിമ കൈ വയ്ക്കുന്നതിനും ആവശ്യമായ മുഴുവൻ തുകയും പ്രതിപക്ഷ നേതാവാണ് അടച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ ഉണ്ടായ ചികിത്സാപ്പിഴവ് മൂലമാണ് വിനോദിനിയുടെ വലതുകൈ മുറിച്ചുമാറ്റേണ്ടി വന്നത്.
Read Moreകേന്ദ്ര ബജറ്റിൽ സംസ്ഥാനത്തിന് ഒരു പ്രയോജനവും ലഭിച്ചിട്ടില്ല: ഡി.കെ.എസ്.എച്ച്.
ബെംഗളൂരു: കേന്ദ്ര ബജറ്റിൽ (യൂണിയൻ ബജറ്റ് 2026) നിന്ന് നമ്മുടെ സംസ്ഥാനത്തിന് ഒരു പ്രയോജനവും ലഭിച്ചിട്ടില്ല. ഇപ്പോൾ മഹാത്മാഗാന്ധിയുടെ പേരിൽ പുതിയൊരു പദ്ധതിക്ക് പേരിട്ടിരിക്കുന്നു. എംഎൻആർഇജിഎ പദ്ധതി വീണ്ടും നടപ്പിലാക്കുക എന്നതാണ് ലക്ഷ്യം. 60:40 എന്ന അനുപാതത്തിൽ ഗ്രാന്റുകൾ സാധ്യമല്ല. ഒരു സർക്കാരും നിക്ഷേപിക്കാൻ പോകുന്നില്ല. ബജറ്റിൽ നമ്മുടെ സംസ്ഥാനത്തിന് ഇതുവരെ വലിയ വിഹിതം ലഭിച്ചിട്ടില്ലെന്നും ഡിസിഎം ഡികെ ശിവകുമാർ പറഞ്ഞു. ബെംഗളൂരുവിനുള്ള അതിവേഗ ട്രെയിൻ പ്രഖ്യാപനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു, “എന്ത് അതിവേഗ ട്രെയിൻ? ഒരു സ്പീഡ് ട്രെയിൻ പോലും വരില്ല. 50:50…
Read Moreസി.ജെ. റോയിയുടെ സംസ്കാരം ബന്നാർഘട്ടയിൽ ക്രിസ്ത്യൻ പാരമ്പര്യപ്രകാരം നടന്നു.
ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനും റിയൽ എസ്റ്റേറ്റ് വ്യവസായിയുമായ സിജെ റോയിയുടെ സംസ്കാരം ഞായറാഴ്ച വൈകുന്നേരം ബന്നാർഘട്ടയിലെ കാസഗ്രാൻഡെയിൽ ക്രിസ്ത്യൻ പാരമ്പര്യപ്രകാരം നടന്നു. ബൗറിംഗ് ആശുപത്രിയിൽ നിന്ന് മൃതദേഹം ഭാര്യയ്ക്കും കുട്ടികൾക്കും കൈമാറിയ ശേഷം, ഉച്ചകഴിഞ്ഞ് കാസഗ്രാൻഡെയിൽ അന്തിമ ദർശനത്തിനുള്ള ഒരുക്കങ്ങൾ നടത്തി. ബന്ധുക്കൾക്കും അടുത്ത സുഹൃത്തുക്കളും റോയിയെ അവസാനമായി കാണാൻ എത്തി. അതിനുശേഷം, റോയിയുടെ ആഗ്രഹപ്രകാരം, ബന്നാർഘട്ടയിലെ കാസഗ്രാൻഡെയിൽ നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തിൽ അന്ത്യകർമങ്ങൾ നടത്തി. ആശുപത്രിയിൽ നിന്ന് പുറപ്പെട്ട ആംബുലൻസ് റോയിയുടെ വിശ്വസ്തന്റെ ഓഫീസിന് മുന്നിൽ കുറച്ചുനേരം നിർത്തിവച്ചിരുന്നു. ഈ അവസരത്തിൽ…
Read Moreജി.ബി.എ ആക്ഷൻ മോഡിൽ! അനധികൃതമായി കെട്ടിപൊക്കിയാൽ പൂട്ടാൻ പ്രത്യേക ദൗത്യസേന റെഡി
ബെംഗളുരു: നഗരത്തില്‍ അനധികൃത കെട്ടിട നിര്‍മാണത്തിനെതിരെ ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി (ജിബിഎ) നടപടി ആരംഭിച്ചു. ഇതിനായി 5 സിറ്റി കോര്‍പറേഷനുകളുടെ കീഴിലും പ്രത്യേക ദൗത്യസേന രൂപീകരിക്കും. അനധികൃത നിര്‍മാണത്തിനെതിരെ ജിബിഎ നടപടി എടുക്കുന്നില്ലെന്നു വന്‍ വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്നാണു നടപടി ശക്തമാക്കാന്‍ തീരുമാനിച്ചത്. ജിബിഎ ചീഫ് കമ്മിഷ ണര്‍ എം.മഹേശ്വര്‍ റാവുവാണ് ഇതുസംബന്ധിച്ച് കോര്‍പറേഷനുകള്‍ക്കു നിര്‍ദേശം നല്‍കിയത്. നഗരത്തില്‍ കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും മേല്‍ നോട്ടം കര്‍ശനമാക്കുന്നതിനുമാണു നീക്കം. നേരിട്ടെത്തി പരിശോധന ജനവാസ മേഖലയിലും വ്യവസായ മേഖലയിലും ദൗത്യസേന നേരിട്ടെത്തി പരിശോധന നടത്തും. സംശയമുള്ള…
Read Moreജോർജുകുട്ടി ഇക്കുറി അകത്താകുമോ? ദൃശ്യം 3 ക്ലൈമാക്സിനെക്കുറിച്ച് ഗണേശ് കുമാർ അബദ്ധത്തിൽ പറഞ്ഞത് നിർണായക ട്വിസ്റ്റ്
ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ദൃശ്യം 3’ ഏപ്രിൽ രണ്ടിന് തിയേറ്ററുകളിലെത്തുകയാണ്. ജോർജുകുട്ടി ഇക്കുറി നിയമത്തിന് മുന്നിൽ അകപ്പെടുമോ അതോ പഴയതുപോലെ രക്ഷപ്പെടുമോ എന്ന ചർച്ചകൾ സജീവമാകുന്നതിനിടെ, ചിത്രത്തെക്കുറിച്ച് നടനും മന്ത്രിയുമായ കെ.ബി. ഗണേശ് കുമാർപങ്കുവെച്ച വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദൃശ്യം ഫ്രാഞ്ചൈസിയിൽ സർക്കിൾ ഇൻസ്‌പെക്ടർ ഫിലിപ്പ് മാത്യു എന്ന കഥാപാത്രത്തെയാണ് ഗണേശ് കുമാർ അവതരിപ്പിക്കുന്നത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ചിത്രത്തിന്റെ സസ്പെൻസിനെക്കുറിച്ച് മനസ്സ് തുറന്നത്. സസ്പെൻസ് സംവിധായകന്റെ കൈകളിൽ: ജോർജുകുട്ടിയെ പിടിക്കുമോ എന്ന ചോദ്യത്തിന്, അത്…
Read Moreജയിലുകളിൽ ഇനി എ.ഐ കണ്ണ്! തടവുകാരുടെ ഓരോ നീക്കവും സെൻട്രൽ കമാൻഡ് സെന്ററിന് കീഴിൽ
ബെംഗളുരു: നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കി കര്‍ണാടകയിലെ ജയിലുകളിലെ സുരക്ഷാ സംവിധാനവും നിരീക്ഷണവും ശക്തമാക്കാനുള്ള സെന്‍ട്രല്‍ കമാന്‍ഡ് സെന്റര്‍ ആഭ്യന്തര മന്ത്രി ജി.പരമേശ്വര ഉദ്ഘാടനം ചെയ്തു. തടവുകാ രുടേതിനു പുറമേ ജയില്‍ ജീവ നക്കാരുടെ അച്ചടക്കം ഉറപ്പുവ രുത്താനും കമാന്‍ഡ് സെന്റര്‍ വഴിയൊരുക്കുമെന്നു ഡിജിപി എം.എ.സലിം പറഞ്ഞു. ഇതിന്റെ ഭാഗമായി വിവിധ ജയിലുകളിലെ 332 ബ്ലോക്കുകളിലായി 1076 നിര്‍മിത ബുദ്ധി ക്യാമറ സംവിധാനങ്ങള്‍ ഘടി പ്പിക്കും. 24 മണിക്കൂറും ജയിലി ലെ നീക്കങ്ങള്‍ നിരീക്ഷിക്കും. 20 അംഗ ജീവനക്കാരാണു കമാന്‍ഡ് സെന്ററിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. സമീപകാലത്തു…
Read More