വിവാദ പ്രസ്താവന: ബിജെപി നേതാവ് കെഎസ് ഈശ്വരപ്പയുടെ പേരിൽ നിരവധി പരാതികൾ

ബെംഗളൂരു: കർണാടക മുൻ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിവാദ പ്രസ്താവന നടത്തി രണ്ട് ദിവസത്തിന് ശേഷം യൂത്ത് കോൺഗ്രസ് നേതാക്കൾ യശ്വന്ത്പൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്‌ട് പ്രകാരം ഇദ്ദേഹത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യദ്രോഹികളെ വെടിവെച്ച് കൊല്ലാൻ കേന്ദ്രത്തോട് നിയമം കൊണ്ടുവരണമെന്ന് ഒരു സമ്മേളനത്തിൽ സംസാരിക്കവെ ഈശ്വരപ്പ ആവശ്യപ്പെട്ടു.

വ്യാഴാഴ്ച, ദാവൻഗരെയിൽ പാർട്ടി പ്രവർത്തകരോട് സംസാരിക്കവെ, ബെംഗളൂരു റൂറൽ ലോക്‌സഭാ എംപി ഡികെ സുരേഷിനും ധാർവാഡ് എംഎൽഎ വിനയ് കുൽക്കർണിക്കും എതിരെ ഈശ്വരപ്പ രൂക്ഷമായി വിമർശിക്കുകയും അവരെ രാജ്യദ്രോഹികൾ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 11.6 കിലോമീറ്റർ നീളത്തിൽ പുതിയ ഫ്ലൈഓവർ വരുന്നു

ഡികെ സുരേഷും വിനയ് കുൽക്കർണിയും പ്രത്യേക ദക്ഷിണേന്ത്യ ആഗ്രഹിക്കുന്നു. അവർ രാജ്യദ്രോഹികളാണ്.

അവർ വീണ്ടും ഇത്തരമൊരു ആവശ്യം ഉന്നയിക്കുകയാണെങ്കിൽ, രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നവരെ വെടിവെച്ച് കൊല്ലാൻ അനുവദിക്കുന്ന നിയമം കൊണ്ടുവരാൻ ഈ ഘട്ടത്തിലൂടെ നരേന്ദ്ര മോദിയോട് അഭ്യർത്ഥിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും ഈശ്വരപ്പ പറഞ്ഞു.

ഡികെ സുരേഷിൻ്റെ ‘പ്രത്യേക രാജ്യം’ എന്ന പരാമർശത്തെ വിമർശിച്ചാണ് ബിജെപി നേതാവിൻ്റെ പരാമർശം.

  നാട്ടിലേക്ക് പോകാൻ ടിക്കറ്റില്ലാതെ വിഷമിക്കുന്നവർക്ക് ദക്ഷിണ പശ്ചിമ റെയിൽവേയുടെ മെയ് മാസ സമ്മാനം

ഫെബ്രുവരി ഒന്നിന് കേന്ദ്രസർക്കാരിൻ്റെ ഇടക്കാല ബജറ്റിന് ശേഷമാണ് സുരേഷ് ഇക്കാര്യം വ്യക്തമാക്കിയത്.

ഈശ്വരപ്പയ്‌ക്കെതിരെ ദാവൻഗരെ ജില്ലയിൽ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ മറുപടി ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തമിഴ്നാട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി വിജയ്; വിശ്വാസ വോട്ടെടുപ്പിൽ തകർപ്പൻ വിജയം
[masterslider id="10"]

Related posts