ആദ്യ ദിവസം 1.6 ലക്ഷത്തോളം കർഷകരെ ആകർഷിച്ച് കൃഷി മേള

ബെംഗളൂരു: വ്യാഴാഴ്ച ബെംഗളൂരുവിലെ ഗാന്ധി കൃഷി വിജ്ഞാന കേന്ദ്രത്തിൽ നടന്ന കൃഷി മേള 2022 ന്റെ ആദ്യ ദിനത്തിൽ കർണാടകയിൽ നിന്നുള്ള 1.6 ലക്ഷം കർഷകരെ ആകർഷിച്ചു. വളം, കാർഷിക യന്ത്രങ്ങൾ, വിത്തുകൾ, നൂതനതകൾ എന്നിവ പ്രദർശിപ്പിക്കുന്ന സ്റ്റാളുകളുടെ നിരകളായിരുന്നു പ്രദർശനത്തിൽ പങ്കുകൊണ്ടത്.

മഴ പെയ്ത ചെളിയും ഗതാഗതക്കുരുക്കുകളും പോലും പരിപാടിയിൽ മാനങ്ങൾ ഏല്പിക്കാൻ സാധിച്ചില്ല. മൊത്തം 1.12 കോടി രൂപയുടെ ഇടപാടുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. അഗ്രിക്കൾച്ചറൽ എൻജിനീയറിങ്, സ്വാശ്രയ സംഘങ്ങൾ ഉൾപ്പെടെയുള്ള ചില മേഖലകളിൽ വാൻ ജനത്തിരക്കായിരുന്നു കാണപ്പെട്ടത്.

  കനത്ത ഇരുട്ടിൽ പാലത്തിന് താഴെ തിരച്ചിൽ; ബെംഗളൂരു എക്സ്പ്രസ് വേയ്ക്ക് സമീപം കണ്ടെത്തിയത് രണ്ട് ജീവനറ്റ ശരീരങ്ങൾ: ദുരന്തമായി ക്ലൈന്റിന്റെ ബെൻസിലെ യാത്ര

കാർഷിക സ്റ്റാർട്ടപ്പുകളുടെയും കാർഷിക മേഖലയിലെ നൂതനാശയങ്ങളുടെയും പ്രദർശനം കേന്ദ്രീകരിച്ചുള്ള നാലു ദിവസത്തെ മേള ഗവർണർ തവർ ചന്ദ് ഗെലോട്ട് ഉദ്ഘാടനം ചെയ്തത്. കാലാവസ്ഥയ്ക്കിടയിലും കഴിഞ്ഞ വർഷം ലഭിച്ചതിനേക്കാൾ മികച്ച പ്രതികരണമാണ് ഇക്കൊല്ലം ലഭിച്ചത്. കഴിഞ്ഞ വർഷം 1.2 ലക്ഷം പേരാണ് മേളയിൽ പങ്കെടുത്തത്. ഈ വർഷം കന്നുകാലി പ്രദർശനം ഇല്ലായിരുന്നുവെങ്കിലും, കോഴിയും ആടും ആളുകളിൽ താൽപ്പര്യം ജനിപ്പിച്ചു.

  കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് വിമാനത്താവളത്തില്‍ പിടിയില്‍

കാർഷിക മേഖലയിലെ പുതിയ സാങ്കേതിക വിദ്യയുമായി കാലികമായി നിലകൊള്ളാനുള്ള നല്ലൊരു വഴിയാണ് മേള. ചെടികളുടെ ആരോഗ്യവും വളർച്ചയും അളക്കാനും ആവശ്യാനുസരണം കീടനാശിനി തളിക്കൽ ഓട്ടോമേറ്റ് ചെയ്യാനും കഴിയുന്ന ഡ്രോണുകളും മേളയിൽ താൽപ്പര്യം ജനിപ്പിച്ച പുതിയ സാങ്കേതികവിദ്യകളിൽ ഉൾപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പെരുന്നാൾ ദിനത്തിൽ അപ്പാർട്ട്‌മെന്റിൽ ചോരപ്പുഴ; ലക്ഷ്യം ഭാര്യ, പക്ഷേ വെട്ടേറ്റത് മാതാപിതാക്കൾക്ക്
[masterslider id="10"]

Related posts