മോശം റോഡുകളും, കുഴികളും ബെംഗളൂരുവിന് ചീത്തപ്പേരുണ്ടാക്കുന്നു; ഹൈക്കോടതി

road pothole

ബെംഗളൂരു: കുഴികളും മോശം റോഡുകളും നഗരത്തിന് ചീത്തപ്പേരുണ്ടാക്കുന്നുവെന്ന് ഹൈക്കോടതി വ്യാഴാഴ്ച ബൃഹത് ബെംഗളൂരു മഹാനഗര പാലകെയോട് (ബിബിഎംപി) പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായി അസ്ഫാൽ ചെയ്ത റോഡുകൾ രണ്ട് ദിവസത്തിനുള്ളിൽ എങ്ങനെ തകർന്നുവെന്നതിനെക്കുറിച്ചുള്ള വാർതത്തയുടെ റിപ്പോർട്ടുകളും ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പരാമർശിച്ചു.

റോഡുകൾ നന്നാക്കാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് ഇത് (റോഡുകളുടെ മോശം അവസ്ഥ) ബെംഗളൂരുവിന് വളരെ മോശമായ പേരാണ് നൽകുന്നതെന്ന് നിങ്ങൾ മനസ്സിലാക്കണമെന്നും ചീഫ് ജസ്റ്റിസ് കോടതിയിൽ ഹാജരായ ബിബിഎംപിയിലെ മുതിർന്ന ഉദ്യോഗസ്ഥരോട് വാക്കാൽ പറഞ്ഞു. ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ്, ചീഫ് എൻജിനീയർ എം ലോകേഷ് എന്നിവർ കോടതിയിൽ ഹാജരായിരുന്നു.

  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം

നഗരത്തിലെ 397 കിലോമീറ്റർ റോഡിലെ കുഴികൾ നന്നാക്കുന്നതിന് പൈത്തൺ മെഷീൻ പ്രവർത്തിപ്പിക്കുന്ന അമേരിക്കൻ ടെക്‌നോളജി സൊല്യൂഷൻസ് കമ്പനിയുമായി ബുധനാഴ്ച തൊഴിൽ കരാർ ഒപ്പിട്ടതായി ബിബിഎംപിയെ പ്രതിനിധീകരിച്ച അഭിഭാഷകൻ കോടതിയെ അറിയിച്ചു. കോടതിയുടെ നിർദേശപ്രകാരം നടത്തിയ സംയുക്ത സർവേ പ്രകാരം നഗരത്തിലെ 847.5 കിലോമീറ്റർ റോഡിൽ കുഴികൾ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ കുഴികൾ പൈത്തൺ മെഷീൻ ഉപയോഗിച്ച് നന്നാക്കണമെന്ന് അഭിഭാഷകൻ കൂട്ടിച്ചേർത്തു.

ബാക്കിയുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി ടെൻഡർ ക്ഷണിച്ചിട്ടുണ്ടെന്നും 2022 ജൂലൈ 15 ന് ലേലം തുറക്കുമെന്നും അഭിഭാഷകൻ പറഞ്ഞു. ടെൻഡർ നടപടികൾക്ക് ശേഷം ഒരാഴ്ചയ്ക്കുള്ളിൽ വർക്ക് അലോട്ട്‌മെന്റ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പേയ്‌മെന്റ് നടപടിക്രമങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിന് സമയക്രമം തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഈ ഷെഡ്യൂൾ അനുസരിച്ച്, എക്സിക്യൂട്ടിംഗ് ഏജൻസി എല്ലാ മാസവും അഞ്ചാം തീയതിക്കകം മെഷർമെന്റ് ബുക്കുകൾ, പ്രതിമാസ ബില്ലുകൾ, ജിയോടാഗ് ചെയ്ത ഫോട്ടോഗ്രാഫുകൾ എന്നിവ സമർപ്പിക്കേണ്ടതുണ്ട്, അതിനുശേഷം ബിബിഎംപി ഒരാഴ്ചയ്ക്കുള്ളിൽ വിവരങ്ങൾ പ്രോസസ്സ് ചെയ്യുമെന്നും അഭിഭാഷകൻ വ്യക്തമാക്കി.

  നഗരങ്ങളിലെ സമ്മർദ്ദവും ജീവിതശൈലിയും വില്ലനായി; ബെംഗളൂരുവിൽ യുവാക്കൾക്കിടയിൽ 'ബാക്ക് ആക്നെ' വ്യാപക്കുന്നതായി പഠനങ്ങൾ

ബാക്കിയുള്ള ജോലികൾ ഉൾപ്പെടെ പൂർത്തിയാക്കിയ ജോലികളുടെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ ബിബിഎംപിയോട് ബെഞ്ച് നിർദേശിച്ചു. സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കുന്നതിൽ ബിബിഎംപിയുമായി സഹകരിക്കാനും നിർവ്വഹിക്കുന്ന കമ്പനിയോട് നിർദ്ദേശിച്ചിട്ടുണ്ട്. കേസ് 2022 ജൂലൈ 27 ലേക്ക് വാദം കേൾക്കാൻ മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കളിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിത മരണം; ഹൃദയാഘാതം മൂലം 13 വയസ്സുകാരിക്ക് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts