ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം: വരുന്നു 11 മേൽപാലങ്ങള്‍ കൂടി; മന്ത്രിസഭയുടെ അംഗീകാരം

ബെംഗളൂരു: സിലിക്കൺ സിറ്റിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ആശ്വാസമേകാൻ ലക്ഷ്യമിട്ട് 11 പുതിയ എലിവേറ്റഡ് ഇടനാഴികൾ നിർമ്മിക്കുന്നതിനുള്ള ബൃഹത്തായ പദ്ധതിക്ക് കർണാടക മന്ത്രിസഭ അംഗീകാരം നൽകി. വ്യാഴാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് 13,262 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ നിർണ്ണായക പദ്ധതിക്ക് പച്ചക്കൊടി കാട്ടിയത്. നഗരത്തിലെ പ്രധാന ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാൻ ഈ മേൽപ്പാലങ്ങൾ സഹായിക്കുമെന്ന് സർക്കാർ വിലയിരുത്തുന്നു.

കെ.ആർ പുരം – യശ്വന്തപുര, റാഗിഗുഡ്ഡ – തലഘട്ടപുര, എം.ഇ.ഐ ജംക്ഷൻ – തുമക്കൂരു, ദൊഡ്ഡബല്ലാപുര റോഡ്, കൊഗ്ഗിലു സർക്കിൾ, കോനനകുണ്ഡെ ക്രോസ്, രഘുവനഹള്ളി, ആനന്ദറാവു സർക്കിൾ, നായന്തഹള്ളി, സിർസി സർക്കിൾ, കെ.ആർ സർക്കിൾ എന്നിവിടങ്ങളിലാണ് പുതിയ മേൽപ്പാലങ്ങൾ യാഥാർത്ഥ്യമാകുന്നത്. മൊത്തം 75.6 കിലോമീറ്റർ ദൈർഘ്യമുള്ള ഈ മേൽപ്പാല പദ്ധതി നഗരത്തിലെ യാത്രാദുരിതം ലഘൂകരിക്കാനുള്ള സർക്കാരിന്റെ ദീർഘകാല പദ്ധതിയുടെ ഭാഗമാണെന്ന് നിയമ-പാർലമെന്ററി കാര്യ മന്ത്രി എച്ച്.കെ പാട്ടീൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

  കുട്ടിക്കാലത്തിന്റെ മധുരസ്മരണകളുമായി 'പുട്ടാണി എക്സ്പ്രസ്': ആറ് പതിറ്റാണ്ടുകൾ പിന്നിട്ട് കബ്ബൺ പാർക്കിലെ അത്ഭുതയാത്ര

പദ്ധതിയുടെ നടത്തിപ്പിനായി വ്യത്യസ്തമായ സാമ്പത്തിക മാതൃകകളാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ആകെ പ്ലാൻ ചെയ്തിട്ടുള്ള 11 ഇടനാഴികളിൽ ഒമ്പതെണ്ണം പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലായിരിക്കും (PPP) നിർമ്മിക്കുക. ബാക്കിയുള്ള രണ്ട് ഇടനാഴികൾ ബിൽഡ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ (BOT) മാതൃകയിൽ പൂർത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വരും വർഷങ്ങളിൽ ബെംഗളൂരുവിലെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ ഇടനാഴികൾ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെസിയും ടീമും പണം വാങ്ങി ചതിച്ചു; കേരളത്തിന് നഷ്ടപരിഹാരം നൽകണം': കടുത്ത ആരോപണങ്ങളുമായി കായിക മന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടകയുടെ വടക്ക്, മധ്യ ഭാഗങ്ങളിൽ അതിരൂക്ഷമായി ഉഷ്ണതരംഗം
[masterslider id="10"]

Related posts

Click Here to Follow Us