രാമലക്ഷ്മണന്മാരായി ദുൽഖറും ടൊവിനോയും; പൃഥ്വിരാജിന്റെ രൂപം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; മോളിവുഡ് ‘രാമായണം’ വൈറൽ!

കൊച്ചി: നിതേഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’യുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നതിനിടെ, ചിത്രത്തിന്റെ ‘മോളിവുഡ് വേർഷൻ’ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. മലയാളത്തിലെ പ്രിയ താരങ്ങളെ അണിനിരത്തി നിർമ്മിച്ച എഐ വീഡിയോയാണ് ഇപ്പോൾ സൈബർ ഇടങ്ങളിൽ ചർച്ചാവിഷയം.

ഏറ്റവും പുതിയ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോയിൽ രാമനായി എത്തുന്നത് ദുൽഖർ സൽമാൻ ആണ്. ലക്ഷ്മണനായി ടൊവിനോ തോമസ് കൂടി എത്തിയതോടെ ആരാധകർ ആവേശത്തിലായി. സീതയായി ഐശ്വര്യ ലക്ഷ്മിയുടെ ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടു.

  നോവായി ശ്രീനന്ദ; ട്രെക്കിങ്ങിനിടെ കാണാതായ പത്താം ക്ലാസ് കാരിയായ മലയാളി പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

വീഡിയോയുടെ ഏറ്റവും വലിയ ഹൈലൈറ്റ് പൃഥ്വിരാജ് അവതരിപ്പിച്ച രാവണന്റെ വേഷമാണ്. പൃഥ്വിരാജിന്റെ ഗംഭീരമായ ഭാവങ്ങളും ലുക്കും കണ്ട ആരാധകർ “രാവണൻ പൊളിച്ചു” എന്നാണ് ഒരേ സ്വരത്തിൽ പറയുന്നത്. നിതേഷ് തിവാരിയുടെ ചിത്രത്തിൽ യാഷ് അവതരിപ്പിക്കുന്ന രാവണനോട് കിടപിടിക്കുന്ന ലുക്കാണ് പൃഥ്വിരാജിന് നൽകിയിരിക്കുന്നത്. പരമശിവന്റെ ശാന്തവും തേജസ്സുറ്റതുമായ രൂപത്തിൽ നിവിൻ പോളി. ഹനുമാനായി കരുത്തുറ്റ ലുക്കിൽ ഉണ്ണി മുകുന്ദൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ:

രസകരമായ എഐ വീഡിയോകളിലൂടെ ശ്രദ്ധേയനായ “firos.nv” ആണ് ഈ മോളിവുഡ് രാമായണത്തിന് പിന്നിൽ. രൺബീർ കപൂർ നായകനാകുന്ന ഒറിജിനൽ ‘രാമായണ’യുടെ ടീസറിന് ലഭിച്ച വലിയ സ്വീകാര്യതയ്ക്ക് പിന്നാലെയാണ് ഈ ഫാൻ മെയ്ഡ് വീഡിയോയും ഇന്റർനെറ്റിൽ തീ പടർത്തുന്നത്. മലയാള സിനിമയിലെ മുൻനിര താരങ്ങൾ ഒരുമിച്ച് ഒരു ഐതിഹ്യ സിനിമയിൽ വന്നാൽ എങ്ങനെയുണ്ടാകും എന്നതിന്റെ ചെറിയൊരു സൂചനയാണ് ഈ വീഡിയോ നൽകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്നാം ബലാത്സംഗ കേസിലെ അറസ്റ്റിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് മണ്ഡലത്തിലേക്ക്; രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉറ്റുനോക്കൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇടിക്കൂട്ടിലെ മലയാളി കരുത്തിന്റെ വളർച്ച ബെംഗളൂരുവിൽ; പ്രൊഫഷണൽ ബോക്സിങ്ങിൽ പടയോട്ടവുമായി നിഖിൽ രാജ്;
[masterslider id="10"]

Related posts

Click Here to Follow Us