ഡംബൽകൊണ്ട് തലയ്ക്കടിച്ച് 4 മാസം ഗർഭിണിയായ പൊലീസ് കമാൻഡോയെ ഭർത്താവ് കൊന്നു; വെളിപ്പെടുത്തലുമായി സഹോദരൻ

ഡൽഹി: ഡൽഹി പൊലീസിൽ കമാൻഡോ ആയ യുവതിയെ ഭർത്താവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി. കാജൽ ചൗധരിയെ (27) ആണ് ഭർത്താവായ അങ്കുർ ഡംബൽ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്.

കാജൽ നാലു മാസം ഗർഭിണിയായിരുന്നു. പ്രതിരോധ മന്ത്രാലയത്തിലെ ക്ലാർക്കാണ് അങ്കുർ. സാമ്പത്തിക തർക്കത്തെ തുടർന്നായിരുന്നു കാജലിനു മർദനമേറ്റത്. ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരണം. അങ്കുറിന്റെ ബന്ധുക്കള്‍ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചിരുന്നതായി കാജലിന്റെ ബന്ധുക്കൾ ആരോപിച്ചു.

മർദനം നടന്ന ദിവസം കാജൽ തന്നെ ഫോണിൽ വിളിച്ചിരുന്നതായി പൊലീസ് കോൺസ്റ്റബിളായ സഹോദരൻ നിഖിൽ മാധ്യമങ്ങളോടു പറഞ്ഞു. ‘കഴിഞ്ഞ 22ന് രാത്രി പത്ത് മണിയോടെ സഹോദരിയുടെ ഭാർത്താവായ അങ്കുർ എന്നെ ഫോണിൽ വിളിച്ച് കാജൽ തർക്കിക്കുകയാണെന്ന് പറഞ്ഞു. പിന്നാലെ അങ്കുറിന്റെ കൈവശമായിരുന്ന ഫോൺ വാങ്ങിയ കാജൽ, എന്താണ് സംഭവിച്ചതെന്ന് പറഞ്ഞു.

  ശ്രീലങ്കയിൽ നിന്ന് നീന്തി ഇന്ത്യയിലേക്ക്; രാമസേതു പാതയിലൂടെ ചരിത്രം കുറിച്ച് ബെംഗളൂരു ദമ്പതികൾ

കാജലിന്റെ ചില പരാമർശങ്ങൾ അങ്കുറിനെ ചൊടിപ്പിച്ചു. ഫോൺ പിടിച്ചുവാങ്ങിയ അങ്കുർ, തെളിവിനായി തന്റെ സംഭാഷണം റെക്കോർഡ് ചെയ്തോളാൻ ആവശ്യപ്പെടുകയും കാജലിനെ കൊലപ്പെടുത്താൻ പോകുകയാണെന്ന് പറയുകയും ചെയ്തു.

ഫോൺ കട്ടാകുന്നതിന് മുൻപ് കാജലിന്റെ അലർച്ച ഞാൻ കേട്ടു. കുറച്ചു സമയത്തിനു ശേഷം അങ്കുർ വീണ്ടും വിളിച്ച് കാജലിനെ കൊലപ്പെടുത്തിയെന്നും ആശുപത്രിയിലേക്ക് വരാനും ആവശ്യപ്പെട്ടു. അയാൾ എന്റെ സഹോദരിയെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പൊലീസിനെയും കൂട്ടി ആശുപത്രിയിൽ എത്തിയപ്പോൾ അങ്കുറും കുടുംബാംഗങ്ങളും അവിടെയുണ്ടായിരുന്നു.’ – നിഖിൽ പറഞ്ഞു.

  ന​ഗരത്തിൽ മലയാളി വിദ്യാർഥികളെ വീടുകയറി ആക്രമിച്ച് കവർച്ച; പണവും മൊബൈലും ലാപ്ടോപ്പുകളും കവര്‍ന്ന ആറ് തമിഴ്‌നാട് സ്വദേശികൾ പിടിയിൽ

അറസ്റ്റ് ചെയ്ത അങ്കുറിനെ റിമാൻഡ് ചെയ്തു. കാജൽ ചൗധരി 2022ലാണ് ഡൽഹി പൊലീസിൽ ചേർന്നത്. 2023ലാണ് വിവാഹം കഴിഞ്ഞത്. ഇരുവർക്കും ഒന്നര വയസ്സുള്ള മകനുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'സ്ത്രീകൾക്ക് എവിടെയാണ് സുരക്ഷിതത്വം?'; മെട്രോയിൽ രഹസ്യമായി ദൃശ്യങ്ങൾ പകർത്തിയ യുവാവിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
[masterslider id="10"]

Related posts

Click Here to Follow Us