ബെംഗളൂരു: തടിയിന്റവിട നസീര്‍ ഉള്‍പ്പെടെയുള്ള തടവുകാര്‍ ജയിലില്‍ ഭീകരക്രമണ ഗൂഢാലോചന നടത്തിയെന്ന കേസില്‍ 3 പേര്‍ക്കെതിരെ കൂടി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കുറ്റപത്രം നല്‍കി.
പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ എത്തിച്ച സൈക്യാട്രിസ്റ്റ് ഡോ. നാഗരാജ്, എഎസ്‌ഐ
ചാന്‍ പാഷ, ഒളിവിലുള്ള പ്രതി ജുനൈദ് അഹമ്മദിന്റെ മാതാവ് അനീസ് ഫാത്തിമ എന്നിവര്‍ ജൂലൈയിലാണ് അറസ്റ്റിലായത്. 9 പേര്‍ക്കെതിരെ നേരത്തേ കുറ്റപത്രം നല്‍കിയിരുന്നു.
ജീവപര്യന്തം തടവിലുള്ള തടിയന്റവിട നസീറിന് ജയിലില്‍ സാമ്പത്തിക സഹായം നല്‍കിയത് അനീസ് ഫാത്തിമയാണെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികള്‍ തമ്മിലുള്ള ആശയവിനിമയത്തിനും വഴിയൊരുക്കി.
ജയിലില്‍ നിന്ന് കോടതിയിലേക്കു കൊണ്ടുപോകുന്നതിനിടെ നസീറിനെ രക്ഷപ്പെടാന്‍ സഹായിച്ചെന്നാണ് എഎസ്‌ഐ ചാന്‍ പാഷയുടെ പേരിലുള്ള കുറ്റം. 2023ലാണ് എന്‍ഐഎ കേസ് ഏറ്റെടുത്തത്.
പ്രതികളില്‍ നിന്ന് ആയുധങ്ങളും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
