ഭിന്നശേഷിക്കാരായ കുട്ടികളെ ആക്രമിച്ചു: അധ്യാപക ദമ്പതികൾ ഉൾപ്പെടെ നാല് പേർ ജുഡീഷ്യൽ കസ്റ്റഡിയിൽ

ബെം​ഗളൂരു : ബാഗൽകോട്ടിൽ മാനസിക വൈകല്യമുള്ള കുട്ടികളെ ആക്രമിച്ച കേസിൽ അധ്യാപക ദമ്പതികൾ ഉൾപ്പെടെ നാല് പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ബാഗൽകോട്ട് ജെഎംഎഫ്‌സി കോടതി ജഡ്ജിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

ബാഗൽകോട്ടിലെ നവനഗറിലെ സെക്ടർ 54 ലെ ദിവ്യ ജ്യോതി സ്പെഷ്യൽ നീഡ്‌സ് ആൻഡ് മെന്റലി ഇംപയേഡ് ചിൽഡ്രൻസ് റെസിഡൻഷ്യൽ സ്‌കൂളിലാണ് സംഭവം നടന്നത്.

  മുഖ്യമന്ത്രിയുടെ ആഭ്യന്തര ഓഫീസിലേക്കുള്ള പ്രവേശന കവാടം മാറ്റി; മുറിയിലെ സജ്ജീകരണങ്ങൾ അറിയാൻ വായിക്കാം

നവനഗർ പോലീസ് സ്റ്റേഷൻ അധ്യാപക ദമ്പതികളെയും അസിസ്റ്റന്റ് അധ്യാപകരെയും കസ്റ്റഡിയിലെടുത്ത് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

ഇന്ന് കോടതിയിൽ ഹാജരാക്കിയപ്പോൾ, അധ്യാപകൻ അക്ഷയ് ഹിന്ദുൽക്കർ, ഭാര്യ അധ്യാപിക ആനന്ദി ഹിന്ദുൽക്കർ, സഹ അധ്യാപകരായ രവികാന്ത്, കുശാൽ പാട്ടീൽ എന്നിവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടു.

റെസിഡൻഷ്യൽ സ്‌കൂളിലെ 28 കുട്ടികളെ മാതാപിതാക്കൾക്ക് കൈമാറി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ
[masterslider id="10"]

Related posts