കരിമ്പ് കർഷകരുടെ പ്രതിഷേധത്തിനിടെ കല്ലേറ്; എഎസ്പിക്ക് പരിക്ക്, നിരോധനാജ്ഞ പ്രഖ്യാപിച്ചു

ബെംഗളൂരു : ടണ്ണിന് 3500 രൂപ കരിമ്പ് വില ആവശ്യപ്പെട്ട് ബാഗൽകോട്ടിൽ കരിമ്പ് കർഷകർ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. മുധോൾ താലൂക്കിലെ സൈദാപുര ഗ്രാമത്തിലെ സമീർവാഡിയിലെ ഗോദാവരി ഫാക്ടറിക്ക് സമീപം നിരനിരയായി നിർത്തിയിട്ടിരുന്ന 100 ലധികം ട്രാക്ടർ ട്രോളികൾ കത്തിച്ചു. അതിനിടെ, കല്ലേറുണ്ടായി , ബാഗൽകോട്ട് എഎസ്പി മഹന്തേശ്വർ ജിദ്ദിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു.

ബാഗൽകോട്ട് ജില്ലയിലെ റബകവി-ബനഹട്ടി താലൂക്കിലെ സമീർവാഡിയിലെ ഗോദാവരി ഫാക്ടറിക്ക് സമീപം തീപിടുത്തത്തെത്തുടർന്ന് പ്രതിഷേധം അടിച്ചമർത്താൻ പോലീസ് ശ്രമിക്കുന്നതിനിടെയാണ് കല്ലേറ് ഉണ്ടായത്. ഇതിനിടയിൽ, ബാഗൽകോട്ട് എഎസ്പി മഹാന്തേശ്വർ ജിദ്ദിയുടെ കാലിൽ ഒരു കല്ല് ശക്തമായി വീണു. ഗുരുതരമായ പരിക്കുകളോടെ അദ്ദേഹത്തെ ഉടൻ തന്നെ ബാഗൽകോട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാഗൽകോട്ട് ചുമതലയുള്ള മന്ത്രി ആർബി തിമ്മപുര, ഡിസി സംഗപ്പ ജില്ലാ പഞ്ചായത്ത് സിഇഒ ശശിധർ കുറെര എന്നിവർ ഉദ്യോഗസ്ഥരോടൊപ്പം ആശുപത്രി സന്ദർശിച്ച് എഎസ്പിയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചു.

  ഇ-ഖാത സേവനങ്ങൾ ഇനി വേഗത്തിലാകും; ബെംഗളൂരുവിൽ 52 കേന്ദ്രങ്ങളിൽ 'ഓപ്പൺ ഹൗസ്' സംവിധാനവുമായി ജിബിഎ

ബാഗൽകോട്ട് ജില്ലയിലെ റബകവി-ബനഹട്ടി താലൂക്കിലെ സമീർവാഡിയിലെ ഗോദാവരി ഫാക്ടറി പരിസരം അക്ഷരാർത്ഥത്തിൽ ഒരു യുദ്ധക്കളമായിരുന്നു. നൂറിലധികം ട്രാക്ടർ ട്രോളികൾ കത്തിച്ചുകൊണ്ടാണ് കർഷകർ തങ്ങളുടെ രോഷം പ്രകടിപ്പിച്ചത്. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ, ജാംഖണ്ഡി, റബകവി-ബനഹട്ടി, മുധോൾ താലൂക്കുകളിൽ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുമകൂരു ഇനി ഇങ്ങനെ അറിയപ്പെടും; പ്രഖ്യാപനവുമായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര
[masterslider id="10"]

Related posts