ചെന്നൈ : തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയ്ക്കടുത്തുള്ള ഏനാത്തൂരിലെ കാർഡ്‌ബോർഡ് പെട്ടി നിർമ്മാണ യൂണിറ്റിൽ ജോലി ചെയ്തിരുന്ന ദളിത് സ്ത്രീയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം. ആറ് പവൻ തൂക്കം വരുന്ന സ്വർണ്ണ മാല, കമ്മലുകൾ, താലി (മാല) എന്നിവയുൾപ്പെടെ സെൽവിയുടെ ആഭരണങ്ങൾ സംഭവസ്ഥലത്ത് നിന്ന് നഷ്ടപ്പെട്ടിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആണ്ടി സിരുവള്ളൂർ ഗ്രാമത്തിൽനിന്നുള്ള സെൽവി (38)യുടെ മൃതദേഹമാണ് ഫാക്ടറിയിൽ കാർഡ് ബോർഡ് പെട്ടികൾക്കിടയിൽ കണ്ടെത്തിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]