യുവ ടെന്നീസ് താരം രാധിക യാദവ് വെടിയേറ്റു മരിച്ചു. ഗുരുഗ്രാമിലെ വീട്ടിൽ വെച്ചാണ് സംഭവം.
രാധികയുടെ പിതാവ് തന്നെയാണ് വെടിയുതിർത്തെന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. അഞ്ച് തവണയാണ് രാധികകയ്‌ക്ക് നേരെ പൊലീസ് വെടിയുതിർത്തത്.
മൂന്ന് ബുള്ളറ്റുകള്ളാണ് രാധികയുടെ ശരീരത്തില്‍ തറച്ച് കയറിയത്. മകളുടെ അമിതമായ മൊബൈൽ ഫോൺ ഉപയോഗം, ഇൻസ്റ്റാഗ്രാം ഉപയോഗം, റീൽസ് ചെയ്യുന്നതിലെ തർക്കം എന്നിവയാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
ഇരുപത്തിയഞ്ചുകാരിയായ രാധിക ടെന്നീസിലെ സ്റ്റേറ്റ് താരമാണ്. ചെറിയ പ്രായത്തിൽ തന്നെ നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കിയ താരമാണ് രാധിക യാദവാണ്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
