കണ്ണിൽ മുളക് പൊടി എറിഞ്ഞു, മരക്കമ്പ് ഉപയോഗിച്ച് തലയ്ക്ക് അടിച്ചു ; കാമുകൻ്റെ സഹായത്തോടെ ഭർത്താവിനെ കൊന്ന കേസിൽ ഭാര്യ പിടിയിൽ

ബെംഗളൂരു : ഭർത്താവിൻ്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് കാമുകൻ്റെ സഹായത്തോടെ കൊലപ്പെടുത്തിയ സംഭവം ഭാര്യ അറസ്റ്റിൽ. തുമകൂരു ജില്ലയിലെ കടഷെട്ടി ഹള്ളിയിൽ യുവതി ശങ്കരമൂർത്തി (50) മരിച്ചത്.

ഭാര്യ സുമംഗല, കാമുകൻ നാഗരാജു എന്നിവർ ചേർന്നാണ് കൃത്യം ചെയ്തതത്. ജൂൺ 24 നാണ് കൊലപാതകം നടന്നത്. ഹോസ്റ്റലിൽ പാചകക്കാരിയായി ജോലി ചെയ്തിരുന്ന സുമംഗല കരഡലു നാഗരാജു എന്ന ആളുമായി പ്രണയത്തിലായിരുന്നു.

  35,000 രൂപ വാടക നൽകിയിട്ടും എസി ഇട്ടതിന് ഉടമസ്ഥന്റെ ചീത്തവിളി; ബെംഗളൂരുവിൽ വാടകക്കാരന്റെ കുറിപ്പ് വൈറലാകുന്നു

ഭർത്താവ് ശങ്കരമൂർത്തി ഇരുവരുടെയും ബന്ധത്തിന് തടസ്സമായപ്പോൾ രണ്ട് പേരുംചേർന്ന് ശങ്കരമൂർത്തിയെ കൊല്ലാൻ ഗൂഢാലോചന നടത്തി. കൊലപാതക ദിവസം രാത്രി ഇരുവരും ചേർന്ന് ശങ്കരമൂർത്തിയുടെ കണ്ണുകളിൽ മുളകുപൊടി എറിഞ്ഞു. പിന്നാലെ മരകമ്പ് ഉപയോഗിച്ച് അടിക്കുകയും ബോധം കെടുത്തുകയും ചെയ്‌തു.

ഒടുവിൽ മരണം ഉറപ്പാക്കുന്നതിനായി കഴുത്തിൽ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു.
മൃതദേഹം ചാക്കിൽ കയറ്റി 30 കിലോമീറ്റർ അകലെയുള്ള തുരുവേക്കരെ താലൂക്കിലെ കിണറ്റിൽ തള്ളി.

ശങ്കരമൂർത്തിയെ കാണാതായ പശ്ചാത്തലത്തിൽ പരാതി ലഭിച്ച സാഹചര്യത്തിൽ
പൊലീസ് പരിശോധന നടത്തി.

  മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, പൂട്ടിയിട്ട ഗേറ്റുകൾ ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ; കോൺഗ്രസ് റാലിയിൽ ബെംഗളൂരു സ്തംഭിച്ചപ്പോൾ കണ്ണീരോടെ നീറ്റ് ഉദ്യോഗാർത്ഥികൾ

പരിശോധനയിൽ ശങ്കരമൂർത്തിയുടെ ഫാംഹൗസിൽ മുളകുപൊടിയുടെ അംശങ്ങളും വഴക്ക് നടന്നതിൻ്റെ തെളിവുകളും പൊലീസ് കണ്ടെത്തി. പിന്നാലെ ചോദ്യം ചെയ്യലിൽ സുമംഗലയും, കാമുകനും കുറ്റസമ്മതം നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും
[masterslider id="10"]

Related posts