അഴുക്കുചാലിൽ വീണ് കുട്ടി മരിച്ചു; രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

ബെംഗളൂരു : നഗരത്തിലെ അഴുക്കുചാലിൽ വീണ് കുട്ടി മരിച്ച സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു .

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രമേഷ് ആർ.മുൻജോജി, മുനിസിപ്പൽ കമ്മീഷണർ പരശുറാം ചാലവാദി എന്നിവരെ സസ്പെൻഡ് ചെയ്തുകൊണ്ട് ഡോ.വിജയ് മഹന്തേഷ് ദനമ്മ ഉത്തരവിറക്കി.

ഓടയിലെ സ്ളാബ് മൂടുന്നത് അവഗണിച്ചതിനാലാണ് തുറന്ന ഓടയിൽ വീണ് നിവേദൻ ബസവരാജ ഗുഡേരി എന്ന കുട്ടി മരിച്ചത്.

  പൊന്നേ, നിന്നെ ഞാനിനി എന്ത് വിളിക്കും?: വിലയിടിഞ്ഞ് തരിപ്പണമായി സ്വർണം,

ജില്ലയിൽ പലയിടത്തും രാത്രി കനത്ത മഴ പെയ്തിരുന്നു. ഈ സമയം ഹവേരി പോലീസ് സൂപ്രണ്ടിൻ്റെ ഓഫീസിന് മുന്നിലെ റോഡിലുള്ള ഓടയിലാണ് നിവേദൻ ബസവരാജ ഗുഡ്‌ഗേരി എന്ന 12 വയസ്സുകാരൻ ഒലിച്ചുപോയത്.

തുടർന്ന് സ്ഥലത്തെത്തിയ നഗരസഭാ അധികൃതരും ഫയർഫോഴ്‌സും കുട്ടിക്കായി ഓടയിൽ തിരച്ചിൽ നടത്തി. രണ്ടു മണിക്കൂർ തുടർച്ചയായി നടത്തിയ ഓപ്പറേഷനു ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്.

പിന്നീട് നിവേദനെ ഹവേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ റോഡ് തർക്കം; നടു റോഡിലിട്ട് കോളേജ് വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച് അക്രമികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  24 കോടി തട്ടിയെടുത്തിട്ടും കൊതിതീരാതെ തട്ടിപ്പുകാർ; സ്വർണ്ണപ്പണയ ശ്രമത്തിനിടെ ബെംഗളൂരുവിൽ വൻ 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പ് പുറത്ത്
[masterslider id="10"]

Related posts