വ്യാജ റൈഡിലൂടെ പണം തട്ടി ; ജി.എസ്.ടി. ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു;അന്വേഷണം പൂർത്തിയായാൽ കൂടുതൽ നടപടി

ബെംഗളൂരു : വ്യവസായസ്ഥാപനത്തിൽ വ്യാജ പരിശോധന നടത്തി ഉടമയിൽനിന്ന് ഒന്നരക്കോടി രൂപ തട്ടിയ നാല് ജി.എസ്.ടി. ഉദ്യോഗസ്ഥരെ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സി.ബി.ഐ.സി.) സസ്പെൻഡ് ചെയ്തു.

ഉദ്യോഗസ്ഥരെ അറസ്റ്റുചെയ്ത ബെംഗളൂരു പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം പൂർത്തിയായാൽ കൂടുതൽ നടപടികളുണ്ടാകുമെന്നും സി.ബി.ഐ.സി. വ്യക്തമാക്കി.

ജി.എസ്.ടി. ബെംഗളൂരു സോണൽ യൂണിറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ജി.എസ്.ടി. ഇന്റലിജൻസ് ഉദ്യോഗസ്ഥരായ അഭിഷേക്, മനോജ് സൈനി, നാഗേഷ് ബാബു, സൊണാലി സഹായ് എന്നിവരെയാണ് കഴിഞ്ഞദിവസം ബൈയപ്പനഹള്ളി പോലീസ് അറസ്റ്റുചെയ്തത്.

  മുഖ്യമന്ത്രി കസേരയിലേക്ക് ആര്? ഡൽഹിയിൽ ഇന്ന് കോൺഗ്രസ് കേന്ദ്രനേതൃത്വം യോഗം ചേരും; രാഹുൽ ഗാന്ധിയും പങ്കെടുത്തേക്കും

മെക്‌സോ സൊലൂഷൻ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനം നടത്തുന്ന കേശവ് തക്ക് നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്.

നാലു പേർക്കുമെതിരേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കള്ളപ്പണം വെളുപ്പിക്കലിനും കേസെടുത്തിട്ടുണ്ട്. ഇ.ഡി. ഉദ്യോഗസ്ഥരെന്ന വ്യാജേനയായിരുന്നു പ്രതികൾ റെയ്ഡ് നടത്തിയത്.

ഓഗസ്റ്റ് 30-നാണ് ജി.എസ്.ടി. ഉദ്യോഗസ്ഥർ കേശവ് തക്കും സഹപ്രവർത്തകരും താമസിക്കുന്ന സി.വി. രാമൻനഗറിലെ വീട്ടിൽ വ്യാജ റെയ്ഡിനെത്തിയത്.

  ആസൂത്രണത്തിൽ പിഴച്ചോ? കുരുക്കഴിച്ച് ഡബിൾ ഡക്കർ പാലം; പക്ഷേ പാലമിറങ്ങിയാൽ വാഹനങ്ങളുടെ നീണ്ട നിര

തുടർന്ന് മെക്‌സോ സൊലൂഷൻ ഓഫീസിൽ കൊണ്ടുപോയി മുറികളിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'കണ്ണാടി നോക്കി' ഒന്ന് മുള്ളിയാലോ? റോഡരികിൽ പരസ്യമായി മൂത്രമൊഴിക്കുന്നവന് സ്വന്തം മുഖം കാണാൻ അവസരം! ഈ ഐഡിയ 'വേറെ ലെവൽ'!
[masterslider id="10"]

Related posts

Click Here to Follow Us