ഓൺലൈൻ ഗെയിമിൽ തോറ്റു; 14 കാരൻ ജീവനൊടുക്കി

കൊച്ചി: പതിനാലുകാരന്‍ ജീവനൊടുക്കി. ചെങ്ങമനാട് കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടില്‍ ജെയ്മിയുടെ മകന്‍ അഗ്‌നല്‍ (14)ആണ് തൂങ്ങിമരിച്ചത്. ഓണ്‍ലൈന്‍ ഗെയിമിലെ തോല്‍വിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചന. ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. വെള്ളിയാഴ്ച്ച വൈകിട്ട് സ്‌കൂളില്‍ നിന്ന് വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് പോയ ശേഷമായിരുന്നു സംഭവം. വാതില്‍ തുറക്കാതായതോടെ ചവിട്ടി തുറക്കുകയായിരുന്നു. മുറി തുറന്നപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Read More

ബെംഗളൂരു- എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്സ്‌ എൽഎച്ച്ബി കോച്ചിലേക്ക് 

ബെംഗളൂരു: ബെംഗളൂരു-എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസിലും (12677/12678) എല്‍എച്ച്‌ബി കോച്ചുകള്‍ ഏർപ്പെടുത്തുന്നു. നിലവില്‍ ഐസിഎഫ് കോച്ചുകളാണ് ഈ വണ്ടിയില്‍ ഉപയോഗിക്കുന്നത്. ഇവ മാറ്റുന്നതിന്‍റെ ഭാഗമായി ചെന്നൈയിലെ ഇന്‍റഗ്രല്‍ കോച്ച്‌ ഫാക്ടറിയില്‍നിന്ന് 14 എല്‍എച്ച്‌ബി കോച്ചുകള്‍ ഇന്‍റർസിറ്റിക്കായി അനുവദിച്ചുകഴിഞ്ഞു. അടുത്ത മാസം മുതല്‍ ഈ ട്രെയിൻ എല്‍എച്ച്‌ബി കോച്ചുകളിലേക്ക് മാറുമെന്നാണ് അധികൃതർ നല്‍കുന്ന വിവരം. അങ്ങനെ വരുമ്ബോള്‍ ട്രെയിനില്‍ 300-ല്‍ അധികം സീറ്റുകളുടെ വർധന ഉണ്ടാകും. ബംഗളൂരുവില്‍നിന്ന് രാവിലെ 6.10ന് പുറപ്പെടുന്ന വണ്ടി വൈകുന്നേരം 4.55ന് എറണാകുളത്ത് എത്തും. എറണാകുളത്തുനിന്ന് രാവിലെ 9.10ന് യാത്രതിരിക്കുന്ന ഇന്‍റർസിറ്റി രാത്രി…

Read More

കർമലാരം മേൽപാലം ; ഭൂമി ഏറ്റെടുക്കൽ തുടങ്ങി 

ബെംഗളൂരു: കർമലാരം റെയിൽവേ മേൽപാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണത്തിന് ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിച്ച് ബിബിഎംപി. റോഡ് നിർമാണത്തിനുള്ള സ്ഥലമെടുപ്പ് വൈകിയതോടെ മാസങ്ങളായി മേൽപാല നിർമാണ പ്രവർത്തികൾ നിലച്ചിരുന്നു. ഇത് സംബന്ധിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ ബെംഗളൂരു ഡിവിഷൻ പലതവണ ബിബിഎംപിക്ക് കത്തെഴുതിയിരുന്നു. ബാനസവാടി- ഹൊസൂർ പാതയിലെ കർമലാരം റെയിൽവേ സ്റ്റേഷന് സമീപം മേൽപാലം നിർമ്മിക്കുന്നതിന് 2020 ലാണ് റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചത്.

Read More

നടി അപർണ വസ്താരെ അന്തരിച്ചു

ബെംഗളൂരു: കന്നഡ നടിയും അവതാരകയുമായ അപർണ വസ്താരെ (57) അന്തരിച്ചു. വ്യാഴാഴ്ച വൈകീട്ട് ബെംഗളൂരുവിലായിരുന്നു അന്ത്യം. ശ്വാസകോശ അർബുദത്തെ തുടർന്നായിരുന്നു അന്ത്യം. 1984-ൽ പുറത്തിറങ്ങിയ, പുട്ടണ്ണ കനഗലിന്റെ ‘മസനദ ഹൂവു’വിലൂടെയാണ് സിനിമാ നടിയായി ശ്രദ്ധനേടിയത്. 1993-ൽ ആകാശവാണിയിൽ റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ചു. ചുരുക്കാക്കാലം കൊണ്ട് ശ്രോതാക്കളുടെ ശ്രദ്ധ നേടിയെടുക്കാൻ കഴിഞ്ഞ അപർണ എഐആർ എഫ്എം റെയിൻബോയുടെ ആദ്യ അവതാരകയായിരുന്നു. ടെലിവിഷൻ അവതാരകയായും ശ്രദ്ധ നേടിയ താരം ഡി ഡി ചന്ദനയിൽ ഉൾപ്പടെ ഷോകൾ അവതരിപ്പിച്ചിട്ടുണ്ട്. 2013 ൽ ബിഗ് ബോസ് കന്നഡ ഷോയിലും…

Read More

കവർച്ച സംഘത്തിന് സാമ്പത്തിക സഹായം നൽകി; യുവതി അറസ്റ്റിൽ 

ബെംഗളൂരു: ദക്ഷിണ കന്നഡയിലെ കവർച്ചാ സംഘമായ ഗരുഡ സംഘത്തിന് സാമ്പത്തിക സഹായം നല്‍കിയ യുവതി അറസ്റ്റിൽ. ഉപ്പിനങ്ങാടി സ്വദേശിനിയായ 35 കാരിയെയാണ് ഉഡുപ്പി പോലീസ് അറസ്റ്റ് ചെയ്തത്. ഗരുഡ സംഘത്തിലെ അംഗങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതിനും അഭയം നല്‍കിയതിനുമാണ് സഫറയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. ഉഡുപ്പി-മണിപ്പാല്‍ ഹൈവേയെ വിറപ്പിച്ച സംഘമാണ് ഗരുഡ സംഘം. യാത്രക്കാരെ ആക്രമിച്ച്‌ കവർച്ച ചെയ്യുകയാണ് സംഘത്തിന്റെ രീതി. രാത്രി വാളുകളും മറ്റ് ആയുധങ്ങളുമായാണ് ഇവർ ആക്രമണം നടത്തുക. അറസ്റ്റിലായ സഫറ, ക്രിമിനല്‍ സംഘാംഗങ്ങള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുകയും പണം…

Read More

കാല്‍ തെന്നി റോഡിലേക്ക് വീണ വയോധികൻ എഴുനേൽക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം ഇടിച്ച് മരിച്ചു

കണ്ണൂര്‍: ഇരിട്ടിയില്‍ വയോധികന്‍ അപകടത്തില്‍ മരിച്ചു. ഇടുക്കി സ്വദേശിയായ രാജനാണ് മരിച്ചത്. മഴയത്ത് കുട ചൂടി നടപ്പാതയിലൂടെ നടക്കുകയായിരുന്ന രാജന്‍ കാല്‍ തെന്നിയാണ് റോഡിലേക്ക് വീണത്. വീണ സ്ഥലത്തു നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പാഞ്ഞെത്തിയ വാഹനം ഇടിച്ച് തെറിപ്പിച്ചു. പരിക്കേറ്റ് രാജന്‍ റോഡില്‍ കിടക്കുമ്പോള്‍ വാഹനങ്ങള്‍ ഇതുവഴി കടന്നുപോയി. അതിന് ശേഷം മറ്റൊരു ലോറി രാജന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. പിന്നീട് വന്ന ബസിലെ ഡ്രൈവര്‍മാരാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും രാജനെ രക്ഷിക്കാന്‍ സാധിച്ചില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു…

Read More

തമിഴ്‌നാടിന് 11,500 ക്യുസെക്സ് വെള്ളം വിട്ടുകൊടുക്കണമെന്ന് റെഗുലേഷൻ കമ്മിറ്റി; അപ്പീൽ പോകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

siddaramayya

ബെംഗളൂരു : കാവേരിയിൽനിന്ന് ദിവസവും 11,500 ക്യുസെക്സ് വെള്ളം തമിഴ്‌നാടിന് വിട്ടുകൊടുക്കണമെന്ന് കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി കർണാടകത്തോട് ആവശ്യപ്പെട്ടു. ഈ മാസം 31 വരെയാണ് വെള്ളം കൊടുക്കേണ്ടത്. നിലവിലെ അവസ്ഥയിൽ വെള്ളം വിട്ടുകൊടുക്കാനാകില്ലെന്ന് കർണാടകം കമ്മിറ്റിയെ അറിയിച്ചിരുന്നു. ഈവർഷം ജൂൺ ഒന്നിനും ജൂലായ് ഒൻപതിനും ഇടയിൽ കർണാടകത്തിലെ നാലു പ്രധാന അണക്കെട്ടുകളിലേക്ക് എത്തിയത് 41.651 ടി.എം.സി. അടി വെള്ളമാണെന്നും കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇത് 28.71 ശതമാനം കുറവാണെന്നുമാണ് സംസ്ഥാനസർക്കാർ കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയെ കഴിഞ്ഞദിവസം അറിയിച്ചത്. നിലവിൽ നാലു അണക്കെട്ടുകളിലുംകൂടി 58.66…

Read More

മുഡ ഭൂമി വിവാദം; ബി.ജെ.പി. പ്രതിഷേധം ശക്തം

ബെംഗളൂരു : മൈസൂരു അർബൻ ഡിവലപ്മെന്റ് അതോറിറ്റി (മുഡ) മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് ഭൂമിനൽകിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ വൻപ്രതിഷേധവുമായി ബി.ജെ.പി. ബെംഗളൂരുവിൽ പ്രതിഷേധിച്ച സംസ്ഥാനപ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര, മുനിരത്‌ന എം.എൽ.എ. തുടങ്ങിയവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും മൈസൂരുവിൽ നടന്നപ്രതിഷേധത്തിൽ പങ്കെടുക്കാൻ പോകാനിരുന്നതായിരുന്നു. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ബി.എം.ടി.സി. ബസിൽ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മൈസൂരുവിലെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ പോകാൻശ്രമിച്ച ഒട്ടേറെയാളുകളെ പോലീസ് പിടികൂടി. ബി.ജെ.പി. പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പ്രതിഷേധം അടിച്ചമർത്താനാണ് കോൺഗ്രസ് സർക്കാർ ശ്രമിക്കുന്നതെന്ന് വിജയേന്ദ്ര ആരോപിച്ചു. മുഡ അഴിമതിക്കെതിരേ പ്രതിഷേധിക്കുന്നതിൽനിന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യക്കോ കോൺഗ്രസ്…

Read More

രാഹുലിനെതിരേ അപകീർത്തി പ്രസംഗം : ബി.ജെ.പി. എം.എൽ.എ.യ്ക്ക് മുൻ‌കൂർ ജാമ്യം

ബെംഗളൂരു : ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്കെതിരേ പ്രകോപനപരമായ പ്രസംഗം നടത്തിയ കേസിൽ ബി.ജെ.പി. എം.എൽ.എ. ഭരത് ഷെട്ടിക്ക് ഇടക്കാല മുൻകൂർ ജാമ്യം. ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. ജൂലായ് എട്ടിന് മംഗളൂരുവിലെ കാവൂരിൽ ഭരത് ഷെട്ടി നടത്തിയ പ്രസംഗത്തിലെ പരാമർശമാണ് കേസിനിടയാക്കിയത്. രാഹുലിന്റെ മുഖത്തടിക്കണമെന്നായിരുന്നു പരാമർശം. കോൺഗ്രസ് നേതാവ് അനിൽകുമാർ കാവൂർ നൽകിയ പരാതിയിലാണ് കേസെടുത്തത്.

Read More

സ്വർണഖനിയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു

ബെംഗളൂരു : റായ്ചൂരുവിലെ സ്വർണഖനിയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു. നാലുതൊഴിലാളികൾക്ക് സാരമായി പരിക്കേറ്റു. റായ്ചൂരുവിലെ ഹട്ടി ഗോൾഡ് മൈൻസിൽ വെള്ളിയാഴ്ച പുലർച്ചെ 3.30-ഓടെയായിരുന്നു അപകടം. ഖനിയിൽ രാത്രിഷിഫ്റ്റിൽ ജോലിചെയ്തിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. തൊഴിലാളിയായ മൗനേഷ് (48) ആണ് മരിച്ചത്. പരിക്കേറ്റവരെ പുറത്തെടുത്ത് ഖനിക്കടുത്തുള്ള ആശുപത്രിയിൽ പ്രാഥമികചികിത്സ നൽകിയശേഷം ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. ഖനിക്കുമുൻപിൽ മൈനിങ് കമ്പനിക്കെതിരേ തൊഴിലാളികൾ പ്രതിഷേധിച്ചു. മൗനേഷിന്റെ കുടുംബത്തിന് 50 ലക്ഷംരൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടു. ഹട്ടി ഗോൾഡ് മൈൻസ് കമ്പനി ലിമിറ്റഡിന്റേതാണ് അപകടമുണ്ടായ സ്വർണഖനി.

Read More
Click Here to Follow Us